Connect with us

india

യു.പിയിലെ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുസ്‌ലിം, യാദവ് ഉദ്യോഗസ്ഥരെ നീക്കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എസ്.പി

ഒന്‍പത് സീറ്റുകളിലെ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Published

on

യു.പിയിലെ കുന്ദാര്‍ക്കി മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ച മുസ്ലിം, യാദവ് വിഭാഗങ്ങളില്‍പ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി സമാജ്വാദി പാര്‍ട്ടി.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 10 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് കുന്ദാര്‍ക്കി. ഒന്‍പത് സീറ്റുകളിലെ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരു മണ്ഡലത്തില്‍ നിന്ന് എസ്.പിയുടെ എം.എല്‍.എ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 28 ശതമാനം മുതല്‍ 30 ശതമാനം വരെ വരുന്ന യാദവരും മുസ്ലിംകളുമാണ് എസ്.പിയുടെ വോട്ട് ബാങ്ക്. 2022 മുതല്‍ 2024 ജൂണ്‍ വരെ സിയാ-ഉര്‍-റഹ്മാന്‍ ബര്‍ഖ് ആയിരുന്നു കുന്ദാര്‍ക്കി നിയമസഭാ മണ്ഡലത്തിന്റെ എം.എല്‍.എ. അദ്ദേഹം സംബല്‍ ലോക്സഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റ് ഒഴിഞ്ഞത്.

1993-ലാണ് ബി.ജെ.പി അവസാനമായി ഈ സീറ്റ് നേടിയത്. 1996 മുതല്‍ കുന്ദാര്‍ക്കിയിലെ എല്ലാ എം.എല്‍.എമാരും മുസ്ലീങ്ങളായിരുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുന്ദാര്‍ക്കിയിലെ യാദവ്, മുസ്ലിം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരേയും യാദവരും മുസ്ലിംകങ്ങളും അല്ലാത്തവരേയും പകരം നിയമിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറി മുന്നില്‍ കണ്ടാണെന്നുമാണ് എസ്.പിയുടെ യു.പി പ്രസിഡന്റ് ശ്യാം ലാല്‍ പാല്‍ യു.പി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ മാറ്റിയ 12 ബി.എല്‍.ഒ (ബൂത്തല്‍ ലെവല്‍ ഓഫീസേഴ്സ്) മാരുടെയും ജീവനക്കാരുടേയും പട്ടികയും കത്തിനൊപ്പം പാല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 10 മുസ്ലിം ഉദ്യോഗസ്ഥരാണ് ഉള്‍പ്പെടുന്നത്. സൂപ്പര്‍വൈസര്‍ ഫിറോസ് ഹൈദറിന് പകരം സുന്ദര്‍ ലാല്‍ ശര്‍മ്മയെന്ന ആളെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ പട്ടിക പൂര്‍ണ്ണമല്ലെന്നും മറ്റ് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പാല്‍ കത്തില്‍ ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പിന് മുമ്പ് ‘ജാതി, മത അടിസ്ഥാനത്തില്‍’ ബി.എല്‍.ഒമാരെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും മാറ്റുന്നത് ‘ജനാധിപത്യപരമല്ലെന്നും ഭരണഘടനാ വിരുദ്ധവുമാണെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണെന്നും ബി.എല്‍.ഒമാരെയും ജീവനക്കാരേയും മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 43 എണ്ണം നേടാന്‍ എസ്.പി ഉള്‍പ്പെട്ട ഇന്ത്യാ സഖ്യത്തിനായിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരും മുറാദാബാദ് ജില്ലാ ഭരണകൂടവും എസ്.പിയുടെ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പി ചീഫ് ഇലക്ഷന്‍ ഓഫീസറും വാര്‍ത്തയില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പ്രാദേശിക വോട്ടര്‍മാരെ നന്നായി അറിയുന്ന, പ്രാദേശിക സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് ബി.എല്‍.ഒ ആയി നിയമിക്കാറ്. വോട്ടര്‍ പട്ടിക പുതുക്കുന്നതില്‍ ഉള്‍പ്പെടെ ഇവരുടെ സഹായമാണ് തേടുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം അനുസരിച്ച്, വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയിലും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ബി.എല്‍.ഒമാര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇവരെ മാറ്റുന്നത് വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ടെന്നാണ് എസ്.പി കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ ബി.എല്‍.ഒയുടെയും അധികാരപരിധിയില്‍ ഒന്നോ രണ്ടോ പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകും. അധ്യാപകര്‍, അംഗന്‍വാടി ജീവനക്കാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പോസ്റ്റല്‍ ജീവനക്കാര്‍, വൈദ്യുതി ബില്‍ റീഡര്‍മാര്‍, ഗ്രാമീണ ജീവനക്കാര്‍, നഴ്സുമാര്‍, സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ബി.എല്‍.ഒമാരായി നിയമിക്കാറ്. അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മരിച്ചവരുടെയോ ഇരട്ട വോട്ടര്‍മാരുടെയോ പ്രദേശത്തുനിന്ന് കുടിയേറിയവരുടെയോ പേരുകള്‍ കണ്ടെത്തുന്നതും ബി.എല്‍.ഒമാരാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്രയില്‍ പള്ളിയില്‍ സ്‌ഫോടനം; രണ്ടുപേര്‍ അറസ്റ്റില്‍

ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം

Published

on

മഹാരാഷ്ട്രയിലെ പള്ളിയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തില്‍ പള്ളിക്കകം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി.

ഒരാള്‍ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ രീതിയിലുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

india

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ പൂട്ടിച്ച് സര്‍ക്കാര്‍

പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്

Published

on

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയതായി ആരോപണം. കഴിഞ്ഞദിവസം പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്. അധികൃതരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, ലൈസന്‍സില്ലാത്തതിന്റെ പേരിലാണ് കടകള്‍ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്‌ലിംകളുടെ കടകള്‍ മാത്രമാണ് സീല്‍ ചെയ്തത്, ബാക്കിയുള്ളവരുടെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം നടപടി സ്വീകരിക്കുന്നതെന്നും കച്ചവടക്കാര്‍ ആരോപിച്ചു.

‘ഇത് ഞങ്ങളുടെ ജീവനോപാധിയാണ്. മുസ്‌ലിംകളുടെ കടകള്‍ മാത്രം സീല്‍ ചെയ്യുന്ന അധികൃതരുടെ നടപടി തെറ്റാണ്. നാല് കടകള്‍ ഇവിടെ അടച്ചുപൂട്ടി. എന്തുകൊണ്ടാണ് നഗരത്തിലുള്ള മറ്റു 200ഓളം കടകള്‍ അടച്ചുപൂട്ടാത്തത്’ -ഒരു കച്ചവടക്കാരന്‍ ചോദിച്ചു.

Continue Reading

india

മ്യാന്‍മര്‍ ഭൂചലനം; മരണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിലെത്തി സഹായ ഹസ്തം നല്‍തകി. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്.

 

 

Continue Reading

Trending