Connect with us

kerala

കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റു, ബസ് സര്‍വീസ് മുടങ്ങി; പിഴ ഒഴിവാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

കണ്ടക്ടറുടെ ഇടതുകാലില്‍ വലിയ മുറിവുണ്ടായതിനാല്‍, ഡ്രൈവര്‍ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ടു

Published

on

കൊച്ചിയില്‍ ബസ് ജീവനക്കാരന് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴ പിന്‍വലിക്കും. ബുധനാഴ്ച രാവിലെയാണ് അരൂര്‍-ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിഗ്നേഷിന് നായയുടെ കടിയേറ്റത്. സംഭവത്തില്‍ കണ്ടക്ടറുടെ ഇടതുകാലില്‍ വലിയ മുറിവുണ്ടായതിനാല്‍, ഡ്രൈവര്‍ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ടു.

ഇതിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് അനധികൃതമായി സര്‍വീസ് മുടക്കിയെന്ന് ആരോപിച്ച് 7500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ബസുടമ ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെത്തി വിവരം അറിയിച്ചു. കാരണം ബോധ്യപ്പെട്ടതോടെ, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ജെബി ചെറിയാന്‍ ബസുടമയ്ക്ക് ഉറപ്പു നല്‍കിയത്.

kerala

വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് സിന്ദാബാദ് വിളിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍

ശിക്ഷിക്കപ്പെട്ടവരില്‍ ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി ടി.കെ രജീഷും, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടുന്നു.

Published

on

തീച്ചൂളകളും പേമാരികളും പെയ്തിറങ്ങിയ കാലത്ത് ഈ പ്രസ്ഥാനത്തെ നയിച്ചവരേ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍….

മുദ്രാവാക്യം വിളിക്കുന്ന ആവേശം കണ്ടാല്‍ തോന്നും ഏതോ മഹായുദ്ധം ജയിച്ചുവന്നവര്‍ക്കായിരിക്കും എന്ന്. എന്നാല്‍ സീന്‍ വേറേയാണ്. സിപിഎം പാരലല്‍ യൂണിവേഴ്‌സ്. ഒരാളെ വെട്ടിക്കൊന്ന്് തുണ്ടമാക്കിയ കൊലയാളി സംഘത്തെ കോടതി ശിക്ഷിച്ചപ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ഈ കൊലയാളി പാര്‍ട്ടി. നിങ്ങള്‍ ചുവന്ന പൂവെന്നോ കായെന്നോ ഒക്കെ വിളിച്ചാലും ഇവര്‍ കൊലപാതകികളാണെന്ന് ജനം തിരിച്ചറിയുന്നു കോംമ്രേഡ്‌സ്….

മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേയ്ക്കു കൊണ്ടുപോകുന്നതിനാണ് മുദ്രാവാക്യത്തിന്റെ നിലവിളി അകമ്പടി സേവിച്ചത്. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്കാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി ടി.കെ രജീഷും, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടുന്നു.

രണ്ട് മുതല്‍ ഒമ്പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോ മ്പേത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍. ..പതിനൊന്നാം പ്രതി പ്രദീപന് മൂന്ന് വര്‍ഷം തടവ്. മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചത്.

2 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് ആയുധം കയ്യില്‍ വെച്ചതിന് 2 വര്‍ഷം തടവും 25,000 പിഴയും വിധിച്ചു. പതിനൊന്നാ പ്രതി പ്രദീപനെ മൂന്നു വര്‍ഷം തടവിനും ശിക്ഷിച്ചു. 2-9 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയും വിധിച്ചിട്ടുണ്ട്.11 ആം പ്രതി ഒന്നാം പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു.പിഴ സംഖ്യ സൂരജിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുകയാണ് കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ ശിക്ഷിച്ചത്.  20 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം നീതി കിട്ടിയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അഡ്വക്കറ്റ് ‘ പി പ്രേമരാജന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി പി എം ജില്ല നേതൃത്വം വ്യക്തമാക്കിട്ടുണ്ട്.

Continue Reading

kerala

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാം: കെ. സുധാകരന്‍ എം.പി

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്.

Published

on

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കൻവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും.

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിള്‍ക്കണ്ണി മാത്രമാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്.

ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവര്‍ക്കര്‍മാരും 33,114 അങ്കന്‍വാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നരകിക്കുമ്പോള്‍ പിണറായി എമ്പ്രാനല്ലാതെ മറ്റാര്‍ക്കാണ് ആഘോഷം നടത്താന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ മടക്കിക്കൊടുത്താല്‍ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയില്‍ പാലം പണിയുന്ന പ്രഫ കെവി തോമസിനെ പറഞ്ഞുവിട്ടാല്‍ 11.31 ലക്ഷം രൂപയാണ് ലാഭം.

20 പിഎസ് സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാല്‍ 30 ലക്ഷം രൂപ വര്‍ക്കര്‍മാര്‍ക്ക് നല്കാം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും സുരക്ഷാഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാല്‍ തന്നെ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ കേരളം പിന്നിലെന്ന് പ്രതിപക്ഷം

സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി പ്രതിരോധം അടക്കം പാളുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു.

Published

on

സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷം. സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി പ്രതിരോധം അടക്കം പാളുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.

നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും ഇന്നും പല ആശുപത്രികളിലും ആവശ്യത്തിനുള്ള പഞ്ഞിയോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി നല്‍കിയില്ല.

സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി ഭരണപക്ഷത്തെ പ്രതിപക്ഷം തീര്‍ത്തും പ്രതിരോധത്തിലാക്കി. സമീപ കാലത്ത് ആശുപത്രികളില്‍ നടന്ന പിഴവുകള്‍ എണ്ണിയെണ്ണി പറഞ്ഞു.

കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് നല്‍കേണ്ടത് കോടികളാണെന്നും, മരുന്ന് സംഭരണ ഇനത്തിലും കോടികളുടെ കുടിശ്ശികയുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചു വരുന്നുവെന്നും പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ കേരളം പിന്നിലാണെന്നും പ്രതിപക്ഷനേതാവ് വി ഡീ സതീശന്‍ ചൂണ്ടിക്കാട്ടി. ഇന്നും പല ആശുപത്രികളിലും മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള പഞ്ഞിയോ മരുന്നോ ഇന്‍സുലിനോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതിയും നിഷേധിച്ചു. വിഷയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.

Continue Reading

Trending