Connect with us

india

യു.പിയിലെ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുസ്‌ലിം, യാദവ് ഉദ്യോഗസ്ഥരെ നീക്കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എസ്.പി

ഒന്‍പത് സീറ്റുകളിലെ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Published

on

യു.പിയിലെ കുന്ദാര്‍ക്കി മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ച മുസ്ലിം, യാദവ് വിഭാഗങ്ങളില്‍പ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി സമാജ്വാദി പാര്‍ട്ടി.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 10 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് കുന്ദാര്‍ക്കി. ഒന്‍പത് സീറ്റുകളിലെ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരു മണ്ഡലത്തില്‍ നിന്ന് എസ്.പിയുടെ എം.എല്‍.എ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 28 ശതമാനം മുതല്‍ 30 ശതമാനം വരെ വരുന്ന യാദവരും മുസ്ലിംകളുമാണ് എസ്.പിയുടെ വോട്ട് ബാങ്ക്. 2022 മുതല്‍ 2024 ജൂണ്‍ വരെ സിയാ-ഉര്‍-റഹ്മാന്‍ ബര്‍ഖ് ആയിരുന്നു കുന്ദാര്‍ക്കി നിയമസഭാ മണ്ഡലത്തിന്റെ എം.എല്‍.എ. അദ്ദേഹം സംബല്‍ ലോക്സഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റ് ഒഴിഞ്ഞത്.

1993-ലാണ് ബി.ജെ.പി അവസാനമായി ഈ സീറ്റ് നേടിയത്. 1996 മുതല്‍ കുന്ദാര്‍ക്കിയിലെ എല്ലാ എം.എല്‍.എമാരും മുസ്ലീങ്ങളായിരുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുന്ദാര്‍ക്കിയിലെ യാദവ്, മുസ്ലിം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരേയും യാദവരും മുസ്ലിംകങ്ങളും അല്ലാത്തവരേയും പകരം നിയമിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറി മുന്നില്‍ കണ്ടാണെന്നുമാണ് എസ്.പിയുടെ യു.പി പ്രസിഡന്റ് ശ്യാം ലാല്‍ പാല്‍ യു.പി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ മാറ്റിയ 12 ബി.എല്‍.ഒ (ബൂത്തല്‍ ലെവല്‍ ഓഫീസേഴ്സ്) മാരുടെയും ജീവനക്കാരുടേയും പട്ടികയും കത്തിനൊപ്പം പാല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 10 മുസ്ലിം ഉദ്യോഗസ്ഥരാണ് ഉള്‍പ്പെടുന്നത്. സൂപ്പര്‍വൈസര്‍ ഫിറോസ് ഹൈദറിന് പകരം സുന്ദര്‍ ലാല്‍ ശര്‍മ്മയെന്ന ആളെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ പട്ടിക പൂര്‍ണ്ണമല്ലെന്നും മറ്റ് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പാല്‍ കത്തില്‍ ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പിന് മുമ്പ് ‘ജാതി, മത അടിസ്ഥാനത്തില്‍’ ബി.എല്‍.ഒമാരെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും മാറ്റുന്നത് ‘ജനാധിപത്യപരമല്ലെന്നും ഭരണഘടനാ വിരുദ്ധവുമാണെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണെന്നും ബി.എല്‍.ഒമാരെയും ജീവനക്കാരേയും മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 43 എണ്ണം നേടാന്‍ എസ്.പി ഉള്‍പ്പെട്ട ഇന്ത്യാ സഖ്യത്തിനായിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരും മുറാദാബാദ് ജില്ലാ ഭരണകൂടവും എസ്.പിയുടെ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പി ചീഫ് ഇലക്ഷന്‍ ഓഫീസറും വാര്‍ത്തയില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പ്രാദേശിക വോട്ടര്‍മാരെ നന്നായി അറിയുന്ന, പ്രാദേശിക സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് ബി.എല്‍.ഒ ആയി നിയമിക്കാറ്. വോട്ടര്‍ പട്ടിക പുതുക്കുന്നതില്‍ ഉള്‍പ്പെടെ ഇവരുടെ സഹായമാണ് തേടുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം അനുസരിച്ച്, വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയിലും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ബി.എല്‍.ഒമാര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇവരെ മാറ്റുന്നത് വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത മുന്നില്‍ കാണുന്നുണ്ടെന്നാണ് എസ്.പി കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ ബി.എല്‍.ഒയുടെയും അധികാരപരിധിയില്‍ ഒന്നോ രണ്ടോ പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകും. അധ്യാപകര്‍, അംഗന്‍വാടി ജീവനക്കാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പോസ്റ്റല്‍ ജീവനക്കാര്‍, വൈദ്യുതി ബില്‍ റീഡര്‍മാര്‍, ഗ്രാമീണ ജീവനക്കാര്‍, നഴ്സുമാര്‍, സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ബി.എല്‍.ഒമാരായി നിയമിക്കാറ്. അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മരിച്ചവരുടെയോ ഇരട്ട വോട്ടര്‍മാരുടെയോ പ്രദേശത്തുനിന്ന് കുടിയേറിയവരുടെയോ പേരുകള്‍ കണ്ടെത്തുന്നതും ബി.എല്‍.ഒമാരാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; എല്ലാ വിഡിയോകളും പിന്‍വലിച്ച് സമയ് റെയ്‌ന

സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്

Published

on

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ രണ്‍വീര്‍ അലഹബാദിയക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയുടെ എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്ത് ഷോയുടെ അവതാരകന്‍ സമയ് റെയ്‌ന. വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്.

ആളുകളെ രസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം, കേസില്‍ എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി.

വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം എനിക്ക് കൈകാര്യം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്റെ ചാനലില്‍ നിന്ന് ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വിഡിയോകളും ഞാന്‍ നീക്കം ചെയ്തു. ആളുകളെ രസിപ്പിക്കുകയും അവര്‍ക്ക് നല്ല സമയം നല്‍കുകയുമായിരുന്നു എന്റെ ലക്ഷ്യം. അന്വേഷണത്തില്‍ സഹകരിക്കുമെന്നും സമയ് എക്‌സില്‍ കുറിച്ചു.

വിഷയത്തില്‍ സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ രണ്‍വീര്‍ അലഹബാദിയ ഷോയുടെ അവതാരകന്‍ സമയ് റെയ്ന, സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അപൂര്‍വ മഖിജ, ജ്പ്രീത് സിങ്, ആശിഷ് ചഞ്ചലനി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

india

നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം

Published

on

ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് സംഭവം. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നും കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുട്ടിയെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. എസ്.എന്‍.സി.യുവിലേക്ക് മാറ്റിയ കുഞ്ഞ് അന്ന് വൈകുന്നേരത്തോടെ മരിച്ചിരന്നു.

തുടര്‍ന്ന്, മൃതദേഹം കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നും ആശുപത്രിയുടെ ടാഗ് ഉണ്ടായതിനാലാണ് കുഞ്ഞിന്റെ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Continue Reading

india

ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ല; ചെന്നൈ ഹൈകോടതി വിധി ശരിവെച്ച് സുപ്രീംകോടതി

അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്

Published

on

ഗൂഡല്ലൂര്‍: ഭാഗം നടത്തിയതോ വില്‍പന ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ഹൈകോടതി നേരത്തെ പ്രസ്താവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു.

അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അടിയാധാരത്തിന്റെ പകര്‍പ്പ് രജിസ്റ്റര്‍ ഓഫിസില്‍ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭൂമികളുടെ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാലോ, അടിയാധാരം സമര്‍പ്പിക്കാത്തതിനാലോ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്ന ചെന്നൈ ഹൈകോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

Continue Reading

Trending