Connect with us

Video Stories

നഗരത്തില്‍ അലയുന്നത് 13,182 തെരുവ്‌നായകള്‍

Published

on

കോഴിക്കോട്: തെരുവ്‌നായകളുടെ ആക്രമണത്തില്‍ നിന്ന് നഗരവാസികളെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലുമായി 13,182 ലേറെ നായകള്‍ തെരുവിലിറങ്ങുന്നതായാണ് കണക്കാക്കുന്നത്. കുട്ടികളും വയോജനങ്ങളുമാണ് ഇവയുടെ ആക്രമണത്തിന് കൂടുതലായി ഇരയാവുന്നത്. ഞെളിയന്‍ പറമ്പിനകത്ത്് മുന്നൂറോളം നായകള്‍ കഴിഞ്ഞുകൂടുന്നുണ്ട്.
അതിന് പുറമെയാണ് ഈ കണക്ക്. ഞെളിയന്‍പറമ്പ് അടച്ചിട്ട വളപ്പാണ് നായ്ക്കള്‍ കേന്ദ്രമാക്കിയിട്ടുള്ളത്. ചെലവൂരിനടുത്ത് പൂളക്കടവില്‍ അത്യാധുനിക എ.ബി.സി (ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍) ആസ്പത്രി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തെരുവ് നായ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ്് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ടാഗോര്‍ ഹാളില്‍ ലോക ജന്തു ജന്യ രോഗ ദിനാചരണം സംസ്ഥാന തല ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നായയുടെ കടിയേല്‍ക്കുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബോധവല്‍ക്കരണം അത്യവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. വളര്‍ത്തുനായകളെ തിരിച്ചറിയാന്‍ ഉടമകളുടെ പേരുകള്‍ അടയാളപ്പെടുത്തിയ മൈക്രോചിപ്പിങ്ങ് സംവിധാനം നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അറവുശാലകളില്‍ നിന്നും മറ്റും ലഭിക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമാണ് നായകള്‍ നഗരത്തില്‍ കൂടുതല്‍ തമ്പടിക്കാന്‍ കാരണം. മാലിന്യ നിര്‍മാര്‍ജന സംവിധാനം കാര്യക്ഷമമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്്.
പുതിയ വീടുകളും ഹോട്ടലുകളും മറ്റും നിര്‍മിക്കുമ്പോള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നായകളില്‍ എത്താത്തവിധം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമാക്കണം. നഗര മാലിന്യം ശുചിയാക്കുകയും കീടങ്ങള്‍ പെരുകുകയും ചെയ്യുന്നത് തടയുന്നതില്‍ വലിയ പങ്കുവഹിക്കുന്ന തെരുവ് നായകളെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അലഞ്ഞുനടക്കുന്ന നായകളില്‍ 16 ശതമാനം കുട്ടികളാണ്്. സര്‍വേയില്‍ കണ്ടെത്തിയ പട്ടികളില്‍ 24 ശതമാനവും കുട്ടികളുള്ളവയാണ്.
1.1 ശതമാനം നായകള്‍ക്ക് ഉടമകളുണ്ടെങ്കിലും അലഞ്ഞുതിരിയുന്നവയാണ്. കണ്ടെത്തിയ നായകളില്‍ 3.4 ശതമാനവും മുന്തിയ ഇനങ്ങളില്‍ പെട്ടവയാണ്. എ.ബി.സി പദ്ധതി പ്രകാരം നായകളുടെ വന്ധ്യംകരണത്തിന് കൂടി ഉപകരിക്കുന്നവിധം മൃഗാസ്പത്രി ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നായ്ക്കളെ പിടികൂടാന്‍ വാഹനം ഇല്ലാത്തതും ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ നടപടി ആകാത്തതുമാണ് പ്രശ്‌നം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു

മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്.

Published

on

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ബാറ്ററിയുടെ ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്നും പിന്നാലെ വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അപകടത്തില്‍ വീടിന്റെ ജനലുള്‍പ്പെടെ കത്തി നശിച്ചു. എന്നാല്‍ ആര്‍ക്കും അപകടത്തില്‍ ആളപായമില്ല. വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ലെന്നും ഇവിടെയൊരു ബേക്കറി യൂണിറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നുമാണ് വിവരം.

രാത്രി പത്ത് മണിയോടെയാണ് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്.

 

Continue Reading

Video Stories

തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Published

on

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

Trending