Connect with us

kerala

സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത്; വിശദീകരിച്ചു കുടുങ്ങി സര്‍ക്കാരും മുന്നണിയും അടുത്തതാരിലേക്ക് എന്ന പേടിയും

മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്‍, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്‍ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും

Published

on

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിരന്തരമായി പ്രതിക്കൂട്ടിലാകുന്നത് പിണറായി സര്‍ക്കാരിന് തലവേദനയാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്‍, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്‍ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും. കേസിന്റെ പോക്കു കണ്ടുള്ള വിഭ്രാന്തി മൂലം സിപിഎം ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും തിരിയാന്‍ തുടങ്ങി.

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടര്‍ന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു ചെറിയ തലവേദനയല്ല. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീല്‍ അഴിമതിക്കാരനല്ലെന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. ഇഡി ചോദ്യം ചെയ്‌തെന്ന പേരില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കില്ല എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ പാര്‍ട്ടിക്കകത്തു തന്നെ ജലീലിനെതിരെ മുറുമുറുപ്പുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ വീടും അന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്തേക്കു വന്നത് ഏറ്റവും വലിയ അടിയായിരിക്കുകയാണ്. ബിനീഷ് കൂടി ഉള്‍പെട്ടതോടെയാണ് ഈ സ്ഥിതി വന്നത്. ഇതു കാരണം സര്‍ക്കാരും മുന്നണിയും പ്രതിക്കൂട്ടിലായി. സ്വര്‍ണക്കടത്തിനു പുറമെ പല സാമ്പത്തിക ഇടപാടുകളിലും ബിനീഷ് കണ്ണിയാണ് എന്നതിനാല്‍ അന്വേഷണത്തെ സിപിഎം കരുതിയിരുന്നേ പറ്റൂ. സ്വര്‍ണക്കടത്തു കേസിന്റെ തീവ്രവാദ ബന്ധത്തിലേക്ക് എന്‍ഐഎ പോകുമെന്നു കരുതിയിരിക്കെയാണ്, ഹവാല ബന്ധങ്ങളെക്കുറിച്ചുള്ള ഇഡിയുടെ അന്വേഷണം പുതിയ വെല്ലുവിളിയായി ഉയരുന്നത്.

ലൈഫ് കമ്മിഷന്‍ ഇടപാടില്‍ ഒരു മന്ത്രിപുത്രന്‍ കൂടി ഉള്‍പ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടില്‍ അമര്‍ഷവും ആശങ്കയും നിറഞ്ഞ ചര്‍ച്ചകളുണ്ട്. ജലീലിനെ ഇഡി ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തിയതിനെക്കുറിച്ചു മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. വിയോജിപ്പ് തുറന്നു പറയണമെന്ന സമ്മര്‍ദം സിപിഐക്കു മേലുമുണ്ട്. ഇടതുഭരണത്തില്‍ സാധാരണ കാണാത്ത വ്യതിയാനങ്ങള്‍ സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങള്‍ക്കും ഗൗരവത്തിലെടുക്കണ്ടിവരും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

crime

ബൈക്ക് മോഷണം: വടകരയില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

6 ബൈക്കുകൾ മോഷ്ടിച്ച 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്

Published

on

കോഴിക്കോട് ∙ മോഷ്ടിച്ച ബൈക്കുകളുമായി സ്കൂൾ വിദ്യാർഥികൾ പൊലീസ് പിടിയിൽ. 6 ബൈക്കുകൾ മോഷ്ടിച്ച 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്. ഇവരെ അടുത്ത ദിവസം ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

ഒരു മാസത്തിനിടെ റെയിൽവേ സ്റ്റേഷൻ, കീർത്തി തിയറ്റർ പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ കാണാതായത്. ബൈക്കിന്റെ വയർ മുറിച്ച് സ്റ്റാർട്ടാക്കി പോയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്പർ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയൽ ഭാഗങ്ങളി‍ൽ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാൽ റോഡരികിൽ ഉപേക്ഷിക്കും.

കൗമാരക്കാർ ബൈക്കി‍ൽ കറങ്ങുന്നത് വീട്ടുകാരോ നാട്ടുകാരോ ശ്രദ്ധിക്കാത്തതു കൊണ്ട് ബൈക്ക് മോഷണം പതിവാക്കി. സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബൈക്കുകൾ തിരിച്ചറിഞ്ഞതും പ്രതികളെ  മുഴുവൻ പിടികൂടിയതും. ‌

മോഷ്ടിച്ച രീതിയെപ്പറ്റിയും നമ്പർ പ്ലേറ്റ്, ചേസിസ് നമ്പർ മാറ്റം എന്നിവയ്ക്കു പുറമേ നിന്നുള്ള സഹായം ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടികൂടിയ ബൈക്കിൽ 4 പേർ തങ്ങളുടെ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി ബൈക്കിന്റെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടങ്ങി.

Continue Reading

Trending