Connect with us

Culture

കാറ്റലോണിയയുടെ സ്വയം ഭരണാവകാശം എടുത്തു കളയാനൊരുങ്ങി സ്‌പെയിന്‍

Published

on

മാഡ്രിഡ്: കാറ്റലോണിയ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്ന് കാറ്റലന്‍ നേതാക്കളോട് സ്‌പെയിന്‍ പ്രധാനമന്ത്രി മരയാന രാജോയ്. നേതാക്കളുടെ പ്രതികരണം അനുസരിച്ചായിരിക്കും ഭാവികാര്യങ്ങള്‍ തീരുമാനിക്കുക എന്നും, നിയമ വിരുദ്ധമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ കാറ്റലോണിയയുടെ സ്വയം ഭരണാവകാശം എടുത്തു കളയുമെന്നും റോജോയ് പറഞ്ഞു. കാറ്റലന്‍ റിജീയണല്‍ പ്രസിഡന്റ് കാള്‍സ് പിയുഗ്‌ഡെമോണ്ടിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും റോജോയ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

സ്‌പെയിന്‍ വിട്ടുപോകണമെന്ന കാറ്റലോണിയന്‍ ജനതയുടെ ഹിതം അംഗീകരിച്ച് മുന്നോട്ടു പോകുമെന്ന് കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂമോണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ കാറ്റലോണിയയെ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആക്കിമാറ്റുകയെന്ന ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നുവെന്നാണ് ബാര്‍സലോണയിലെ കാറ്റലന്‍ പാര്‍ലമെന്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞത്. സ്വാതന്ത്ര്യം പ്രഖ്യാപിക്കരുതെന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന്റെ അഭ്യര്‍ഥന തള്ളിയാണു കാറ്റലന്‍ നേതാക്കള്‍ സ്വാതന്ത്ര്യനീക്കം നടത്തിയത്. യൂറോപ്പിന്റെ ഐക്യമാണു വേണ്ടതെന്നും വിഭജനം അംഗീകരിക്കില്ലെന്നുമാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. വിഭജനത്തെ അംഗീകരിക്കില്ലെന്നു സ്‌പെയിന്‍ വ്യക്തമാക്കിരുന്നു.

സ്വാതന്ത്ര പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സ്‌പെയിന്‍ പോലീസിനെ വിന്യസിച്ചു. വിമാനത്താവളങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണവും മാഡ്രിഡ് ആസ്ഥാനമായുള്ള ഭരണകൂടം ഏറ്റെടുത്തു. സാമ്പത്തിക ഉപരോധമടക്കമുള്ള സമ്മര്‍ദ തന്ത്രങ്ങളിലേക്കു നീങ്ങാന്‍ സ്‌പെയിനും യൂറോപ്യന്‍ യൂണിയനും ഒരുങ്ങിയിട്ടുണ്ട്. 80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്‌പെയിനിലെ 16 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്. ബാഴ്‌സലോണയാണ് തലസ്ഥാനം.

സ്വതന്ത്ര രാഷ്ട്രമാകണം എന്ന കാറ്റലോണിയക്കാരുടെ ആവശ്യമാണ് ഹിതപരിശോധനയില്‍ വരെ എത്തിയത്. സ്‌പെയിന്‍ സര്‍ക്കാര്‍ വോട്ടെടുപ്പു തടയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഹിതപരിശോധന നിയമ വിരുദ്ധമാണെന്ന് സ്പാനിഷ് ഭരണ ഘടനാ കോടതിയും വിധിച്ചിരുന്നു. എന്നാല്‍ സ്‌പെയിനില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിതപരിശോധനയില്‍ 90 ശതമാനവും വിധിയെഴുതിയത്.

നിയമ വിരുദ്ധം എന്ന് നേരത്തെ വിശേഷിപ്പിച്ച സ്വാതന്ത്ര്യ നീക്കത്തെ ഭരണഘടനയിലെ 155-ാം വകുപ്പ് ഉപയോഗിച്ച് നേരിടാനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ നീക്കം. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവിശ്യകളുടെ സ്വയം ഭരണാധികാരം റദ്ദാക്കാന്‍ ഗവണ്‍മെന്റിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. എന്നാല്‍, ഇത്തരം ഒരു നീക്കമുണ്ടായാല്‍ അത് മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് കരുതുന്നത്.

സ്‌പെയിന്‍ – കാറ്റലോണിയ സംഘര്‍ഷം ശക്തമാകുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെയും അത് ശക്തമായി ബാധിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള ബാഴ്‌സലോണ ലാലീഗയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. എസ്പാന്യോള്‍, ജിറോണ തുടങ്ങിയ ക്ലബുകളുടെ ഭാവിയും അനിശ്ചിതതത്ത്വത്തിലാകും. ലാലീഗയില്‍ ബാഴ്‌സയില്ലെങ്കില്‍ എല്‍ ക്ലാസിക്കോ പ്രേമികള്‍ക്ക് അതുണ്ടാക്കുന്ന നിരാശ ചില്ലറയായിരിക്കില്ല. ലോകത്തെ മുഴുവന്‍ ആവേശത്തിലാക്കുന്ന ഏക ക്ലബ് ഫുട്‌ബോള്‍ മത്സരമാണ് മെസിയും റോണോയും നേര്‍ക്കു നേര്‍ വരുന്നത്.

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending