Culture
മദ്രാസ് ഐ.ഐ.ടിയിലെ ബീഫ് അതിക്രമം: കുപ്രചരണങ്ങള്‍ക്ക് ആശുപത്രിക്കിടക്കയില്‍ നിന്ന് സൂരജിന്റെ മറുപടി

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്, തനിക്കെതിരായ കള്ള പ്രചരണങ്ങള്‍ക്കെതിരെ ആശുപത്രിക്കിടക്കയില്‍ നിന്ന മറുപടി നല്‍കുന്നു. താന്‍ മര്‍ദിക്കപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണവും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ സത്യാവസ്ഥയുമാണ് ‘ജസ്റ്റിസ് ഫോര്‍ സൂരജ്’ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്.
ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന മറുപടി നല്‍കിയതിനാണ് തനിക്കെതിരെ ബിഹാര്‍ സ്വദേശിയായ മനീഷ് എന്ന വിദ്യാര്‍ത്ഥിയും കൂട്ടുകാരും ക്രൂരമായ ആക്രമണം നടത്തിയതെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സൂരജ് പറയുന്നു. പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഐ.ഐ.ടി അധികൃതര്‍ തന്നെ തിരിഞ്ഞു നോക്കിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍ക്കും എപ്പോഴും സംഭവിക്കാമെന്നും സൂരജ് പറയുന്നു.
സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ:
‘മെസ്സില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കമ്പോള്‍ മനീഷ് എന്നയാള്‍ എന്റെ അടുത്തു വന്നിരുന്നു പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. എനിക്കയാളെ മുമ്പ് പരിചയമില്ല. ബീഫ് തിന്നുമോ എന്നു ചോദിച്ചു. കഴിക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. അതിനുശേഷം തുടര്‍ന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ മനീഷ് പിറകില്‍ നിന്ന് തലയ്ക്ക് അടിച്ചു. എന്റെ നിയന്ത്രണം നഷ്ടമായി. തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും നീട്ടിവളര്‍ത്തിയ മുടിയില്‍ ചുറ്റിപ്പിടിക്കുകയും കുനിച്ചു നിര്‍ത്തി തലയ്ക്ക് തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു. ആ അടിയിലാണ് കണ്ണിന്റെ അടുത്തും മൂക്കിന്റെ അടുത്തുമെല്ലാം പരിക്കേറ്റത്. കവിളെല്ലിന് പൊട്ടലുണ്ട്. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബീഫ് കഴിച്ചതിനാല്‍ നിന്നെ കൊല്ലും എന്നു പറഞ്ഞായിരുന്നു മനീഷിന്റെ മര്‍ദനം. എന്റെ ഒരു സുഹൃത്ത് മനീഷില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ സുഹൃത്തുക്കള്‍ പിടിച്ചുമാറ്റി. നേരത്തെ പദ്ധതിയിട്ടതു പ്രകാരമുള്ള ആക്രമണമാണ് നടന്നത് എന്നാണ് തോന്നിയത്.
കോളേജിലെ സുഹൃത്തക്കള്‍ വഴിയാണ് അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയത്. തുടക്കത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായില്ല. മുകളില്‍ നിന്ന് സമ്മര്‍ദം ഉള്ളതുപോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. ഐ.ഐ.ടിയിലെ ഡോക്ടര്‍മാര്‍ മാത്രം വന്ന് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തത്. അഡ്മിനിസ്‌ട്രേഷന്‍ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല.
കൊടുത്ത പരാതികളില്‍ നടപടി ഉണ്ടായിട്ടില്ല. എഫ്.ഐ.ആറില്‍ മാറ്റം വരുത്തിയെന്ന് പറഞ്ഞു കേള്‍ക്കുന്നു. സമൂഹത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് എനിക്ക് പിന്തുണ ലഭിച്ചു. പിന്തുണ ഇനിയുമുണ്ടാകണം.
ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റുമോ എന്നറിയില്ല. ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണിത്. പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ മാംസം കുക്ക് ചെയ്ത് ഭക്ഷിച്ചാല്‍ പോലും പുറത്തുനിന്ന് ആളുകള്‍ വരികയും അടിച്ചുതകര്‍ക്കുകയും ചെയ്‌തേക്കാം. ചെന്നൈ പോലെ ഒരു നഗരത്തിലെ അക്കാദമികമായി ഉന്നതിയില്‍ നില്‍ക്കുന്ന ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത് നടക്കാമെങ്കില്‍ എവിടെയും സംഭവിക്കാം…’
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala2 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india2 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി