Connect with us

kerala

വലതുനിരീക്ഷകനെന്ന വിശേഷണം ഇഷ്ടമായില്ല; ചര്‍ച്ചക്കില്ലെന്ന് ശ്രീജിത്ത് പണിക്കര്‍; നിഷ്പക്ഷനാക്കാനാവില്ലെന്ന് നിഷാദ് റാവുത്തര്‍

Published

on

കോഴിക്കോട്: മീഡിയ വണ്‍ ചാനല്‍ തന്നെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് മീഡിയ വണ്‍ ചാനലിലെ ചര്‍ച്ച ബഹിഷ്‌ക്കരിക്കുന്നുവെന്ന് ശ്രീജിത്ത് പണിക്കര്‍. ഇത്തരത്തില്‍ വിശേഷിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് വരില്ലെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോ ലൈവില്‍ പറഞ്ഞു.

പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട് 7.30 നായിരുന്നു മീഡിയവണ്ണില്‍ ചര്‍ച്ച. എന്നാല്‍ ചാനല്‍ തന്നെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിച്ചുവെന്നും അതിനാല്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയാണെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. താന്‍ വലത്പക്ഷ നിരീക്ഷകന്‍ അല്ലെന്നും ഇത് അംഗീകരിക്കാനാവില്ല എന്നും ശ്രീജിത്ത് പറഞ്ഞു. തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണ്ണയിക്കുന്നത് ജനാധിപത്യപരമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ മീഡിയ വണ്‍ ചാനലില്‍ സമാനമായ രീതിയില്‍ മുമ്പ് വലത് നിരീക്ഷകനായി അവതരിപ്പിച്ചിരുന്നെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

എന്നാല്‍ ശ്രീജിത്തിനെ നിക്ഷ്പക്ഷനായി അവതരിപ്പിക്കാന്‍ ആവില്ലെന്ന് മീഡിയ വണ്‍ ചാനല്‍ നിലപാട് എടുക്കുകയായിരുന്നു. ഇത് ചാനലിന്റെ എഡിറ്റോറിയല്‍ പോളിസി ആണെന്ന് മീഡിയവണ്‍ അറിയിച്ചെന്നും ശ്രീജിത്ത് പണിക്കര്‍ ലൈവില്‍ പറഞ്ഞു. ചാനലും ചര്‍ച്ചയുടെ അവതാരകനായ നിഷാദ് റാവുത്തറും കാട്ടിയത് മര്യാദകേടാണെന്നും ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളിലും പാര്‍ട്ടി ചാനലായ കൈരളിയില്‍ ജോണ്‍ബ്രിട്ടാസ് പോലും തന്നെ സാമൂഹ്യനിരീക്ഷകനായി അംഗീകരിക്കുന്നുണ്ടെന്നും അതിന് വിഭിന്നമായി മീഡിയവണ്‍ ചാനലിനും അവതാരകന്‍ നിഷാദിനും അത് അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി അവതാരകന്‍ നിഷാദ് റാവുത്തര്‍ രംഗത്തെത്തി. ശ്രീജിത്ത് പണിക്കരോട് നേരത്തെ തന്നെ മീഡിയവണ്‍ നിലപാട് വ്യക്തമാക്കിയതായിരുന്നെന്നും ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി കേരളം പോലെ ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നതിലും അപഹാസ്യമായ വേറെ ഒന്നുണ്ടാവില്ലെന്ന് നിഷാദ് റാവുത്തര്‍ പ്രതികരിച്ചു. ഡ്യൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് റാവുത്തരുടെ പ്രതികരണം.

ശ്രീജിത്ത് പണിക്കര്‍ക്ക് ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. താന്‍ വലതുപക്ഷ നിരീക്ഷകന്‍ അല്ലെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. പക്ഷേ ശ്രീജിത്തിനെ പോലെ കൃത്യമായ വലത് നിലപാട് എടുക്കുന്ന വ്യക്തിയെ വലതുപക്ഷ നിരീക്ഷന്‍ എന്ന് തന്നെ കൊടുക്കാം എന്ന് മീഡിയ വണ്‍ എഡിറ്റോറിയല്‍ നിലപാട് എടുക്കുകയായിരുന്നെന്നും നിഷാദ് പറഞ്ഞു.

ശ്രീജിത്ത് മുമ്പ് വലതുപക്ഷത്തെ വിമര്‍ശിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും ശ്രീജിത്ത് മുന്നോട്ട് വെക്കുന്നതു പ്രോ സംഘപരിവാര്‍ നിലപാട് തന്നെയാണെന്ന് ടി.വി കാണുന്നയാളുകള്‍ക്ക് അറിയാം. ശ്രീജിത്തിനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നതിലോ ശ്രീജിത്തിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലോ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ ശ്രീജിത്ത് പ്രതിധാനം ചെയ്യുന്നത് ഏത് വിങ്ങിനെ ആണ് എന്ന് കൃത്യമായി അവതരിപ്പിച്ച് കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുവെന്നും നിഷാദ് റാവൂത്തര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ

Published

on

പാലക്കാട്: വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ 1,75,552 രൂപ നഷ്മുണ്ടായതായി നഗരസഭ. പണം നല്‍കണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നല്‍കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും മറ്റു വസ്തുക്കളും നശിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

സ്ഥലത്തെ വന്‍ തിരക്കിനെ തുടര്‍ന്ന് വേദിയിലേക്കുളള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. പരിപാടിക്ക് എത്തിയ പലര്‍ക്കും തിരക്ക് കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് അപകടം;ഒരു മരണം

മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി

Published

on

കോഴിക്കോട്: കോഴിക്കോട് വെളളയില്‍ ഹാര്‍ബറില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗര്‍ സ്വദേശി ഹംസയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീര്‍ എന്നയാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുഞ്ഞാലിമരക്കാര്‍ എന്ന വള്ളത്തിലാണ് സംഭവം. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലെക്ക് മാറ്റി.

ശക്തമായ മഴയെത്തുടര്‍ന്ന് പലഭാഗങ്ങളിലും കടല്‍ ക്ഷോഭമുണ്ടായിരുന്നു. കാതി ഭാഗത്ത് വള്ളം അപകടത്തില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ആളപായമില്ല. നിലവില്‍ കടലിലിറങ്ങുന്നതിന് നിയന്ത്രങ്ങളില്ല.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

നാല് ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നാല് ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അറബികടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending