Connect with us

india

അഭിമാന സ്തംഭമായി ശ്രീഹരിക്കോട്ട

1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്‍.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്

Published

on

എന്‍.വി.എസ്.02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്‍.വി.എഫ് 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്‍ന്നതോടെ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് ഐ.എസ്.ആര്‍.ഒ നടത്തിയ വിക്ഷേപണങ്ങളുടെ എണ്ണം നൂറ് പൂര്‍ത്തിയായിരിക്കുകയാണ്. 1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്‍.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്. 1979 ഓഗസ്റ്റ് 10ന് ആദ്യ ഉപഗ്രഹ വിക്ഷേപണവും ഇവിടെനിന്ന് തന്നെയാണ് നടന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഇടം നേടിക്കൊടുത്ത എസ്.എല്‍.വി.ഇ രണ്ടുമുതല്‍ക്കിങ്ങോട്ട് ഐ.എസ്.ആര്‍.ഒയുടെ നിരവധി അതിപ്രധാന ദൗത്യങ്ങള്‍ക്കാണ് ശ്രീഹരിക്കോട്ട വേദിയായിത്തീര്‍ന്നത്. ചന്ദ്രയാന്‍, മംഗള്‍ യാന്‍ ആദിത്യ, എസ്.ആര്‍.ഇ സ്‌പേസ് ഡോക്കിങ് തുടങ്ങിയ മികവുറ്റ ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ശ്രീഹരിക്കോട്ട ലോകത്തിന്റെ നെറുകയിലേക്കുയരുകയായിരുന്നു.

60 തിലധികം പി.എസ്.എല്‍.വികളും 16 ജി.എസ്.എല്‍.വിയും ഏഴുതവണ ജി.എസ്.എല്‍.വിമാര്‍ക്ക് മൂന്നും ഇവിടെ നിന്ന് പറന്നുയര്‍ന്നു. 2024 ഡിസംബര്‍ 30ന് നടന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയംകണ്ടത് ശ്രീഹരിക്കോട്ടക്ക് മറ്റൊരു നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിയാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ഏറ്റവും കൂടുതല്‍ വിക്ഷേപി ച്ചിട്ടുള്ളത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ നിര്‍മിച്ച ജി.എസ്.എല്‍.വിയും അതിലും വലിയ ജി.എസ്.എല്‍.വി മാര്‍ക്കുമെല്ലാം കിറുകൃത്യതയോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ ഭരണ സംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ഐ.എസ്.ആര്‍.ഒയെ മാത്രമല്ല, ശ്രീഹരിക്കോട്ടയേയും അദ്ദേഹത്തിന്റെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ യന്‍സിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാന്‍ 1972 ജൂലൈയില്‍ ബഹിരാകാശ വകുപ്പിന്റെ തലവനായി.

ധവാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ശ്രീഹരിക്കോട്ട എസ്.എല്‍.വി പോലുള്ള ചെറിയ വാഹനങ്ങള്‍ വിക്ഷേപിക്കാന്‍ മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തില്‍, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധ തികള്‍ രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളുടെ അംഗീകാരമായി, ഇ സ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ എന്ന പേര് നല്‍കി.

നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഇന്നലെ രാവിലെ 6.23 ഓടെയാണ് ജി.എസ്.എല്‍.വി എഫ് 15 റോക്കറ്റ്, ഗതി നിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍.വി.എസ് 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണി ക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി എഫ് 15 കുതിച്ചുയര്‍ന്നത്.

ചെയര്‍മാനായി വി. നാരായണന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിതെന്നത് മലയാളികള്‍ക്കും ഏറെ അഭിമാനമാണ്. ഗതിനിര്‍ണയ, ദിശനിര്‍ണയ (നാവിഗേഷന്‍) ആവശ്യങ്ങള്‍ ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം. ഐ.എസ്.ആര്‍.ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ രണ്ടാമത്തേതാണ് എന്‍.വി.എസ് 02. ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്‍.വി.എസ് 01 കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിക്ഷേപിച്ചിരുന്നു.

ജി.പി.എസിന് സമാനമായി സ്റ്റാന്റേര്‍ഡ് പൊസിഷന്‍ സര്‍വീസ് എന്ന ദിശ നിര്‍ണയ സേവനം നല്‍കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്‍ത്തിയില്‍ നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്‍ വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്‍ എന്നിവ നല്‍കാന്‍ നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേ വനവും നല്‍കും.

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ലോകം അല്‍ഭുതത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. രാജ്യം ചന്ദ്രോപരിതലത്തിലേക്ക് പേടകമയക്കുമ്പോള്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടെ ആ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തി ക്കൊണ്ടിരിക്കുകയായിരുന്നു. ലാന്റിങ്ങിന് അതിസങ്കീര്‍ണമായ പ്രതലം തിരഞ്ഞെടുത്തതും, മുമ്പ് ഈ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളേക്കാളെല്ലാം ചുരുങ്ങിയ ചിലവിലായിരുന്നു ഇന്ത്യയുടെ പരീക്ഷണം എന്നതുമായിരുന്നു ഇതിന് കാരണം. എന്നാല്‍ ചാന്ദ്രയാന്‍ മുന്നിലൂടെ അതിമഹത്തായ ദൗത്യം പൂര്‍ത്തീകരിക്കുക വഴി ബഹിരാകാശരംഗ ത്തുനടക്കുന്ന കടുത്ത മത്സരത്തില്‍ വികസിത രാജ്യ ങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ ഉപഗ്രഹമായി എന്‍.വി.എസ്.02 വിന്റെ വിജയകരമായ വിക്ഷേപണം ആ മുന്നോറ്റത്തിന് മാറ്റുകൂട്ടുകയാണ്.

india

ബെംഗളൂരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സിദ്ധരാമയ്യ

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ബെംഗളൂരു: ആര്‍സിബി വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അടുത്ത നടപടി ആര്‍സിബിക്കും ഉള്‍പ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 35,000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.

Continue Reading

india

പെരുന്നാളിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കന്നുകാലി വിപണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Published

on

ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്‍ 3 മുതല്‍ 8 വരെ കന്നുകാലി വിപണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്‍ഷിക ഉല്‍പന്ന വിപണി കമ്മിറ്റികള്‍ക്കും (എപിഎംസി) കന്നുകാലി വിപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമര്‍ശിച്ചു. ‘ചന്തകള്‍ നടത്തിയില്ലെങ്കില്‍ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.

നിലവിലുള്ള നിയമപ്രകാരം നിലവില്‍ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ 305 പ്രിന്‍സിപ്പല്‍, 603 സെക്കന്‍ഡറി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്‍ഷിക വിപണന ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവയില്‍ മിക്കതിന്റെയും മേല്‍നോട്ടം എപിഎംസികള്‍ക്കാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Continue Reading

india

‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

Published

on

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Continue Reading

Trending