Connect with us

Video Stories

കത്വ:കണ്ണീര്‍ വീഴ്ത്തിയ വയലറ്റ് പൂക്കള്‍

Published

on

ഭുവനചന്ദ്രന്‍
കത്വ, ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്. രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരതക്ക് ഇരയായ ആ പാവം പെണ്‍കുട്ടിക്കു വേണ്ടി മനുഷ്യത്വം മരവിക്കാത്ത മുഴുവന്‍ പേരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ‘നിങ്ങളുടെ മതവും ലിംഗവും വിശ്വാസവും ഏതുമായിക്കൊള്ളട്ടെ എല്ലാവരും വരിക, മാനവികതക്കും നീതിക്കുമായി’ എന്നായിരുന്നു കത്വയിലെ പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഏക്താ കപൂര്‍ ട്വിറ്ററിലൂടെ ആഹ്വാനം നടത്തിയത്. ഇത് കേവലം ഒരു ഏകത കപൂറിന്റെ ആഹ്വാനം മാത്രമായിരുന്നില്ല.
ആ എട്ട് വയസുകാരിയ്ക്ക് നീതി ലഭ്യമാക്കാനായി പരശതങ്ങളാണ് ശബ്ദമുയര്‍ത്തിയത്. നിയമ സഹായം ലഭ്യമാക്കേണ്ടവര്‍ പോലും നിയമം തേടിയെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് മുന്നില്‍ കണ്ണടച്ചപ്പോള്‍ നീതിക്കു വേണ്ടി അവര്‍ നടത്തിയ പോരാട്ടം ഇന്നോളം മറ്റൊരു കുടുംബവും അനുഭവിക്കാത്തതാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കിയതെങ്കിലും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിന തടവ് ശിക്ഷയുമാണ് പത്താന്‍കോട്ടിലെ കോടതി വിധിച്ചത്. നിയമ പാലകര്‍ തന്നെ കാപാലികരായ കേസില്‍ പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് കിട്ടിയ ശിക്ഷ രാജ്യത്തെ വനിതകള്‍ക്കും കുട്ടികള്‍ക്കും ലഭിച്ച നീതികൂടിയായാണ് വിലയിരുത്തുന്നത്. 2018 ജനുവരി പത്തിനാണ് രാജ്യം വിറങ്ങലിച്ച ആ സംഭവത്തിന് തുടക്കം. ഏഴ് ദിവസത്തെ കൊടിയ പീഡനങ്ങള്‍ക്കു ശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ജനുവരി 17ന് വനത്തിനകത്ത് കണ്ടെത്തുകയായിരുന്നു.
ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട നാടോടി മുസ്്‌ലിം കുടുംബങ്ങളെ പ്രദേശത്തു നിന്നും ഓടിക്കാന്‍ ക്ഷേത്ര പൂജാരി കൂടിയായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്‍ നടത്തിയ ആസൂത്രണത്തിന്റെ ഫലമായാണ് മനസാക്ഷി മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. പതിനാറ് മാസത്തിന് ശേഷം വിചാരണപൂര്‍ത്തിയാക്കി ഗ്രാമമുഖ്യനും പൊലീസുകാരുമുള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും രാജ്യം തലകുനിക്കാതിരിക്കാനും ജാഗ്രത ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. കേസിലെ പ്രതികളും അവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങളും, ലഭിച്ച ശിക്ഷയും ഇങ്ങനെയാണ്. കേസില്‍ പ്രതികളായ ഏഴു പേരില്‍ ആറു പേരെ പത്താന്‍കോട്ടിലെ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും വിശാല്‍ ഗംഗോത്ര എന്ന പ്രതിയെ വെറുതെ വിടുകയും ചെയ്തു.
ഇവരില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയുമാണ് ജഡ്ജി തേജീന്ദര്‍ സിങ് വിധിച്ചത്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ സഞ്ജീവ് റാമിന്റെ അനന്തരവനും പ്രായപൂര്‍ത്തിയാവാത്ത ആളുമായ പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെങ്കിലും പ്രായം കണക്കിലെടുത്ത് പത്താന്‍കോട്ടിലെ വിചാരണ കോടതി ഇയാള്‍ക്കെതിരായ വിചാരണ നടത്തിയിട്ടില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴു പേരും അവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റവും ഇങ്ങനെ.
(ഇന്ത്യന്‍ പീനല്‍കോഡ് ജമ്മുകശ്മീരിന് ബാധകമല്ല. എങ്കിലും ഇതിന് സമാനമായ രണ്‍ബീര്‍ പീനല്‍ കോഡ് ആര്‍.ബി.സി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.) ആര്‍.ബി.സിയിലെ 120-ബി (ഗൂഡാലോചന), 363 (തട്ടിക്കൊണ്ടുപോകല്‍), 343 (അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍), 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

  1. സാഞ്ജി റാം
    മുന്‍ റവന്യൂ ഓഫീസറും എട്ടുവയസുകാരിയെ തടവില്‍പാര്‍പ്പിക്കുകയും, ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ക്ഷേത്രമായ ‘ദേവിസ്ഥാനിന്റെ’ മേല്‍നോട്ടക്കാരനും സംരക്ഷകനുമായ സാഞ്ജി റാമാണ് കത്വ സംഭവത്തിന്റെ മുഖ്യഗൂഡാലോചകന്‍
    ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട (ആട്ടിടയന്‍മാര്‍)മുസ്്‌ലിംകളെ പ്രദേശത്തു നിന്നും ആട്ടിയോടിക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ശില്‍പി. എട്ടുവയസുകാരിക്കെതിരെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയത് സാഞ്ജി റാമാണ്. കേസ് മൂടിവെക്കാന്‍ പൊലീസുകാര്‍ക്ക് പണം നല്‍കിയതും ഇദ്ദേഹം തന്നെ. ആര്‍.പി.സി 120-ബി, 302, 376 ഡി പ്രകാരം പത്താന്‍കോട്ടിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
  2. വിശാല്‍ ജംഗോത്ര എന്ന ഷമ്മ
    സഞ്ജി റാമിന്റെ മകന്‍. ഉത്തര്‍പ്രദേശിലെ മിരാപൂരിലെ അകന്‍ഷാ കോളജിലെ ബി.എസ്.സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥി.
    കൊലപാതകം നടന്ന സ്ഥലത്തു വെച്ച് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. കൃത്യം ചെയ്യാനായി ഇയാളെ 800 കിലോമീറ്റര്‍ അകലെ നിന്നും കത്വയിലേക്ക് വിളിച്ചു വരുത്തി എന്നായിരുന്നു ജമ്മുകശ്മീര്‍ പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ അന്വേഷണ വിഭാഗം ആരോപിച്ചിരുന്നത്. അതേ സമയം ഇയാളെ കോളജ് രജിസ്റ്റര്‍ തിരുത്തിയും, എഴുതാത്ത പരീക്ഷ എഴുതിയെന്ന് രേഖയുണ്ടാക്കിയുമാണ് രക്ഷിച്ചെടുത്തതെന്നും ആരോപണമുണ്ട്. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിട്ടു.
  3. എസ്.പി.ഒ ദീപക് കജൂരിയ
    സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍, പി.എസ് ഹിരാനഗര്‍. സഞ്ജി റാമിനൊപ്പം കേസിന്റെ തുടക്കം മുതല്‍ ഗൂഡാലോചനയില്‍ പങ്കാളി.
    സാഞ്ജി റാമിനൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ഇതോടൊപ്പം കേസ് മൂടിവെക്കുന്നതിനു പദ്ധതി തയാറാക്കി. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ പ്രേരിപ്പിച്ചത് കജൂരിയയാണ്.
    ഇതിന് പകരമായി പ്രതിയെ പരീക്ഷ പാസാകാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. തട്ടിക്കൊണ്ടു വന്ന ശേഷം പെണ്‍കുട്ടിക്ക് മയക്കു മരുന്ന് നല്‍കുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും കൊലപ്പെടുത്താന്‍ കഴിഞ്ഞില്ല.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍ ജീവപര്യന്തം തടവ്.
  4. എസ്.പി.ഒ സുരീന്ദര്‍ കുമാര്‍
    സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍, പി.എസ് ഹിരാനഗര്‍
    കജൂരിയക്കൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ദേവിസ്ഥാന് സമീപത്തേക്കുള്ള ബകര്‍വാള്‍ വിഭാഗക്കാരുടെയും പെണ്‍കുട്ടിയുടേയും യാത്രയെ കുറിച്ച് എല്ലാവിവരവും കജൂരിയക്ക് കൈമാറിയത് സുരീന്ദര്‍ കുമാറാണ്. കേസ് മൂടിവെക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചുവര്‍ഷത്തെ കഠിന തടവ്.
  5. പര്‍വേശ് കുമാര്‍ എന്ന മന്നു
    പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഗൂഡാലോചനയെ കുറിച്ച് ഇയാള്‍ക്ക് വിവരം ലഭിച്ചിരുന്നു.
    സാഞ്ജി റാമിന്റെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കൊപ്പം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദേവസ്ഥാനത്ത് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതില്‍ കൂട്ടു പങ്കാളി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രായപൂര്‍ത്തിയാവാത്ത പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ സ്ഥലത്ത് കൂടെയുണ്ടായിരുന്നു.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍. ജീവപര്യന്തം തടവ്.
  6. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത
    എട്ടുവയസുകാരിയുടെ കൊലപാതകവും കൂട്ടബലാത്സംഗവും ഉള്‍പ്പെടെയുള്ള കേസ് ആദ്യം അന്വേഷിക്കാന്‍ നേതൃത്വം നല്‍കിയത് ആനന്ദ് ദത്തയാണ്. ഗൂഡാലോചനയെ കുറിച്ച് അറിയാമായിരുന്ന ഇയാള്‍ കുറ്റം മറച്ചുവെക്കാനായി കൈക്കൂലിയും കൈപ്പറ്റി.
    കുറ്റം മറച്ചുവെക്കാന്‍ സഞ്ജി റാമില്‍ നിന്നും അഞ്ചു ലക്ഷം കൈപ്പറ്റുകയും പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചു വിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും രക്തം, മണ്ണ്, ശുക്ലം എന്നിവ നീക്കം ചെയ്യുന്നതിനായി ദത്ത, തിലക് രാജ് എന്നിവരാണ് വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിച്ചത്. മറ്റു സുപ്രധാന തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.
  7. ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്
    കേസ് അന്വേഷിച്ച ആദ്യ സംഘത്തിലെ അംഗം, കേസ് മൂടിവെക്കാനായി സഞ്ജി റാം, എസ്.ഐ ദത്ത എന്നിവരില്‍ നിന്നും കൈക്കൂലി കൈപ്പറ്റി.
    സഞ്ജി റാമില്‍ നിന്നും ആനന്ദ് ദത്തക്ക് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നല്‍കുന്നതില്‍ ഇടനിലക്കാരനായി. എട്ടു വയസുകാരി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിക്കാന്‍ പങ്കാളിയായി. മറ്റു നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending