Connect with us

Culture

എസ്.പി-ബി.എസ്.പി സഖ്യം വഴി പിരിയില്ല; നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച്

Published

on

ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പി-ബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും തീരുമാനം. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് സഖ്യം നിലനിര്‍ത്താനാണ് ഇരു പാര്‍ട്ടി നേതാക്കളും ആലോചിക്കുന്നത്.

സംസ്ഥാനത്തെ യോഗി സര്‍ക്കാറില്‍ എം.എല്‍.എമാരായ 11 പേരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇവര്‍ രാജിവെച്ചൊഴിയുന്ന 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് ആറു മാസത്തിനകം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് സഖ്യത്തിനു മുന്നിലുള്ള ആദ്യ കടമ്പ. ഞായറാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് സഖ്യം തുടരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മായവതി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലമായിരിക്കും സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം സംബന്ധിച്ച തീരുമാനിക്കുകയെന്ന് മുതിര്‍ന്ന ബി.എസ്.പി നേതാവ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും സഖ്യം ഏറെ ഗുണം ചെയ്തത് മായാവതിയുടെ ബി.എസ്.പിക്കാണ്. 2014ല്‍ സംപൂജ്യരായ പാര്‍ട്ടി ഇത്തവണ 10 സീറ്റുകളിലാണ് വിജയിച്ചത്. അതേ സമയം എസ്.പിക്ക് സഖ്യം മൂലം ഏറെ പ്രയോജനം ലഭിച്ചതുമില്ല. അഖിലേഷ് യാദവിന്റെ ഭാര്യ ദിംപിള്‍ യാദവ്, അനന്തരവന്‍മാരായ ധര്‍മേന്ദ്ര യാദവ്, അക്ഷയ് ദാദവ് എന്നിവരെല്ലാം പരാജയപ്പെട്ടു. യോഗി സര്‍ക്കാറില്‍ മന്ത്രിമാരായ ചിലരും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ യു.പി മന്ത്രിസഭയിലും ഉടന്‍ അഴിച്ചു പണിയുണ്ടാകും.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ റീത ബഹുഗുണ ജോഷി അലഹാബാദില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ലക്‌നോ കാന്റില്‍ നിന്നുളള നിയമസഭാ അംഗത്വം അവര്‍ രാജിവെക്കും. ഗോവിന്ദ് നഗര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന് സത്യദേവ് പചൗരി കാണ്‍പൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിയമസഭാ അഗത്വം രാജിവെക്കും. ആഗ്രയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എസ്.പി സിങ് ബഗേല്‍ തുണ്ട്‌ലയില്‍ നിന്നുള്ള എം.എല്‍.എയാണ്. ഇവര്‍ മൂന്ന് പേരും യോഗി സര്‍ക്കാറില്‍ മന്ത്രിമാരുമാണ്. പ്രതാപ്ഗഡ് എം.എല്‍.എ സംഗം ലാല്‍ ഗുപ്ത, സഹാറന്‍പൂര്‍ എം.എല്‍.എ പ്രതീപ് കുമാര്‍, ചിത്രകൂട് എം.എല്‍,എ ആര്‍.കെ സിങ് പട്ടേല്‍, ബാരാബംഗി എം.എല്‍.എ ഉപേന്ദ്ര റാവത്ത്, ബഹറായിച്ച് എം.എല്‍.എ അക്ഷയ് വാര്‍ ലാല്‍, അലീഗഡ് എം.എല്‍.എ രാജ് വീര്‍ സിങ്. എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍. ഇവര്‍ക്കു പുറമെ രാംപൂരില്‍ നിന്നുള്ള എം.എല്‍.എ അസം ഖാന്‍, ജബല്‍പൂരില്‍ നിന്നുള്ള ബി.എസ്.പി എം.എല്‍.എ റിതേഷ് പാണ്ഡേ എന്നിവരും നിയമസഭാ അംഗത്വം ഉടന്‍ രാജിവെക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending