Connect with us

kerala

അച്ഛനെ കൊല്ലാന്‍ മകന്റെ ശ്രമം; കണ്ണില്‍ മുളകുപൊടിയിട്ട് വായില്‍ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Published

on

തിരുവനന്തപുരം പോത്തന്‍കോട് രോഗിയായ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് 15 കാരനായ മകന്‍. കൂട്ടുകാരന്റെ സഹായത്തോടെ അച്ഛന്റെ കണ്ണില്‍ മുളകുപൊടി തേച്ച് ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡയാലിസിസിന് വിധേയനാകുന്ന വൃക്ക രോഗിയാണ് പിതാവ്. എന്നാല്‍ പിതാവ് നിരന്തരം മകനെ മര്‍ദ്ദിക്കമായിരുന്നു. ഇതിലുള്ള പ്രതികാര ബുദ്ധിയാണ് ഇത്തരത്തില്‍ ചെയ്യാന്‍ 15കാരനെ നിര്‍ബന്ധിപ്പിച്ചത്.

പിന്നാലെ നാട്ടുകാര്‍ വഴി സംഭവം അറിഞ്ഞ പൊലീസ് വീട്ടിലെത്തി രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു

24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇത് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 2700 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്‌നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.

Continue Reading

kerala

സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്

കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഗ്രാമിന് 20 രൂപയുടെ വര്‍ധിച്ച് 9080 രൂപയായി. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം വീണു. ഡോളര്‍ നിരക്കില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകര്‍ച്ചയില്‍ നിന്നാണ് ഡോളര്‍ ഇന്‍ഡക്‌സ് കഴിഞ്ഞ ദിവസം കരകയറിയത്.

Continue Reading

kerala

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്; മുംബൈയിലേത് ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരണം

ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Published

on

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. മുംബൈയിലെ താനയിലുള്ള ബോറാ കമോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായണ് ബോറാ കമോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്.

സംഭവത്തില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

Continue Reading

Trending