Connect with us

Culture

യു.പിയിലെ ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

on

ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യുപിയിലെ യോഗി സര്‍ക്കാറിനും പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കും വന്‍ തിരിച്ചടിയാണ് ദോഹ്‌റയുടെ കൂടുമാറ്റം.

ബിജെപിയുടെ മുന്‍ കേന്ദ്ര മന്ത്രി ശത്രുഘ്‌നന്‍ സിന്ഹ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു കോണ്‍ഗ്രസിനോടുള്ള അടുപ്പം വ്യക്തമാക്കിയിരുന്നു. സിന്ഹ ദിവസങ്ങള്‍ക്കകം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കറും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഊര്‍മിള മതോന്ദ്കറെ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിള മത്സരിക്കുന്നത്.

യോഗി സര്‍ക്കാറിന്റെ കീഴില്‍ യുപിയില്‍ നടക്കുന്ന ദളിത് പീഢനത്തിനെതിരെ പ്രത്യക്ഷമായി പ്രതികരിച്ചിരുന്നു എംപിയാണ് അശോക് കുമാര്‍. പൊലീസിന്റെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ ദോഹ്‌റ മോദിക്ക് കത്തയക്കുക വരെ ഉണ്ടായിരുന്നു.

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പുതുതായി നിയമിച്ച ജോതിരാഥിത്യ സിന്ധ്യയുടെ പ്രവര്‍ത്തന ഫലമാണ് ബിജെപി എംപിയുടെ മനംമാറ്റമെന്നാണ് വിലയിരുത്തല്‍

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

kerala

ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന്

എല്‍ഡിഎഫിന് ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.

Published

on

എല്‍ഡിഎഫ് ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിന്റെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഎം പ്രസിഡന്റിനെ നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

എല്‍ഡിഎഫ് 10, യുഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് യുഡിഎഫിലെ ഒരു അംഗം പി വി അന്‍വറിന്റെ സ്വാധീനത്തില്‍ എല്‍ഡിഎഫിലേക്ക് കൂറുമാറുകയും യുഡിഎഫിന് ഭരണം നഷ്ടമാവുകയുമായിരുന്നു.

പിന്നീട് യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെ ഒരംഗത്തെ യുഡിഎഫ് അനുകൂലമായി അന്‍വര്‍ കൂറുമാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയത്തില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയും വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കായിരുന്നു പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയില്‍ പാസായത്.

നുസൈബ സുധീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പഞ്ചായത്ത് അംഗം എന്ന ചുമതലയുമാണ് രാജിവെച്ചത്. എല്‍ഡിഎഫിന് ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.

Continue Reading

News

സര്‍ക്കാര്‍ കനിവ് കാട്ടിയില്ല; വിങ്ങിപ്പൊട്ടി കരഞ്ഞ് ആശാവര്‍ക്കര്‍മാര്‍

മുപ്പത്തിയെട്ടു ദിനം നീണ്ട സമരത്തിനോട് സര്‍ക്കാര്‍ അനുഭാവം പ്രകടിപ്പിക്കുമെന്നുള്ള പ്രതീക്ഷ അതോടെ തകര്‍ന്നു.

Published

on

ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലംകണ്ടില്ല. സര്‍ക്കാരുമായി ആശമാര്‍ നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ  സെക്രട്ടറിയറ്റിനു മുന്നിലെ സമരപന്തല്‍ ശോകമൂകമായി. ആവേശത്തോടെ മുദ്രാവാക്യമുയര്‍ത്തിയ പലരും വിങ്ങിപ്പൊട്ടി. മുപ്പത്തിയെട്ടു ദിനം നീണ്ട സമരത്തിനോട് സര്‍ക്കാര്‍ അനുഭാവം പ്രകടിപ്പിക്കുമെന്നുള്ള പ്രതീക്ഷ അതോടെ തകര്‍ന്നു.

ഉന്നയിച്ച ഒരാവശ്യത്തെക്കുറിച്ചും ചര്‍ച്ച നടന്നില്ലെന്ന് ഹാളിനു പുറത്തു വന്ന സമരസമിതി നേതാക്കള്‍ അറിയിച്ചു. പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചതു പോലുമില്ല. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്യുവാന്‍ ഡയറക്ടര്‍ തയ്യാറായില്ല. വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ചും ഒരു ചര്‍ച്ചയും ഉണ്ടായില്ല.

സമരം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ മുന്നോട്ടുവച്ചത്. അതേസമയം മന്ത്രിയുമായി ചര്‍ച്ച വേണമെന്ന് ആവശ്യം സമരസമിതിയും മുന്നോട്ടുവച്ചു. എന്നാല്‍ ഇതില്‍ ഒരു ഉറപ്പും നല്‍കിയില്ല. ഒരാവശ്യവും അംഗീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കേവലം കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഹാളില്‍ നടന്നത്

ഖജനാവില്‍ പണമില്ലെന്നതാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമായി ചര്‍ച്ചയ്ക്കിടെ വന്നത്. ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സമയം വേണമെന്നും ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ആ തീരുമാനത്തില്‍ മാറ്റമില്ല. നാളെ രാവിലെ 11 മണി മുതല്‍ നിരാഹാര സമരം ആരംഭിക്കും. ഒട്ടേറെ ആശാ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിന് സന്നദ്ധരായിട്ടുണ്ട്. അതിനാല്‍ നറുക്കെടുപ്പിലൂടെ ആകും നിരാഹാര സമരക്കാരെ കണ്ടെത്തുക

ആശമാരുടെ ജീവിത സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ കനിവ് കാട്ടിയില്ല എന്ന് ആശമാര്‍ പരാതിപ്പെട്ടു. ചിലര്‍ വിങ്ങിപ്പൊട്ടി കരഞ്ഞു. എങ്കിലും അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. കനത്ത മഴയും കടുത്ത വെയിലും ഏറ്റ് ആശാവര്‍ക്കര്‍മാര്‍ അവരുടെ അതിജീവന സമരം തുടരും

Continue Reading

Trending