Connect with us

More

കാറ്റലോണിയ അസമത്വത്തിന്റെ പ്രതീകം

Published

on

മഡ്രിഡ്: കാറ്റലോണിയയെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചത് പതിറ്റാണ്ടുകളായുള്ള പോരാട്ടം. സ്‌പെയിനില്‍ നിന്നും അനുഭവിച്ച അവജ്ഞയും വിദ്വേഷവും സാമ്പത്തിക മാന്ദ്യവുമാണ് കാറ്റലോണിയയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. മഡ്രിഡ് സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമാണ് കാറ്റലോണിയന്‍ സ്വാതന്ത്രത്തിന് വളവും വെള്ളവുമായത്. രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒരു വിഭാഗം ആളിക്കത്തിച്ചു. ഭാഷയെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ചതും കാറ്റലോണിയന്‍ വികാരത്തിന് ആവേശം പകരുകയായിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കാറ്റലോണിയന്‍ രാജ്യവാദം മറ്റൊരു വഴിത്തിരുവിലെത്തിയിരിക്കുന്നു.

സ്‌പെയിനിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനമാണ് കാറ്റലോണിയ . 17 പ്രവിശ്യകളും ബാഴ്‌സലോണ ഉള്‍പ്പെടെ രണ്ട് നഗരങ്ങളുമുള്‍പ്പെട്ട കാറ്റലോണിയ സ്വതന്ത്രഭരണ പ്രദേശമാണ്. ഒരിക്കല്‍ സ്വതന്ത്ര രാജ്യമാകുന്നതിന്റെ വക്കോളമെത്തിയിരുന്നു. എന്നാല്‍, ആഭ്യന്തരയുദ്ധങ്ങള്‍ ആ നീക്കത്തെ ഇല്ലാതാക്കി. സ്പാനിഷ് സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും അധികം സംഭാവ നല്‍കുന്ന മേഖലയാണ് കാറ്റലോണിയ. ഒരു ലക്ഷം കോടി യൂറോയാണ് പ്രതിവര്‍ഷം രാജ്യത്തിന് കാറ്റലോണിയ നല്‍കുന്നത്. പക്ഷേ മഡ്രിഡിലെ കേന്ദ്രസര്‍ക്കാര്‍ കാറ്റലോണിയയ്ക്ക് തിരികെ നല്‍കുന്നതാവട്ടെ ഏറ്റവും കുറവും. കാറ്റലോണിയയോടുള്ള മഡ്രിഡിന്റെ അവഗണനയ്ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ജനറല്‍ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണകാലത്ത് കാറ്റലോണിയന്‍ വിരോധം പാരമ്യത്തിലെത്തി. കാറ്റലന്‍ ഭാഷ പോലും വിലക്കപ്പെട്ടു. കാറ്റലോണിയന്‍ ദേശീയവാദി നേതാവ് ലൂയിസ് കമ്പനീസിനെ ഫ്രാങ്കോയുടെ പട്ടാളം വധിച്ചു. 1982ല്‍ സ്‌പെയിനില്‍ ജനാധിപത്യം തിരികെ വന്നതോടെ കാറ്റലോണിയന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും അംഗീകാരം ലഭിച്ചു. സ്‌പെയിനിന് കീഴിലുള്ള പ്രത്യേക പ്രവിശ്യയായി കാറ്റലോണിയ മാറി. എന്നാല്‍, സ്വതന്ത്രപദവി 2006ല്‍ മാഡ്രിഡ് കോടതി റദ്ദാക്കിയതോടെ കാറ്റലന്‍ വികാരം വീണ്ടും ആളിക്കത്തി.

സ്‌പെയിന്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കാറ്റലോണിയയിലും അലയടിച്ചു. ടൂറിസം അടക്കം ഒട്ടേറെ മേഖലയില്‍ വന്‍ സാമ്പത്തിക നേട്ടം കൊയ്തിട്ടും കാറ്റലോണിയ ഞെരുക്കത്തിലായി. സ്‌പെയിന്‍ സമ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. സ്‌പെയിനിന്റെ കയറ്റുമതിയില്‍ 25.6 ശതമാനവും നടക്കുന്നത് കാറ്റലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. വിദേശനിക്ഷേപത്തിന്റെ 20.7 ശതമാനവും കാറ്റലോണിയയിലാണ്. കാറ്റലോണിയന്‍ സമ്പാദ്യം മഡ്രിഡ് കൈവശപ്പെടുത്തുന്നു എന്ന ആരോപണം ശക്തമായി. ഇതോടെ സ്വാതന്ത്രവാദവുമായി കാറ്റലോണിയ വീണ്ടും രംഗത്തെത്തി. കാറ്റലോണിയന്‍ നീക്കത്തെ ചെറുക്കുമെന്നും സ്‌പെയിനിന്റെ അവിഭാജ്യഘടകമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഏറ്റമുട്ടല്‍ ശക്തമായി. 2014ല്‍ ഹിതപരിശോധന നടത്തിയെങ്കിലും പരാജയപ്പെട്ടു. അന്ന് കോടതി ഉത്തരവ് മറികടന്ന് ഹിതപരിശോധന നടത്തിയതിന് കാറ്റലോണിയ പ്രസിഡന്റ് ആര്‍തര്‍ മാസിനെ കേന്ദ്രം വഞ്ചനാകുറ്റം ചുമത്തി ശിക്ഷിച്ചു. പിഴയും ഈടാക്കി. ഇതെല്ലാം കാറ്റലോണിയന്‍ സ്വാതന്ത്രപ്രഖ്യാപനത്തിന് ആക്കം കൂട്ടി.
പ്രഖ്യാപനത്തെ തള്ളി സ്‌പെയിന്‍

സ്വാതന്ത്ര പ്രഖ്യാപനം നടത്തിയ കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്പാനിഷ് സര്‍ക്കാര്‍ പിരിച്ചു വിട്ടു. പുറമെ ഇടക്കാല തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.സ്‌പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്രം പ്രഖ്യാപിച്ചതോടെ സ്‌പെയിന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായി. സ്വാതന്ത്രപ്രഖ്യാപനത്തിന് നിയമസാധുതയില്ലെന്നും ഡിസംബര്‍ 21ന് കാറ്റലോണിയയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന ഹിതപരിശോധനയില്‍ 90 ശതമാനം ആളുകളും കാറ്റലോണിയയുടെ സ്വാതന്ത്രത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇത് സ്‌പെയിനിലെ ഭരണഘടനാ കോടതി റദ്ദാക്കി. തുടര്‍ന്ന് കോടതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ കാറ്റലോണിയന്‍ പ്രാദേശിക സര്‍ക്കാര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കുകയും സ്വാതന്ത്രപ്രഖ്യാപനം സംബന്ധിച്ച് വോട്ടെടുപ്പും നടത്തി. 10-ന് എതിരെ 80 വോട്ടുകള്‍ക്ക് പ്രമേയം പാസാക്കുകയും കാറ്റലോണിയ സ്വതന്ത്രമായതായി പാര്‍ലമെന്റ് പ്രഖ്യാപിക്കുകയുമായിരുന്നു.
കാറ്റലോണിയന്‍ സ്വാതന്ത്രപ്രഖ്യാപനത്തെ എതിര്‍ത്തും അനുകൂലിച്ചും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. സ്‌പെയിന്‍ മികച്ച പങ്കാളിയാണെന്നും കാറ്റലോണിയ സ്‌പെയിനിന്റെ ഒഴിച്ചു കൂട്ടാനാവാത്ത ഭാഗമാണെന്നും യുഎസ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്‌പെയിന്‍ ഇപ്പോഴും യൂണിയന്റെ ഭാഗമാണെന്നും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡസ്‌ക് വ്യക്തമാക്കി. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

സ്‌പെയിനിനെ പിന്തുണയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. സ്‌പെയിനില്‍ നിയമങ്ങളുണ്ട്. നിയമസംഹിതയെ മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മാക്രോണ്‍ അറിയിച്ചു. കാറ്റലോണിയന്‍ സ്വാതന്ത്രപ്രഖ്യാപനത്തെ തള്ളികളയുന്നതായി ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍. ജര്‍മന്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തെ അംഗീകരിക്കുന്നില്ല. കാറ്റലോണിയയുടെ സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ ഭാഗമായി പൊലീസ് മേധാവിയെ സ്പാനിഷ് സര്‍ക്കാര്‍ പുറത്താക്കി. വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് കാറ്റലോണിയന്‍ പൊലീസ് മേധാവി ജോസഫ് ലൂയിസ് ട്രാപെരോയെ പുറത്താക്കിയതെന്ന് സ്പാനിഷ് വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളായി കാറ്റലോണിയയില്‍ നടന്നു വരുന്ന സംഭവ വികാസങ്ങളില്‍ പൊലീസ് വേണ്ടവിധം ഇടപെട്ടില്ല. കാറ്റലോണിയന്‍ സര്‍ക്കാരിനെയും മഡ്രിഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ട്.

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

Published

on

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending