Connect with us

Sports

ഔട്ട് കോക്കും ദക്ഷിണാഫ്രിക്ക പ്രതിസന്ധിയില്‍

Published

on

 

ജോഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. പരുക്കില്‍ തളര്‍ന്നു നില്‍ക്കുന്ന സംഘത്തിന് മറ്റൊരു ആഘാതമായി വിക്കറ്റ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ ഡി കോക്കും ടീമിന് പുറത്തായി. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ കൈക്കുഴക്ക്് പരുക്കേറ്റ ഡി കോക്കിന് പരമ്പരയിലെ ഒരു മല്‍സരത്തിലും ഇനി പങ്കെടുക്കാനാവില്ല. നാലാഴ്ച്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര ആരംഭിച്ചതിന് ശേഷം പരുക്കില്‍ ടീമിന് പുറത്താവുന്ന മൂന്നാമത്തെ സീനിയര്‍ താരമാണ് ഡി കോക്ക്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീനിയര്‍ ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സിന്റെ സവനം ടീമിന് നഷ്ടമായിരുന്നു. ആദ്യ മല്‍സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയ ഡൂപ്ലസിയുടെ സേവനം രണ്ടാം മല്‍സരം മുതല്‍ ഇല്ലാതായി. രണ്ടാം മല്‍സരത്തില്‍ സാമാന്യം ഭേദപ്പെട്ട് കളിച്ച ഡി കോക്കും പുറത്തായതോടെ വലിയ പ്രതിസന്ധി മുഖത്താണ് ആതിഥേയര്‍. ഡി കോക്കിന്റെ പരുക്ക് മൂലം വിക്കറ്റ് കീപ്പറെ മാത്രമല്ല ടീമിന് നഷ്ടമാവുന്നത്-ഓപ്പണിംഗ് ബാറ്റ്‌സ്മാനെ കൂടിയാണ്. ടീമിലെ റിസര്‍വ് വിക്കറ്റ് കീപ്പറായ ഹെന്‍ട്രിക് ക്ലാസന്‍ ഇത് വരെ ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. കേപ്ടൗണിലെ മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമ്പോള്‍ പുതിയ ഓപ്പണിംഗ് ബാറ്റ്‌സ്മാനെ കോച്ച് ഓട്ടീസ് ഗിബ്‌സണ്‍ കണ്ടെത്തേണ്ടി വരും.
ഇടം കൈയ്യന്‍ ബാറ്റ്‌സ്മാനായ ഡി കോക്കിന് ഞായറാഴ്ച്ചത്തെ രണ്ടാം ഏകദിനത്തിനിടെ കൈക്കുഴയില്‍ പന്ത് തട്ടിയിരുന്നു. കലശലായ വേദന കാരണം പരിശോധിച്ചപ്പോഴാണ് നീര് വന്നത് കണ്ടതെന്ന് ടീം മാനേജര്‍ മുഹമ്മദ് മുസാജി പറഞ്ഞു. അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ ഡി കോക്കിന് കഴിയുമെന്നും മാനേജര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആറ് മല്‍സര പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിട്ട് നില്‍ക്കുകയാണ്. മൂന്നാം മല്‍സരം നാളെ കേപ്ടൗണില്‍ നടക്കും.
നാളെയിലെ മല്‍സരത്തില്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഐദന്‍ മാര്‍ക്ക്‌റാം ഇന്നലെ വ്യക്തമാക്കിയത്.

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

Cricket

ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

Published

on

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.

രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.

രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.

‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.

Continue Reading

india

ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

Published

on

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Continue Reading

Trending