Connect with us

More

ശ്രീലങ്കയിലെ മുസ്ലിം വിരുദ്ധ കലാപം: രൂക്ഷമായ പ്രതികരണങ്ങളുമായി സംഗക്കാര, ജയവര്‍ദെന, ജയസൂര്യ

Published

on

രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്താണ് കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദെന, സനത് ജയസൂര്യ തുടങ്ങിയവര്‍ ശ്രദ്ധ നേടുന്നത്.

ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമതത്തിലെ തീവ്രവാദികള്‍ മുസ്‌ലിംകള്‍ക്കെതിരെ വന്‍ അക്രമങ്ങളാണ് അഴിച്ചു വിടുന്നത്. ചരിത്ര പ്രസിദ്ധമായ കാന്‍ഡി നഗരത്തില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു. മധ്യ പ്രവിശ്യയിലെ അക്രമങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് കുമാര്‍ സംഗക്കാര ട്വിറ്ററില്‍ കുറിച്ചതിങ്ങനെ:

‘ശ്രീലങ്കയിലുള്ള ആരെയും അവരുടെ മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ അരികുവല്‍ക്കരിക്കുകയോ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്തുകയോ ചെയ്യരുത്. നാം ഒരു രാജ്യവും ഒരു ജനതയുമാണ്. സ്‌നേഹവും വിശ്വാസവും സ്വീകാര്യതയുമായിരിക്കണം നമ്മുടെ പൊതു മന്ത്രം. വംശീയതക്കും അക്രമത്തിനും സ്ഥാനമില്ല. നിര്‍ത്തൂ… ഒന്നിച്ചു നില്‍ക്കൂ, ശക്തരായി നില്‍ക്കൂ…’

ഫേസ്ബുക്കില്‍, അക്രമത്തെ അപലപിച്ചു കൊണ്ടുള്ള വീഡിയോയും സംഗക്കാര പോസ്റ്റ് ചെയ്തു. സിംഹള ഭാഷയിലുള്ള വീഡിയോയില്‍ മത, ജാതി ഭേദമന്യേ സാഹോദര്യം പുലര്‍ത്താനും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റൊരു ഇതിഹാസ താരമായ മഹേല ജയവര്‍ദെനയും ശക്തമായ ഭാഷയിലാണ് അക്രമങ്ങളെ അപലപിച്ചത്.

‘ശ്രീലങ്കയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ മത-വംശ ഭേദമന്യേ നീതിക്കു മുന്നില്‍ കൊണ്ടുവരണം. 25 വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്. അതുപോലൊരു സാഹചര്യം അടുത്ത തലമുറയ്ക്ക് ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ – മഹേല ട്വിറ്ററില്‍ കുറിച്ചു.

ശ്രീലങ്കയിലെ അക്രമ സംഭവങ്ങള്‍ വിഷമമുണ്ടാക്കുന്നുവെന്നും അക്രമങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സനത് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. ‘ശ്രീലങ്കയിലെ ജനങ്ങള്‍ ബുദ്ധിശാലികളാവണം. ബുദ്ധിമുട്ടേറിയ സമയങ്ങളെ കൂട്ടമായി നിന്ന് നേരിടണം’ – സനത് ജയസൂര്യ അഭിപ്രായപ്പെട്ടു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന നിരവധി വംശീയ അതിക്രമങ്ങളെപ്പറ്റി ഒരക്ഷവും മിണ്ടാന്‍ ഇന്ത്യയിലെ ‘സെലിബ്രിറ്റി’കളായ ക്രിക്കറ്റര്‍മാര്‍ തയ്യാറായിട്ടില്ല. അതേസമയം, ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും സംഘ് പരിവാറിനെ വെള്ളപൂശാനുമുള്ള ശ്രമം ഇവരില്‍ നിന്നുണ്ടാകാറുമുണ്ട്. ഈയിടെ അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടപ്പോള്‍ പ്രതികളായ മുസ്ലിം ചെറുപ്പക്കാരുടെ പേരുകള്‍ മാത്രം ഉദ്ധരിച്ചു കൊണ്ടുള്ള സേവാഗിന്റെ ട്വീറ്റ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പു പറയുകയും ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇതാദ്യമായല്ല സേവാഗ് സംഘ് പരിവാര്‍ അജണ്ട ഏറ്റെടുക്കുന്നത്. മുമ്പ്, യുദ്ധത്തിനെതിരെ പ്രതികരിച്ച മുന്‍ സൈനികന്റെ മകളെയും സേവാഗ് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു.

കശ്മീരി ജനതയെ സ്ഥിരമായി അധിക്ഷേപിക്കാറുള്ള ഗൗതം ഗംഭീര്‍, സംഘ് പരിവാറിന് പ്രിയപ്പെട്ട സോഷ്യല്‍ മീഡിയാ സാന്നിധ്യങ്ങളിലൊന്നാണ്.

ത്രിപുരയില്‍ ബി.ജെ.പി അധികാരം പിടിച്ചതിനു ശേഷം നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ പ്രതികരിച്ചതായി അറവില്ല. നേരത്ത, കനയ്യ കുമാറിനെ പിന്തുണച്ച് പ്രസ്താവന നടത്തിയ സുരേഷ് റെയ്‌നക്കെതിരെ ക്രിക്കറ്റ് വൃത്തങ്ങളില്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

Published

on

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

EDUCATION

‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Continue Reading

Trending