Culture
നാഗ്പുര്‍ ഏകദിനം; ടോസ് നേടിയ ഓസീസിന് ബാറ്റിങ്

നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലും ടോസ് നേടി ഓസ്‌ട്രേലിയ. നാലാം ഏകദിനത്തിലെ തോല്‍വിയോടെ നഷ്ടമായ ഏകദിനത്തിലെ ഒന്നാം റാങ്ക് വീണ്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ഓസ്്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. നാഗ്പുരില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. അതേസമയം ഓസ്‌ട്രേലന്‍ നിരയില്‍ ഒരു മാറ്റം മാത്രമാണുള്ളത്.
മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും കളിക്കും. അസുഖം ബാധിച്ചതിനാല്‍ യുസ്‌വേന്ദ്ര ചാഹലും ഇന്ന് കളിക്കില്ല. പകരം കുല്‍ദീപ് യാദവ് തിരിച്ചുവന്നു.
Australia win the toss and elect to bat first in the fifth and final @Paytm ODI #INDvAUS pic.twitter.com/5bhctFOpBF
— BCCI (@BCCI) October 1, 2017
ഓസീസ് നിരയില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ് പകരം ജെയിംസ് ഫോക്‌നര്‍ കളിക്കും. റിച്ചാര്‍ഡ്‌സണ് അസുഖമായതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.
കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച റിച്ചാര്‍ഡ്‌സന്‍ ഇന്ന് ഓസീസ് നിരയില്‍ ഉണ്ടാവില്ല. അസുഖബാധിതനായ റിച്ചാര്‍ഡ്‌സനു പകരം ജയിംസ് ഫോക്‌നര്‍ ഓസീസ് ടീമില്‍ തിരിച്ചെത്തി. അതേസമയം, കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരുത്തിയ ജസ്പ്രീത് ബുംറയും ഭുവേശ്വര്‍ കുമാറും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. ഉമേഷ് യാദവും മുഹമ്മദ് ഷാമിയുമാണ് പുറത്താകുന്നത്. അസുഖബാധിതനയാ യുസ്‌വേന്ദ്ര ചാഹലിനു പകരം കുല്‍ദീപ് യാദവും മടങ്ങിയെത്തി.
ആദ്യ മൂന്നു ഏകദിനങ്ങളിലും ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
വിജയവഴിയില്‍ തിരിച്ചെത്തിയ ഓസ്‌ട്രേലിയയും ഒന്‍പതു തുടര്‍വിജയങ്ങള്‍ക്കു ശേഷം ആദ്യതോല്‍വി നേരിട്ട ഇന്ത്യയും നാഗ്പുരിലെ പിച്ചിലേക്കാണ് ഉറ്റുനോക്കുന്നത്. 2013 വരെ റണ്ണൊഴുകിയ ഏകദിനങ്ങള്‍ കണ്ട നാഗ്പുരുകാര്‍ കഴിഞ്ഞ കുറെ നാളുകളായി കണ്ടിട്ടുള്ളത് കുഞ്ഞന്‍ ടോട്ടലുകളുടെ ട്വന്റി20 പോരാട്ടങ്ങളാണ്. പ്രതാപം വീണ്ടെടുക്കാന്‍ പഴയ പിച്ച് പൊളിച്ചു മാറ്റി പുതിയ ട്രാക്കൊരുക്കി കാത്തിരിക്കുകയാണ് അവര്‍.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
Film2 days ago
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു