Connect with us

News

ഖത്തറില്‍ സ്‌പെയിനും കോസ്റ്റാറിക്കയും നേര്‍ക്കുനേര്‍

ദോഹ നഗര മധ്യത്തിലെ തുമാമ സ്‌റ്റേഡിയത്തില്‍ രാത്രി 9.30 ന് നടക്കുന്ന അങ്കത്തില്‍ കിരീട പ്രതീക്ഷകളുമായി വന്നിരിക്കുന്ന സ്‌പെയിന്‍ കോസ്റ്റാറിക്കയെ നേരിടുന്നു.

Published

on

ദോഹ നഗര മധ്യത്തിലെ തുമാമ സ്‌റ്റേഡിയത്തില്‍ രാത്രി 9.30 ന് നടക്കുന്ന അങ്കത്തില്‍ കിരീട പ്രതീക്ഷകളുമായി വന്നിരിക്കുന്ന സ്‌പെയിന്‍ കോസ്റ്റാറിക്കയെ നേരിടുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഉദ്ഘാടന മല്‍സരങ്ങളില്‍ ഏറ്റവുമധികം തോല്‍വി വാങ്ങിയിട്ടുള്ളവര്‍ സ്‌പെയിനാണ്. ഏഴ് ലോകകപ്പുകളിലാണ് ആദ്യ മല്‍സരത്തില്‍ അവര്‍ തല താഴ്ത്തിയത്. 2008 നും 2012 നുമിടെ രണ്ട് തവണ യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടവും ഒരു തവണ ലോകകപ്പും ഉയര്‍ത്തിയ അവര്‍ ഇത്തവണ യുവ പ്രതിഭകളായ പെഡ്രി, അന്‍സു ഫാത്തി, ഫെര്‍ണാണ്ടോ ടോറസ് തുടങ്ങിയവരുടെ കരുത്തിലാണ്.

സെര്‍ജിയോ റാമോസിനെ പോലെ മുതിര്‍ന്ന ഒരു താരത്തെ ഒഴിവാക്കിയാണ് കോച്ച് ലൂയിസ് എന്റികെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയത്. മാര്‍കോ അസന്‍സിയോയെ പോലുള്ള അനുഭവക്കരുത്തരുമുണ്ട്. താരമെന്ന നിലയില്‍ 1994 നും 2002 നും മധ്യേ 12 ലോകകപ്പ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് എന്റികെ. പക്ഷേ ഒന്നിലും ക്വാര്‍ട്ടറിനപ്പുറം കളിക്കാനായിട്ടില്ല. ഖത്തറില്‍ ഏഴ് മല്‍സരങ്ങള്‍ കളിക്കാനാണ് തന്റെ ടീം ആഗ്രഹിക്കുന്നതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 37 കാരനായ ബ്രയാന്‍ റുയിസിലാണ് കോസ്റ്റാറിക്കന്‍ പ്രതീക്ഷ. ഗോള്‍ വലകാക്കുന്ന കീലര്‍ നവാസും കരുത്തന്‍.

kerala

കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി.

Published

on

വടക്കന്‍ കേരളത്തില്‍ വരം ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 15നും 16നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാം.

വടക്കന്‍ ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ ഇതിടയാക്കും.

റെഡ് അലേര്‍ട്ട് (അതിതീവ്രമഴ)

• 14കണ്ണൂര്‍, കാസര്‍കോട്

• 15മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

• 16മലപ്പുറം, കോഴിക്കോട്, വയനാട്

• ഓറഞ്ച് അലേര്‍ട്ട് (തീവ്രമഴ)

• 13കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

• 14എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

• 15തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

• 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്‌

Continue Reading

News

ഇസ്രാഈല്‍ വ്യോമാക്രമണം; ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ആക്രമണത്തില്‍ ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.

Published

on

ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ഇന്‍ചീഫ് ഹുസൈന്‍ സലാമി തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സിയും ടെഹ്‌റാന്‍ ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്‍ തലസ്ഥാന നഗരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രാഈല്‍ ആക്രമണം. അതേസമയം, ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇസ്രാഈല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായും, ഇറാനെതിരായ ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രാഈലിന്റെ ആക്രമണം.

Continue Reading

india

വിമാനാപകടം; മരിച്ച രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക്

. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.

Continue Reading

Trending