Connect with us

More

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാന്‍ അഞ്ച് വഴികള്‍

ആളുകളുമായി ബന്ധപ്പെടാന്‍ മാത്രമല്ല എന്റര്‍ടെയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയിലും അറിവ് നേടാനുള്ള വഴിയായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്

Published

on

ഒരു സ്മാര്‍ട്ടഫോണ്‍ കൈയ്യിലില്ലാത്തവരെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആളുകളുമായി ബന്ധപ്പെടാന്‍ മാത്രമല്ല എന്റര്‍ടെയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയിലും അറിവ് നേടാനുള്ള വഴിയായിട്ടും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ രാപകലില്ലാതെ ഉപകാരപ്പെടുന്ന സ്മാര്‍ട്‌ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാന്‍ ചില വഴികള്‍ നോക്കാം.

ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കുക; ഇരുണ്ടത് ഉപയോഗിക്കുക

സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകള്‍ എല്‍സിഡി, അമോലെഡ് എന്നിങ്ങനെ പ്രധാനമായും രണ്ട് തരമാണ് ഉള്ളത്. ഡിസ്‌പ്ലേയിലെ ഓരോ പിക്‌സലിനെയും പ്രകാശിപ്പിക്കുന്ന ഒരു ബാക്ക്‌ലൈറ്റിംഗ് സിസ്റ്റമാണ് എല്‍സിഡി ഉപയോഗിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേകള്‍ക്ക് വേവ്വേറെ കത്തുന്ന പിക്‌സലുകള്‍ ഉണ്ട്. നിറങ്ങള്‍ കാണിക്കാന്‍ പിക്‌സലുകള്‍ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് നിറം കാണിക്കാന്‍ പിക്‌സല്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് കൊണ്ട് തന്നെ പവര്‍ ലാഭിക്കാം. ഇതോടൊപ്പം ലൈവ് വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

ലൊക്കേഷന്‍ സര്‍വീസസും ബ്ലൂടൂത്തും ഓഫ് ചെയ്യുക

ഏറ്റവും കൂടുതല്‍ ബാറ്ററി നഷ്ടപ്പെടാനുള്ള ഒരു കാരണം ജിപിഎസ് സംവിധാനമാണ്. ഇത് ഓണ്‍ ചെയ്തിടുന്നത് അതിവേഗം ചാര്‍ജ് നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇതോടൊപ്പം ബ്ലൂടൂത്തും ഒരുപാട് ചാര്‍ജ് വലിക്കുന്ന സംവിധാനമാണ്. അനാവശ്യമായി ഇത്തരം സംവിധാനങ്ങള്‍ ഓണ്‍ ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഒരുപാട് ബാറ്ററി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സാധിക്കും.

ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍

മിനിമൈസ് ചെയ്‌തെങ്കിലും ക്ലോസ് ചെയ്യാത്ത അപ്ലിക്കേഷനുകള്‍ എല്ലാവരുടെയും ഫോണില്‍ കാണും. ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ പ്രൊസസര്‍ സജീവമാക്കി നിര്‍ത്തുകയും ബാറ്ററി ലൈഫ് അധികമായി നഷ്ടമാകാന്‍ ഇടവരുത്തുകയും ചെയ്യും. പ്രൊസസര്‍ ഉപയോഗം കുറയ്ക്കുന്നതിനും ബാറ്ററി ലൈഫ് കൂട്ടുന്നതിനും ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കുക.

ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസ് കുറച്ചിടുക

ഒരു സ്മാര്‍ട്ട്‌ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഡിസ്‌പ്ലേ. ഡിസ്‌പ്ലേ െ്രെബറ്റ്‌നെസ് ഉപയോഗിക്കാവുന്ന തരത്തില്‍ പരമാവധി കുറച്ചിടുന്നതും ബാറ്ററി ലൈഫ് കൂടാന്‍ സഹായകമാകും.

ബാറ്ററി സേവര്‍ മോഡ് ഓണാക്കുക

എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും പവര്‍ സേവിംഗ്‌സ് മോഡ് ഇല്ല, എന്നാല്‍ നിങ്ങളുടെ ഫോണില്‍ ബാറ്ററി സേവര്‍ ഉണ്ടെങ്കില്‍ ഇത് ചാര്‍ജ്ജ് നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് കുറവായിരിക്കുമ്പോള്‍ ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാം.

kerala

‘മെഡിക്കൽ കോളേജ് അപകടത്തിൽ സമഗ്ര അന്വേഷണം വേണം, ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം’; വി ഡി സതീശൻ

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്

Published

on

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്നും പുക ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തീപിടിത്തം ഉണ്ടായപ്പോൾ ചില രോഗികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളിലെ ഭീമമായ ചികിത്സാ ചിലവ് താങ്ങാൻ സാധിക്കുന്നില്ല എന്ന പരാതി ഇവർക്കുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഇല്ലാത്ത അത്ഭുതകരമെന്നും ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അതേസമയം, മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു.

പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

വേടന്റെ അറസ്റ്റില്‍ പുതിയ തിരുത്തലുമായി വനംവകുപ്പ്; ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് തേടി മന്ത്രി

Published

on

തിരുവനന്തപുരം: പുലിപല്ല് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റിന്റെയും തുടര്‍ന്നുള്ള നടപടികളുടെയും വിവാദത്തിന്റെ അടിസ്ഥാത്തില്‍ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി നീക്കവുമായി വനംവകുപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വനംമന്ത്രി വനംവകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദോ്യഗസ്ഥകര്‍ക്കെതിരെ നടപടിയെടുത്തേക്കും. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തില്‍ സൂചിപ്പിച്ച വനംമന്ത്രിക്കും വനംവകുപ്പിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് മയപ്പെടുത്തുകയുണ്ടായത്.

വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത വനംവകുപ്പ് വേടന്‍ രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും വാദം ഉന്നയിച്ചിരുന്നു.എന്നാല്‍ രാജ്യം വിട്ട് പോകിലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കണം,കേരളം വിട്ട് പുറത്ത് പോകരുത്,ഏഴ് ദിവസത്തിനുളളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം,എല്ലാ വ്യാഴായ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവധിച്ചു.

 

Continue Reading

crime

കണ്ണൂരിൽ വിവാഹദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം

Published

on

കണ്ണൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

 

Continue Reading

Trending