crime
അഞ്ഞൂറിന്റെ നോട്ടില്‍ ഗാന്ധിജിക്ക് പകരം ശ്രീരാമന്‍; ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രം, സോഷ്യല്‍ മീഡിയകളില്‍ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നുവെന്നാണു വാദം.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 500 രൂപാ നോട്ടുകളില്‍ മഹാത്മാ ഗാന്ധിക്കു പകരം ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രം കൊണ്ടുവരുമെന്ന് സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നുവെന്നാണു വാദം.
പുതിയ 500 രൂപാ നോട്ടുകളുടെ മാതൃകകള്‍ എന്ന പേരില്‍ ഗാന്ധിയുടെ സ്ഥാനത്ത് ശ്രീരാമന്റെ ചിത്രമടങ്ങിയ കറന്‍സികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചെങ്കോട്ടയ്ക്കു പകരം രാമക്ഷേത്രവും കണ്ണടയ്ക്കു പകരം അമ്പും വില്ലും കറന്‍സികളില്‍ ഇടംപിടിച്ചിട്ടുണ്ട്. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ടാ ചടങ്ങ് നടക്കുന്ന ജനുവരി 22നു പുതിയ നോട്ടുകള്‍ പുറത്തുവിടുമെന്നാണ് സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ വാദിക്കുന്നത്.
എന്നാല്‍, പ്രചാരണം തെറ്റാണെന്ന് ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസും ഇന്ത്യാ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണു പ്രചരിക്കുന്നതെന്നും ഇത്തരത്തിലൊരു നീക്കവും ഇപ്പോള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
രഘുമൂര്‍ത്തി 07 എന്ന എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. രാമഭക്തനായ ഗാന്ധിക്കും ഇതേ ആവശ്യമായിരിക്കും ഉണ്ടായിരിക്കുക എന്ന അടിക്കുറിപ്പോടെയാണ് സ്വന്തമായി എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്.
https://twitter.com/raghunmurthy07/status/1746475657473958073?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1746475657473958073%7Ctwgr%5Efc945dbd06baf67ce5030cd96425c29aa706230e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Flord-ram-instead-of-mahatma-gandhi-on-rs-500-notes-fact-check-243069
എഡിറ്റ് ചെയ്ത ചിത്രം കൈയില്‍നിന്നു പോയതോടെ രഘു മൂര്‍ത്തിയുടെ ഹാന്‍ഡിലില്‍ വിശദീകരണവും വന്നിട്ടുണ്ട്. തന്റെയൊരു സര്‍ഗാത്മകമായൊരു സൃഷ്ടി വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി ആരോ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
എന്റെ സൃഷ്ടിയുമായി ചേര്‍ത്തുവച്ചു പ്രചരിപ്പിക്കുന്ന വ്യാജവിവരങ്ങളെ പിന്തുണയ്ക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. തന്റെ സര്‍ഗാത്മകതയെ മറ്റൊരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടരുതെന്നും രഘുമൂര്‍ത്തി വ്യക്തമാക്കി.
https://twitter.com/raghunmurthy07/status/1747517473568719110?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1747517473568719110%7Ctwgr%5Efc945dbd06baf67ce5030cd96425c29aa706230e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Flord-ram-instead-of-mahatma-gandhi-on-rs-500-notes-fact-check-243069
അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡ്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടി നേതാക്കളും സമാനമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india2 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു