Connect with us

kerala

ലോകോത്തര കായിക ഗ്രാമം മലപ്പുറത്ത് ഒരുങ്ങുന്നു

മലപ്പുറത്തിന്റെ കീര്‍ത്തിയില്‍ ഒരു പൊന്‍ തൂവലാകും ഈ കായിക ഗ്രാമം

Published

on

മലപ്പുറം: കാല്‍പ്പന്ത് കളിയുടെ പറുദീസയായ മലപ്പുറത്തിന്റെ പെരുമക്ക് മേനി കൂട്ടാന്‍ ലോകോത്തര നിലവാരമുള്ള കായിക ഗ്രാമം ഒരുങ്ങുന്നു. കൊണ്ടോട്ടിക്കടുത്ത് മോങ്ങത്താണ് അന്താരാഷ്ട്ര നിലവാരത്തില്‍ കളിക്കളം ഒരുങ്ങുന്നത്. ജിസിസി രാജ്യങ്ങളിലും ബെംഗളൂരുവിലും സ്‌പോര്‍ട്‌സ് വില്ലേജുകള്‍ ഒരുക്കി പ്രശസ്തിയാര്‍ജ്ജിച്ച സ്‌പോര്‍ട്‌സ് ലാന്‍ഡ് ഡെവലപ്പേഴ്‌സ്, ലിറ്റില്‍ ഇന്ത്യാ പബ്ലിക് സ്‌കൂളുമായി കൈകോര്‍ത്ത് നടത്തുന്ന ഈ സംരംഭത്തിന് ബിബിഎം സ്പോര്‍ട് യുഎഇ ആണ് നേതൃത്വം കൊടുക്കുന്നത്

ഇത് സംബന്ധിച്ച് ദുബായില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ റോബിന്‍സിങ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ്, പി. കെ അന്‍വര്‍ നഹ, സ്‌പോട്‌ലാന്റ് ഡെവലപേഴ്‌സിന്റെയും ബിബിഎം ഗ്രൂപ്പിന്റെയും ഡയറക്ടര്‍മാരായ ഫസലുറഹ്മാന്‍ വയലില്‍, ഷമീര്‍ മുല്ലപ്പുറം, ജമാല്‍ വാഴക്കല്‍, മൊയ്ന്‍ മന്നെത്തോടി തുടങ്ങിയവര്‍ പങ്കെടുത്തു.

അനുകൂലസാഹചര്യങ്ങളുടെ അഭാവത്തില്‍ തങ്ങളുടെ കായിക മികവ് പുറത്തെടുക്കാന്‍ കഴിയാതെ പോവുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് പുതിയ സംരഭത്തിന്റെ ലക്ഷ്യം. അനേകം കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സഫലമാകുന്നത്. ഇന്ത്യയിലെ എതൊരു മെട്രോ നഗരത്തിലും ലഭ്യമായ കായിക പരിശലന സൗകര്യങ്ങളോടെയും, അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെയും ലെവന്‍സ് ഫുട്ബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് നെറ്റ്, റണ്ണിംഗ് ആന്റ് സ്‌കേറ്റിംഗ് ട്രാക്ക്, ജെന്റ്‌സ് ആന്റ് ലേഡീസ് ജിം, സ്വിമ്മിംഗ് പൂള്‍, കിഡ്‌സ് പ്ലേ ഏരിയ എന്നിവയാണ് ലഭ്യമാകുന്നത്.

ഇവിടെയെത്തുന്ന കായിക പ്രേമികള്‍ക്കായി ലോകോത്തര നിലവാരത്തില്‍ ഔട്ട്ഡോര്‍ കോര്‍ട്ട്‌സ്, ക്യാന്റീന്‍, വാഷ് റൂംസ്, സ്‌പോര്‍ട്‌സ് ഹാള്‍, പാര്‍ക്കിംഗ് ഏരിയ എന്നിവയും നിര്‍മിക്കും. കൊമേഴ്‌സ്യല്‍ ഷോപ്പിംഗ് കോംപ്ലക്‌സും പദ്ധതിയിലുണ്ട്. രാജ്യത്തിന് അഭിമാനമാവുന്ന മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ മികവ് തെളിയിച്ച പരിശീലകരെയും നിയോഗിക്കും. മലപ്പുറത്തിന്റെ കീര്‍ത്തിയില്‍ ഒരു പൊന്‍ തൂവലാകും ഈ കായിക ഗ്രാമം

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

3 പേര്‍ക്ക് ഗുരുതര പരുക്ക്

Published

on

കോട്ടയം നാട്ടകത്ത് എംസി റോഡില്‍ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്‌നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് വരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് സംഭവ സ്ഥലത്തെത്തി ജീപ്പ് അപകടമേഖലയില്‍ നിന്നും നീക്കം ചെയ്തു. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി പറഞ്ഞു. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

Continue Reading

kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്; മണ്ണിലിഴഞ്ഞ് പ്രതിഷേധിക്കും

പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകള്‍ കൊണ്ട് മണ്ണില്‍ ഇഴഞ്ഞ് പ്രതിഷേധിക്കും.

Published

on

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്. പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകള്‍ കൊണ്ട് മണ്ണില്‍ ഇഴഞ്ഞ് പ്രതിഷേധിക്കും. രാവിലെ 10.30 നാണ് പ്രതിഷേധം. തുടര്‍ന്ന് ഇന്ന് രാത്രി 8 മണിക്ക് കയ്യില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്.

വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. നിലവില്‍ റാങ്ക് ലിസ്റ്റ് കാലാവധി കഴിയാന്‍ ഇനി 11 ദിവസം കൂടി ബാക്കിയുള്ളൂ. ചെറിയ നിയമനം മാത്രമാണ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നടത്തിയിട്ടുള്ളത്. എന്നാല്‍ സമരം ഏഴു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു.

ഈ മാസം 19ന്് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിന്റെ ആവശ്യം.

 

Continue Reading

kerala

മുണ്ടൂര്‍ കാട്ടാനാക്രമണം; അലന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്

മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Published

on

മുണ്ടൂര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അലന്റെ മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ എട്ടുമണിയോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മൈലംപുള്ളിയിലെ സെമിത്തേരിയില്‍ വെച്ചായിരിക്കും സംസ്‌കാരം നടക്കു.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ അമ്മ വിജി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലനാണ് കാട്ടാണ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. പരിക്കേറ്റ വിജി ഫോണില്‍ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .

 

Continue Reading

Trending