Connect with us

kerala

പ്രതികാര രാഷ്ട്രീയത്തിന്റെ ഭരണകൂട മോഡല്‍

തനിക്കുനേരെ തിരിഞ്ഞാല്‍ ഇതായിരിക്കും സ്ഥിതിയെന്ന ഫാസിസ്റ്റ് മനോഭാവത്തിലുള്ള, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പാണ് യഥാര്‍ത്ഥത്തില്‍ നിലമ്പൂരില്‍ അരങ്ങേറിയത്

Published

on

കരുളായിയില്‍ ആദിവാസി യുവാവ് മണി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ കഴിഞ്ഞ ദിവസം ഭീകരാന്തരീക്ഷം സൃഷിച്ച് അറസ്റ്റുചെയ്ത പൊലീസ് നടപടി പിണറായി സര്‍ക്കാറിന്റെ പ്രതികാര രാഷ്ട്രീയത്തിന്‍ വ്യക്തമായ തെളിവായി മാറിയിരിക്കുകയാണ്. നിയമസഭാ സാമാജികനായ പി.വി അന്‍വറിനെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹത്തെ ഒന്നു ഫോണില്‍ വിളിക്കേണ്ട ആവശ്യം മാത്രമേ നിലമ്പൂര്‍ പൊലീസിനുള്ളൂ. അങ്ങിനെയിരിക്കെയാണ് കേവലം 35000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ രാത്രിയില്‍ വീടുവളഞ്ഞ് സങ്കര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പൊലീസിന്റെ പൊറാട്ട നാടകം അരങ്ങേറിയിരിക്കുന്നത്. അറസ്റ്റുരേഖപ്പെടുത്തി 24 മണിക്കൂറിനു മുമ്പ്തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് കേസ് എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ നഖചിത്രമാണ്. പി.ഡി.പി.പി ആക്ട് അഥവാ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെ തിരെ കേസെടുക്കല്‍ കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രസ്തുത നിയമപ്രകാരം ഏറ്റവും കൂടുതല്‍ കേസ് ചാര്‍ത്തപ്പെട്ടിരിക്കുന്നത് കേരളം ഭരിക്കുന്ന സി.പി.എം നേതാക്കളുടെ പേരില്‍ തന്നായായിരിക്കും. നിയമസഭാ കൈയ്യാങ്കളിയുള്‍പ്പെടെയുള്ള നിരവധിയായ കേസുകളില്‍ സി.പി.എം നേതാക്കള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവരെല്ലാം സര്‍വതന്ത്ര സ്വതന്ത്രരായി നിയമസഭക്കകത്ത് മാത്രമല്ല, മന്ത്രിസഭയില്‍ പോലും വി ഹരിക്കുമ്പോഴാണ് അന്‍വറിന്റെ പേരിലുള്ള ഈ പരാക്രമണമെന്നത് പിണറായി സര്‍ക്കാറിന്റെ ഗൂഢാലോചന പകല്‍ പോലെ പ്രകടമാക്കുന്നതാണ്.

തനിക്കുനേരെ തിരിഞ്ഞാല്‍ ഇതായിരിക്കും സ്ഥിതിയെന്ന ഫാസിസ്റ്റ് മനോഭാവത്തിലുള്ള, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പാണ് യഥാര്‍ത്ഥത്തില്‍ നിലമ്പൂരില്‍ അരങ്ങേറിയത്. അന്‍വറല്ല ആരുതന്നെയായാലും തന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് ഒരുകാലത്ത് തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അന്‍വറിനെതിരെയുള്ളനീക്കത്തിലുടെ അദ്ദേഹം നല്‍കുന്ന സൂചന. ലോകസഭാ, നിയമസഭാ ഉ പതിരഞ്ഞെടുപ്പുകളുടെ പടിവാതില്‍ക്കല്‍വെച്ച് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ നടന്നുകൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പുകളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും ഭരണകക്ഷി എം.എല്‍.എ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിനും സി.പി.എമ്മിനുമുണ്ടാക്കിയ പരിക്ക് ചില്ലറായായിരുന്നില്ല.ഡി.ജി.പി. എം.ആര്‍ പത്മകുമാര്‍ ഇടനിലക്കാരനായി ആര്‍.എസ്.എസുമായി പിണറായി രൂപപ്പെടുത്തിയ ബാന്ധവത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നേതൃത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രികരിച്ചുനടക്കുന്ന വഴിവിട്ട ഇടപാടുകളെക്കുറിച്ചുമെല്ലാം അന്‍ വര്‍ തുറന്നടിച്ചപ്പോള്‍ കാലങ്ങളായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ ഭരണപക്ഷത്തുനിന്ന് തന്നെയുള്ള അടിവരയിടലായി അതുമാറിയിരുന്നു. പി.ആര്‍ ഏജന്‍സികള്‍ ഊതിപ്പീര്‍പ്പിച്ച പിണറായി വിജയനെന്ന ചീട്ടുകൊട്ടാരം തകര്‍ന്നുവീണപ്പോള്‍ ജാള്യതയുടെയും നാണക്കേടിന്റെയും അഗാധ ഗര്‍ത്തത്തില്‍ അകപ്പെട്ടുപോയ മുഖ്യമന്ത്രിക്ക് മറുപടിയായുണ്ടായിരുന്നത് ദീനരോധനത്തിനുസമാനമായ ഒരു ഹ, ഹ,ഹ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് അന്തരീക്ഷമായതിനാല്‍ പുറത്തെടുക്കാന്‍ കഴിയാതിരുന്ന പ്രതികാരത്തിന്റെ മൂര്‍ച്ചയേറിയ ഇരുമ്പ് ദണ്ഡ് അവസരംകിട്ടിയപ്പോള്‍ അന്‍വറിന്റെ മേല്‍ ആഞ്ഞുപതിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ അദ്ദേഹം ചെയ്തിരിക്കുന്നത്.

രാഷ്ട്രീയമായ ഐക്യപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അന്‍വര്‍ നിലവില്‍ ഉയര്‍ത്തിയിരിക്കുന്ന വിഷയങ്ങളോട് വിയോജിപ്പുണ്ടാവുമെന്ന് കരുതാന്‍വയ്യ. വന്യജീവി ആക്രമണം നിലവില്‍ കേരളം നേരിടുന്ന അതീവ ഗുരുതരമായ വിഷയമാണ്. ആനയുടെയും കടുവയുടെയുമെല്ലാം ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ ക്രൂരമായി കൊലചെയ്യപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ ഉദാസീന നിലപാടിനെതിരെ ശക്തമായ ജനരോഷമുയരുന്നത് സര്‍വസാധാ രണമാണ്. കരുളായിയില്‍ മാത്രമല്ല, ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയില്‍ അമര്‍ ഇലാഹി എന്ന 22 കാരന്‍ മരിച്ചപ്പോഴും കനത്ത ജനരോഷമാണ് ഉയര്‍ന്നത്. ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന പാഠം ഉള്‍ക്കൊള്ളാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ഭരണകുടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാനും സന്നദ്ധരാകുന്നതിനുപകരം അതിനെ പ്രതികാര രാഷ്ട്രീയത്തിനുള്ള അവസരമായിക്കാണുന്ന ഈ സര്‍ക്കാര്‍ അധപ്പതനത്തി ന്റെ അങ്ങേയറ്റത്താണ് നിലയുറപ്പിച്ചതെന്ന് നിസംശയം പറയാനാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാസപ്പടിക്കേസ്; തട്ടിപ്പില്‍ വീണ വിജയന്‍ പ്രധാന പങ്കു വഹിച്ചെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം

പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്‌സാലോജിക്കിന് നല്‍കി

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണക്കെതിരെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍. ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും, പ്രവര്‍ത്തിക്കാത്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയത്.

പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്‌സാലോജിക്കിന് നല്‍കി.തട്ടിപ്പില്‍ വീണ പ്രധാന പങ്കു വഹിച്ചെന്നും എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ പറയുന്നു.

Continue Reading

kerala

കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാവ് എംഡിഎംഎയുമായി പിടിയില്‍

മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു

Published

on

കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. കൊട്ടാരക്കര കരവാളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്‌സിന്‍ ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പൊലീസാണ് പരിശോധന നടത്തിയത്. കൊട്ടാരക്കര പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡില്‍ കാറില്‍ ഒരു സംഘം യുവാക്കളെത്തി മുഹ്‌സിന് എംഡിഎംഎ കൈമാറുകയായിരുന്നു. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികള്‍ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവര്‍ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ ബൈക്കില്‍ എത്തിയ മുഹ്‌സിനെ പൊലീസ് പിടികൂടി.

ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വെഞ്ചേമ്പ് മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ വളം ഡിപ്പോ ജീവനക്കാരനുമാണ് പ്രതി. വില്‍പ്പനയ്ക്ക് വേണ്ടിയാണ് കാറില്‍ തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവര്‍ എംഡിഎംഎ എത്തിച്ചത് എന്ന് മുഹ്സിന്‍ പൊലീസിന് മൊഴി നല്‍കി.

രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഉള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ മുഹ്സിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് പൊലീസും ഡാന്‍സഫ് ടീമും പരിശോധനയും ശക്തമാക്കി. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കാശ്മീര്‍ ഭീകരാക്രമണം; മുസ്‌ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Published

on

കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 29 പേരുടെ മരണം മുഴുവന്‍ ജനങ്ങളുടെയും മരണത്തിന് തുല്യമാണെന്നും നിരാശയില്‍ വീണു പോകാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ രാജ്യത്തിന് സാധിക്കാന്‍ പ്രതീക്ഷ വെട്ടം കൈകളില്‍ തെളിയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂര്‍ ഉല്‍ഘാടനം ചെയ്തു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്ന് ഭീകരതക്ക് മതമില്ലെന്നും അവരുടെ മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ മാനവികതയുടെ മതമാണ് എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ മരണം അതീവ ഗൗരവമുള്ളതാണ് സുരക്ഷ ജാഗ്രതാ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന ഭീകരക്രമണത്തില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷലീക്ക്, എം ടി സെയ്ദ് ഫസല്‍, ഒ എം നൗഷാദ്, റിഷാദ് പുതിയങ്ങാടി, പി വി അന്‍വര്‍, ഷാഫി, സിറാജ് കിണാശ്ശേരി, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, സമദ് പെരുമണ്ണ, കോയമോന്‍ പുതിയപാലം, നിസാര്‍ തോപ്പയില്‍ പ്രസംഗിച്ചു.
ഷമീര്‍ പറമ്പത്ത്, ഇര്‍ഷാദ് മനു, യൂനുസ് സലീം,ഷമീര്‍ കല്ലായി,നാസര്‍ ചക്കുംകടവ്, ബഷീര്‍ മുഖദാര്‍, നസീര്‍ കപ്പക്കല്‍, നസീര്‍ ചക്കുംകടവ്, മുനീര്‍ എം പി,യാക്കൂബ് കീഴവന, ഷമീല്‍ കെ കെ, മിഷാഹിര്‍ നടക്കാവ്, മുആദ് സി എം, ആഷിക്ക് ഫആദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Continue Reading

Trending