Connect with us

india

ആരാണ് ജസ്റ്റിസ് എസ്‌കെ യാദവ് ? ബാബരി കേസില്‍ വിധി പറയുന്ന ജഡ്ജിയെ അറിയാം

കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്

Published

on

ലഖ്‌നൗ: എല്ലാ കണ്ണുകളും ജസ്റ്റിസ് എസ് കെ യാദവിലേക്കാണ്. 28 വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്ന ബാബരി ധ്വംസനക്കേസില്‍ ചരിത്രപരമായ വിധി പ്രസ്താവം നടത്തുന്ന ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവിലേക്ക്. കുറച്ചു ദിവസമായി തന്റെ ചേംബറിലേക്ക് ജഡ്ജ് സന്ദര്‍ശകരെ അനുവദിക്കാറില്ല. അവസാന ഘട്ട ഒരുക്കളില്‍ ജീവനക്കാരുമായി കഴിഞ്ഞ ദിവസം അദ്ദേഹം ചേംബറില്‍ വച്ചു തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്. സുപ്രിംകോടതി വിധി പ്രകാരമായിരുന്നു നടപടി. കേസില്‍ പ്രതിദിന വിചാരണ വേണം. ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നായിരുന്നു 2017ലെ സുപ്രിം കോടതി വിധി.

2019ലാണ് ജസ്റ്റിസ് യാദവ് റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. 351 സാക്ഷികളെയാണ് ജഡ്ജിക്കു മുമ്പില്‍ സിബിഐ വിസ്തരിച്ചത്. കേസില്‍ 32 പ്രതികളാണ് ഉള്ളത്. ഇതില്‍ 26 മാത്രമേ വിധി പ്രസ്താവം കേള്‍ക്കാനായി കോടതിയിലെത്തൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രജൗരിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

പാക് ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, രണ്ട് വയസ്സുള്ള പെണ്‍കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

ശനിയാഴ്ച പുലര്‍ച്ചെ രജൗരി, പൂഞ്ച്, ജമ്മു ജില്ലകളില്‍ നടന്ന പാക് ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, രണ്ട് വയസ്സുള്ള പെണ്‍കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍ ബ്യൂറോക്രാറ്റും രജൗറിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണറുമായ രാജ് കുമാര്‍ ഥാപ്പയാണ് ജമ്മു കശ്മീരിലെ രജൗരിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്
രണ്ട് വയസുകാരി ഐഷ നൂര്‍, മൊഹമ്മദ് ഷോഹിബ് (35), റാഷിദ ബി എന്ന 55 കാരിയായ സ്ത്രീ, ബിദിപൂര്‍ ജട്ട ഗ്രാമത്തിലെ താമസക്കാരനായ ഷോകി എന്ന അശോക് കുമാര്‍.

പൂഞ്ച് ജില്ലയിലെ മെന്‍ധാര്‍ സെക്ടറിലെ കാങ്ഗ്ര-ഗല്‍ഹൂട്ട ഗ്രാമത്തിലെ വീട്ടില്‍ മോര്‍ട്ടാര്‍ ഷെല്‍ അടിച്ച് റാഷിദ ബിക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടില്‍ ഷെല്‍ അടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ താപ്പയെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

‘രാജൗരിയില്‍ നിന്നുള്ള വിനാശകരമായ വാര്‍ത്ത. ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസസിലെ സമര്‍പ്പിതനായ ഒരു ഉദ്യോഗസ്ഥനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ഇന്നലെ അദ്ദേഹം ഉപമുഖ്യമന്ത്രിയെ അനുഗമിച്ച് ജില്ലയില്‍ ഞാന്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു. ഇന്ന് രജൗരി നഗരത്തെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥന്റെ വസതിക്ക് നേരെ പാക് ഷെല്ലാക്രമണം ഉണ്ടായി, ഞങ്ങളുടെ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ ഷ് രാജ് കുമാര്‍ താപ്പയെ കൊലപ്പെടുത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ പോസ്റ്റ് ചെയ്തു.

പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ഇതുവരെ കുട്ടികളടക്കം 20 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

പാക് സൈന്യം രാത്രിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രജൗരി, പൂഞ്ച്, ഉറി എന്നിവിടങ്ങളിലെ നിരവധി പാര്‍പ്പിട വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഒരു ദിവസം മുമ്പ്, ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ നിന്നുള്ള സൈനികന്‍ എം. മുരളി നായിക് (23) അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ വെടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം, ശ്രീനഗറിലെ എയര്‍പോര്‍ട്ട് ഏരിയ, സാംബ, ജമ്മു സിറ്റി, ജമ്മു കശ്മീരിലെ ബാരാമുള്ള, പഞ്ചാബിലെ പത്താന്‍കോട്ട്, ഫിറോസ്പൂര്‍, രാജസ്ഥാനിലെ ബാര്‍മര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്‌ഫോടന ശബ്ദം കേട്ടു.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ഇന്ത്യന്‍ സായുധ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Continue Reading

india

സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം രാവിലെ 10.30 ന്

സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം നടത്തുക.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഇന്ന് രാവിലെ 10.30 ന് വാര്‍ത്താസമ്മേളനം നടത്തും. സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം നടത്തുക. വാര്‍ത്താസമ്മേളനത്തില്‍ പ്രതിരോധ, വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിയന്ത്രണ രേഖയില്‍ പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ച്, അഗ്‌നൂര്‍, രജൗരി മേഖലയില്‍ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി.

അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ച് മുന്‍ പാകിസ്താന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഷെഹബാസ് ഷെരീഫിനെ ഉപദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Continue Reading

india

പഹൽഗാം ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് തള്ളി യുപി കോടതി

ഭോജ്‌പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി.

Published

on

ഭോജ്‌പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി. ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് റാത്തോറിനെതിരെ പരാതി നൽകപ്പെട്ടത്.

അയോധ്യയിലെ അഡീഷണൽ സിവിൽ ജഡ്ജും, അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റുമായ ഏക്ത സിംഗാണ് കേസ് തള്ളിയത്. പരാതി “നിയമപരമായി നിലനിൽക്കില്ലെന്നും പരാതി നൽകിയ ആളിന് കേസ് ഫയൽചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും റാത്തോർ തെറ്റായി ആക്രമണവുമായി ബന്ധിപ്പിച്ചു എന്നതായിരുന്നു പരാതിയിലെ മുഖ്യ ആരോപണം.

ഭാരതീയ നഗരിക സുരക്ഷ സംഹിതയുടെ സെക്ഷൻ 222(2) പ്രകാരം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, പൊതു ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അപവാദക്കുറ്റക്കേസുകൾ നേരിട്ട് സെഷൻസ് കോടതി പരിഗണികുന്നതിന്ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.

Continue Reading

Trending