Connect with us

More

വിരാട് കോലിയുടെ പരിക്കിനെ കളിയാക്കല്‍; ഓസീസ് താരങ്ങള്‍ക്ക് ക്ലീന്‍ചീറ്റ്!

Published

on

റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്കിനെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പരിഹസിച്ച സംഭവത്തില്‍ വഴിത്തിരിവ്.
പരിക്കേറ്റ കോലിയെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലും കളിയാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കോലിക്ക് പരിക്കേറ്റു പുളയുന്ന രീതിയില്‍ ഓസീസ് താരങ്ങള്‍ അഭിനയിച്ചു കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തായതാണ് താരങ്ങള്‍ക്ക് വമര്‍ശനം നേരിട്ടത്. മുരളി വിജയിയും മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണനും സംഭവത്തില്‍ ശക്തമായി പ്രതികരിക്കുക വരെയുണ്ടായി. സ്മിത്തും മാക്സ്വെല്ലും ചെയ്തത് കളിയിലെ മാന്യതക്ക് നിരക്കാത്തതാണെന്നാണ് ലക്ഷമണന്‍ അഭിപ്രായപ്പെട്ടത്.

image3e6b78fd00000578-0-image-a-32_1489885026802

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്മിത്ത് കോലിയെ കളിയാക്കിയിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. വിവാദമായി പ്രചരിച്ച ചിത്രത്തിലെ ആംഗ്യം സരിയല്ലെന്നു വ്യകതമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതാണ് വഴിത്തിരിവായത്. കോലി പുറത്തായപ്പോള്‍ താരങ്ങള്‍ ആഘോഷിക്കുകമാത്രമാണ് ചെയ്തതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ശരിയായ ചിത്രം പുറത്ത് വിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയയും രംഗത്തെത്തി. കോലി ആറു റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുക മാത്രമാണ് ചെയതതെന്നും കോലിയെ പരിഹസിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തു.

തോളില്‍ കൈവെച്ച് നില്‍ക്കുന്ന സ്മിത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്മിത്ത് തോളില്‍ കൈപ്പിടിച്ച് നില്‍ക്കുന്നതു പോലെ ചിത്രം ക്രോപ്പ് ചെയ്തെടുത്താണെന്ന് വ്യക്തമായി. ഈ ചത്രമാണ് ഓസീസ് ക്യാപ്റ്റന്‍ കോലിയെ കളിയാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചത്. അതേസമയം ഓസീസ് ക്യാപ്റ്റന്റെ തോളില്‍ പീറ്റര്‍ ഹാന്‍ഡ്കോമ്പിന്റെ കൈയായിരുന്നെന്നും ഒറിജിനല്‍ ചിത്രം വ്യക്തമാക്കുന്നുണ്ട്.

3e6b72dc00000578-0-image-a-53_1489885213495

അതേ സമയം രണ്ടാം ദിനത്തിലും ഫീല്‍ഡിങ് സമയത്ത് ബൗണ്ടറി ലൈനില്‍ സിമിത് സമാന രീതിയില്‍ ആംഗ്യം കാണിച്ചതില്‍ വിവാദം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

Trending