Connect with us

kerala

എല്ലാവരുടെയും സ്‌നേഹം, പ്രാര്‍ത്ഥനകള്‍ എല്ലാംവേണം, എപ്പോഴും- പാണക്കാട് സാദിഖലി തങ്ങള്‍

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തലയെടുപ്പിലെ നക്ഷത്രചിഹ്നങ്ങളിലൊന്ന് പാണക്കാട് കുടുംബത്തിന്റെ ധന്യ നേതൃത്വം തന്നെയാണ്.

Published

on

മുസ്്‌ലിംലീഗ് സംസ്ഥാനസമിതി നിലവില്‍വന്ന ശേഷം പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇട്ട പോസ്റ്റ്:”
എല്ലാവരുടെയും സ്‌നേഹം,പ്രാര്‍ത്ഥനകള്‍ എല്ലാം വേണം എപ്പോഴും”

പുതിയകമ്മിറ്റി പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

”പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വത്തില്‍ പുതിയതായി നിലവില്‍ വന്ന മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിക്ക് അഭിവാദ്യങ്ങള്‍. ഏഴര പതിറ്റാണ്ടിന്റെ അഭിമാനകരമായ നിറവില്‍ നില്‍ക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടി പുതു ചുവടുകള്‍ക്ക് തയ്യാറെടുക്കുന്നൊരു കാലത്ത് സാദിഖലി തങ്ങളുടെയും, പി.എം.എ സലാമിന്റെയും,സി. ടി. അഹമ്മദലിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി കരുത്ത് പകരും.
മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തലയെടുപ്പിലെ നക്ഷത്രചിഹ്നങ്ങളിലൊന്ന് പാണക്കാട് കുടുംബത്തിന്റെ ധന്യ നേതൃത്വം തന്നെയാണ്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയില്‍ പാണക്കാട്ടെ തങ്ങന്‍മാരുടെ നേതൃ തുടര്‍ച്ചക്ക് അന്‍പത് വര്‍ഷം പിന്നിട്ടു എന്നത് അഭിമാനമാണ്.
ആ മഹാ പൈതൃകപാരമ്പര്യത്തിന്റെ നേതൃ മഹിമ പ്രിയപ്പെട്ട സാദിഖലി തങ്ങളിലൂടെ കണ്ണി ചേര്‍ക്കപ്പെടുന്ന സന്തോഷ നിമിഷം കൂടിയാണിത്. ഒരു പുതു വസന്തത്തിലേക്ക് ഈ മഹാ പ്രസ്ഥാനത്തെ വഴിനടത്താന്‍ തങ്ങളുടെ നേതൃത്വത്തിന് സാധിക്കും എന്നത് തീര്‍ച്ചയാണ്.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.- ‘ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കും

പ്രത്യേക പരീക്ഷ നടത്തി ഉടന്‍ ഫലപ്രഖ്യാപനം

Published

on

കേരള സര്‍വ്വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ വിഷമത്തിന്റെ സാഹചര്യത്തില്‍ അതിവേഗം സ്‌പെഷ്യല്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിന്‍ഡിക്കേറ്റ്. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം, ഒരു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നതില്‍ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക മാര്‍ക്ക് നഷ്ടപ്പെട്ട പേപ്പറിനും നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

അധ്യാപകന്റെ പക്കല്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും നടപടിയെടുക്കാന്‍ സര്‍വ്വകലാശാല വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ ഏഴിനാണ് വീണ്ടും പരീക്ഷ എഴുതേണ്ട കാര്യം ഇ-മെയില്‍ വഴി അറിയിച്ചത്. എന്നാല്‍ അധിക കുട്ടികളും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. അതേസമയം ഉത്തര പേപ്പര്‍ നഷ്ടമായത് പാലക്കാട് നിന്നാണെന്നും അധ്യാപകന്‍ സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടമായതെന്നാണ് അധ്യാപകന്‍ പറഞ്ഞിരുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കാനാണ് സാധ്യത.

Published

on

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ ശക്തമാകാന്‍ സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കാനാണ് സാധ്യത. എങ്കിലും പകല്‍ താപനിലയില്‍ വലിയ മാറ്റമുണ്ടാകില്ല.

ഉഷ്ണ തരംഗ സാധ്യതകള്‍ കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകല്‍ സമയങ്ങളില്‍ പുറം ജോലിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

Trending