Connect with us

kerala

വയറ്റിൽ കത്രിക: ഹർഷിന വീണ്ടും സമരത്തിന്; 13ന് സെക്ര​ട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം

. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും സമരസമിതി അറിയിച്ചു

Published

on

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന്. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. സെപ്റ്റംബര്‍ 13ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും.

ഇന്നലെ കോഴിക്കോട് ചേര്‍ന്ന സമരസമിതി യോഗത്തിലാണ് തീരുമാനം. 13ന് നിയമസഭസമ്മേളനം തുടങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. 50 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് വ്യക്തമല്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. പൊലീസ് അന്വേഷണത്തിലൂടെ അത് വ്യക്തമായി. ഇനി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ഹര്‍ഷിന ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും സമരസമിതി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ആശുപത്രിയില്‍ പോകുന്നതിന് ഭര്‍ത്താവ് എതിര്; ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു

ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ കടുക്കുന്നു

Published

on

മലപ്പുറത്ത് വീട്ടില്‍ വെച്ച പ്രസവിച്ച ചട്ടിപ്പറമ്പ് സ്വദേശിനി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ കടുക്കുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പോവുന്നതിനോട് ഭര്‍ത്താവ് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കുന്നത്.

സിറാജുദ്ദീന്‍ അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ്. യുവതിയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാള്‍ ചികിത്സ പഠിച്ചു. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ വച്ചാണ് നടത്തിയത്. അതില്‍ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്.

ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിക്കുന്നുവരാണെങ്കിലും ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല. ഇവര്‍ വീട്ടില്‍ ചികിത്സ നടത്തിയത് സംബന്ധിച്ച് ആര്‍ക്കും വിവരമില്ല. ജനുവരിയില്‍ ആശാ വര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്നാണ് അറിയച്ചതെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു. ആശാ വര്‍ക്കറുമായി സംസാരിക്കുമ്പോള്‍ ഇവര്‍ വീടിന് പുറത്തിറങ്ങാന്‍ തയ്യാറായില്ലെന്നും മെമ്പര്‍ ആരോപിക്കുന്നുണ്ട്.

യുവതി മരിച്ചതോടെ ആംബുലന്‍സില്‍ മൃതദേഹം പെരുമ്പാവൂരില്‍ എത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജുദ്ദീന്റെ ശ്രമം. യുവതിക്ക് ശ്വാസമുട്ടലാണെന്നാണ് ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.അസ്മയുടെ മരണ വിവരം സിറാജുദ്ദീന്‍ മറച്ചുവെച്ചെന്ന് അയല്‍വാസി പറയുന്നു. ചോര കുഞ്ഞിനെ പോലും ആശുപത്രിയില്‍ എത്തിച്ചില്ല. പെരുമ്പാവൂരില്‍ എത്തിയശേഷം അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. സിറാജുദ്ദീനെ യുവതിയുടെ കുടുംബം കയ്യേറ്റം ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

Continue Reading

kerala

മലപ്പുറം ജില്ലക്കെതിരായുള്ള വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം

വിദ്വേഷ പരാമര്‍ശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്

Published

on

മലപ്പുറം ജില്ലക്കെതിരായുള്ള വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തം. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേ സമയം വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കാനില്ലെന്ന നിലപാടിലാണ് സിപിഎം.

മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്, പിഡിപി ,AIYF തുടങ്ങിയവര്‍പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, വിദ്വേഷ പരാമര്‍ശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ പോകില്ലെന്ന സൂചനയും സിപിഎം പ്രതികരണത്തിലുണ്ട്

Continue Reading

kerala

വഖഫ് ബില്‍; നിയമവിദഗ്ധരുമായി മുസ്‌ലിം ലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍ കൂടിയാലോചന നടത്തും; പി.കെ കുഞ്ഞാലിക്കുട്ടി

നിയമനടപടികൾ ഏകോപിപ്പിക്കുന്നതിന് കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി ഡൽഹിയിൽ കൂടിയാലോചന നടത്തും

Published

on

വഖഫ് ബിൽ മതേതരത്വത്തിന് ഏറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണ്. ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.

വഖഫ് നടക്കരുത് എന്ന നിലയിലാണ് ബില്ല്. ബില്ലെനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപ്പിക്കും. ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. ഏപ്രിൽ 16ന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലടക്കം ദേശീയ തലത്തിലും പ്രതിഷേധങ്ങൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമനടപടികൾ ഏകോപിപ്പിക്കുന്നതിന് കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി ഡൽഹിയിൽ കൂടിയാലോചന നടത്തും. വെള്ളാപ്പള്ളിയുടെ മലപ്പുറം വിവാദ പരാമർശം, ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ്. പ്രസ്താവനയ്ക്ക് ശേഷം ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും വെള്ളാപ്പള്ളിക്ക് ലഭിച്ചില്ല. ഇത് കേരളമാണെന്ന് അറിയുന്നില്ല.

നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും തെരഞ്ഞെടുപ്പിൽ ഇവർക്കൊന്നും ലഭിക്കുന്നില്ല. ഇവരൊക്കെ പ്രസ്താവന ഇറക്കിയാൽ ഭൂമി കുലുങ്ങും എന്നാണ് വിചാരം. ഇതൊക്കെ ചർച്ചയാക്കുന്ന നമ്മളെ പറഞ്ഞാൽ മതി. ഇത്രയും വൃത്തികെട്ട പ്രസ്താവന ചർച്ചയാക്കാൻ താല്പര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending