Connect with us

Sports

0.2 സെക്കന്റിന്റ വില!

Published

on

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനത്തില്‍ ഇന്ത്യക്ക് ശുഭവാര്‍ത്തകള്‍. ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഇവന്റില്‍ ഹീന സിധു സ്വര്‍ണം നേടിയപ്പോള്‍ പാരാ ലിഫ്റ്റര്‍ സച്ചിന്‍ ചൗധരി വെങ്കലം സ്വന്തമാക്കി. ബോക്‌സിങില്‍ മുഹമ്മദ് ഹിസ്സമുദ്ദീന്‍, മനോജ് കുമാര്‍, സതീഷ് കുമാര്‍, അമിത് പങ്കാല്‍, നമന്‍ തന്‍വാര്‍ എന്നിവര്‍ സെമിഫൈനലിലെത്തി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഹോക്കി, സ്‌ക്വാഷ് തുടങ്ങിയവയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഹോക്കിയില്‍ മലേഷ്യയെ തോല്‍പ്പിച്ച് പുരുഷ ടീമും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വനിതാ ടീമും സെമിയിലെത്തി. മില്‍ഖാ സിങിനു ശേഷം 400 മീറ്റര്‍ ഫൈനലിലെത്തിയ മലയാളി താരം മുഹമ്മദ് അനസ് ദേശീയ റെക്കോര്‍ഡ് സമയം കുറിച്ചെങ്കിലും ഫോട്ടോഫിനിഷില്‍ മെഡല്‍ നഷ്ടമായി. പ്രതീക്ഷകളുയര്‍ത്തി 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ ഫൈനലിലെത്തിയ മലയാളി താരം സാജന്‍ പ്രകാശിന് ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ആറാം ദിനം പിന്നിടുമ്പോള്‍ 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 21 മെഡലുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 50 സ്വര്‍ണമടക്കം 130 മെഡലോടെ ഓസ്‌ട്രേലിയയും 24 സ്വര്‍ണമടക്കം 74 മെഡലുമായി ഇംഗ്ലണ്ടും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഹീനയുടെ സ്വര്‍ണവേട്ട
ബെല്‍മണ്ട് ഷൂട്ടിങ് സെന്ററില്‍ നിന്നാണ് ഇന്നലെ ഇന്ത്യ കേള്‍ക്കാന്‍ കൊതിച്ച സ്വര്‍ണവാര്‍ത്ത എത്തിയത്. ഞായറാഴ്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി നേടിയിരുന്ന ഹീന സിധു വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് 25 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയത്. എട്ടുപേര്‍ മത്സരിച്ച ഫൈനലില്‍ റെക്കോര്‍ഡ് പോയിന്റായ 38 സ്വന്തമാക്കിയായിരുന്നു 28-കാരിയുടെ പൊന്നിന്‍ പ്രകടനം. വെള്ളി നേടിയ ഓസ്‌ട്രേലിയക്കാരി എലാന ഗലിയബോവിച്ച്, വെങ്കലം നേടിയ മലേഷ്യന്‍ താരം ആലിയ അസ്ഹരി എന്നിവരുടെ സമ്മര്‍ദം അതിജീവിച്ചായിരുന്നു ഹീനയുടെ വിജയം. ഹീന ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്നത്. 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന സിധു ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു.
ഹോക്കി സന്തോഷം
പൂള്‍ ബി.യില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി സംഘം സെമിഫൈനലിലേക്ക് മുന്നേറിയത്. ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകള്‍ വിജയമൊരുക്കിയത്. മൂന്നാം മിനുട്ടില്‍ തന്നെ ലീഡ് നേടിയ ഇന്ത്യ ശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മലേഷ്യക്കാര്‍ക്ക് സ്വന്തം ഗോള്‍മുഖം സംരക്ഷിക്കുകയായിരുന്നു പ്രധാന ജോലി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ വലതുവിങിലൂടെ ഓടിക്കയറി പാസ് സ്വീകരിച്ച ഫൈസല്‍ സാറി, പി.ആര്‍ ശ്രീജേഷിനെ മറികടന്ന് മലേഷ്യയെ ഒപ്പമെത്തിച്ചു. ഇന്ത്യക്ക് പെനാല്‍ട്ടി കോര്‍ണറുകള്‍ തുടരെ ലഭിച്ചെങ്കിലും മലേഷ്യ ചെറുത്തുനിന്നു.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ പെനാല്‍ട്ടി കോര്‍ണര്‍ കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കിയാണ് ഹര്‍മന്‍പ്രീത് ലീഡ് തിരിച്ചുപിടിച്ചത്. അവസാന മിനുട്ടുകളിലെ മലായ് ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചു.
ക്യാപ്ടന്‍ റാണി രാംപാല്‍ 47-ാം മിനുട്ടില്‍ നേടിയ ഏക ഗോളിനാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ഇതോടെ പൂള്‍ എയില്‍ ഇംഗ്ലണ്ടുമായി പോയിന്റ് പങ്കിട്ട് രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കു കഴിഞ്ഞു.
മെഡല്‍ ബോക്‌സിങ്
ബോക്‌സിങില്‍ 49 കിലോ വിഭാഗത്തില്‍ അമിത് പങ്കാല്‍ ആണ് ഇന്നലെ ആദ്യം സെമിയിലെത്തിയത്. സ്‌കോട്ട്‌ലാന്റിന്റെ അഖീല്‍ അഹ്മദിനെതിരെ 4-1 നായിരുന്നു പങ്കാലിന്റെ ജയം. 91 കിലോ വിഭാഗത്തില്‍ സമോവയുടെ ഫ്രാങ്ക് മാസോയെ ഏകപക്ഷീയമായ 5-0 ന് തറപറ്റിച്ച് നമന്‍ തന്‍വാറും ക്വാര്‍ട്ടര്‍ കടന്നു. 56 കിലോ വിഭാഗത്തില്‍ സാംബിയയുടെ മുലിംഗ എവറിസ്‌റ്റോയെ ഹുസ്സമുദ്ദീന്‍ 5-0 ന് ഇടിച്ചിട്ടപ്പോള്‍ 69 കിലോയില്‍ ഓസ്‌ട്രേലിയയുടെ ടെറി നിക്കോളാസിനെതിരെ 4-1 ന് മനോജ് കുമാറും ജയിച്ചു കയറി. 91+ വിഭാഗത്തില്‍ 4-1 നായിരുന്നു സതീഷിന്റെ ജയം.
മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കലും സൗരവ് ഘോഷാലും പാകിസ്താന്റെ മദീന സഫര്‍ – തയ്യബ് അസ്‌ലം സഖ്യത്തെ 2-0 ന് തോല്‍പ്പിച്ച് സെമി സാധ്യത ശക്തമാക്കി. പൂള്‍ ഇയിലെ മത്സരം വെറും 13 മിനുട്ടേ നീണ്ടുനിന്നുള്ളൂ. ഓക്‌സന്‍ഫോര്‍ഡ് സ്റ്റുഡിയോസില്‍ നടന്ന മത്സരത്തില്‍ 11-2, 11-3 സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ഗയാനയുടെ മേരി ഫുങ് – ജേസണ്‍ റേ ഖലീല്‍ എന്ന സഖ്യത്തെയും ഇന്ത്യന്‍ സഖ്യം 13 മിനുട്ടില്‍ കീഴടക്കിയിരുന്നു.

india

മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.

ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.

Continue Reading

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

Published

on

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗ് നേടിയപ്പോള്‍ 40 കാരനായ അദ്ദേഹം അടുത്തിടെ തന്റെ മൂന്നാം അന്താരാഷ്ട്ര കിരീടം ആഘോഷിച്ചു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ തന്റെ 138-ാം അന്താരാഷ്ട്ര ഗോള്‍ നേടി, 2-2 സമനിലയ്ക്ക് ശേഷം ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. അപ്പോഴേക്കും പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും, അഞ്ച് സ്‌പോട്ട് കിക്കുകളും ട്രോഫി ഉയര്‍ത്തുന്നതിനായി പോര്‍ച്ചുഗല്‍ ഗോളാക്കി മാറ്റുന്നത് വെറ്ററന്‍ ഫോര്‍വേഡ് സൈഡില്‍ നിന്ന് നോക്കിനിന്നു.

വിജയത്തിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ്ബില്‍ തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ‘എന്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാന്‍ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു. അല്‍-നസറില്‍ തുടരുമോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, ‘അതെ’ എന്ന് റൊണാള്‍ഡോ പ്രതികരിച്ചു.

യൂറോ 2016, 2019 നേഷന്‍സ് ലീഗ് മെഡലുകള്‍ക്കൊപ്പം റൊണാള്‍ഡോയുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ബഹുമതികളുടെ ശേഖരത്തിലേക്ക് നേഷന്‍സ് ലീഗ് കിരീടം ചേര്‍ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ താരത്തെ കണ്ണീരിലാഴ്ത്തിയാണ് വികാരഭരിതമായ വിജയം.

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ മത്സരിക്കാന്‍ നിരവധി ടീമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ലെന്ന് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു.

യുഎസിലെ ക്ലബ്ബുകളില്‍ നിന്ന് ഒന്നിലധികം ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി, അതേസമയം അല്‍-നസറിന്റെ കായിക ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോ അടുത്തിടെ റൊണാള്‍ഡോയുമായി കരാര്‍ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ചയിലാണെന്ന് സമ്മതിച്ചു.

2022 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍-നസറില്‍ ചേര്‍ന്നതിന് ശേഷം റൊണാള്‍ഡോ 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്.

Continue Reading

Football

യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിന്‍ യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍

ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്.

Published

on

യുവേഫ നേഷന്‍സ് ലീഗ് കിരീടം അടിച്ചെടുത്ത് പോര്‍ചുഗല്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിനിനെ പോര്‍ചുഗല്‍ തകര്‍ത്തത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുകല്‍ ജയം നേടിയത്. ആവേശപ്പോരിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ, 25ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിനിന്റെ മെക്കല്‍ ഒയാര്‍സബാല്‍ ലീഡ് നേടി. രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്‌പെയിനിന് 61ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.

120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാല്‍ നാലാമതായി വന്ന അല്‍വെരോ മൊറാട്ടയുടെ കിക്ക് പൊര്‍ച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെന്‍ നെവെസ് അഞ്ചാം ഗോള്‍ നേടിയതോടെ 53 നിലയില്‍ പോര്‍ചുഗല്‍ വിജയം ഉറപ്പിച്ചു.

Continue Reading

Trending