Connect with us

kerala

സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിച്ചു; ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെ അഭയ കേസ്

സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം

Published

on

കൊച്ചി: അന്വേഷണ ഏജന്‍സികള്‍ കണ്ടില്ലെന്ന് നടിക്കാനും ഉന്നതര്‍ തേച്ചുമായ്ക്കാനും ശ്രമിച്ച തെളിവുകള്‍ ഓരോന്നോരോന്നായി പുറത്തു വന്ന കാഴ്ചയാണ് അഭയ കേസിലുണ്ടായത്. കുറ്റാന്വേഷണ ചരിത്രത്തിലെ പല അപൂര്‍വ്വതകള്‍ക്കും കേസ് സാക്ഷിയായി. അതില്‍ പ്രധാനപ്പെട്ടതാണ് സിസ്റ്റര്‍ സെഫിക്ക് കന്യാകത്വം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്.

കന്യാകത്വം സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റി സര്‍ജറിയാണ് സിസ്റ്റര്‍ സെഫിക്ക് നടത്തിയത്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഇത് വച്ചു പിടിപ്പിച്ചതാണ് എന്നു മനസ്സിലായി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ.പി.രമയും പ്രിന്‍സിപ്പല്‍ ഡോ.ലളിതാംബിക കരുണാകരനും നല്‍കിയ മൊഴിയില്‍ ആണു ഇക്കാര്യം വ്യക്തമായത്. ഇത് കേസില്‍ വലിയ തെളിവുകളില്‍ ഒന്നായി മാറി.

താന്‍ കന്യകയാണ് എന്ന് സ്ഥാപിക്കാനാണ് സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റിക്ക് വിധേയയായത്. 2008 നവംബറില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇവരെ വിശദ പരിശോധനയ്ക്ക് വിധേയയാക്കിയത്. സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം. ഇതിന് പിന്നാലെയാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

സിസ്റ്റര്‍ അഭയ

ഫാദര്‍ തോമസ് കോട്ടൂരിനും പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫാദര്‍ ജോസ് പുതൃക്കയിലിനും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഇത് നേരിട്ടു കാണാന്‍ ഇടവന്നതാണ് അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ ജെഫി എന്നിവരാണ് അറസ്റ്റിലായിരുന്നത്. നാര്‍ക്കോ അനാലിസിസും പോളിഗ്രാഫും നടത്തിയ ശേഷമാണ് പ്രതികളെ സിബിഐ എഎസ്പി നന്ദകുമാര്‍ നായര്‍ അറസ്റ്റു ചെയ്തിരുന്നത്. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ അഗസ്റ്റിനും അറസ്റ്റിലായിരുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മൊത്തം 133 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 49 പേരെ വിസ്തരിച്ചു. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിപ്പറഞ്ഞു എന്നത് കേസിലെ ഉന്നത ബന്ധം വ്യക്തമാക്കുന്നതായിരുന്നു. അതു കൊണ്ടു തന്നെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് എല്ലാവരും കാണുന്നതല്ലേ; കേന്ദ്രസര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Published

on

പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. പാകിസ്താന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയില്‍ പാകിസ്താന്‍ എക്‌സ് അക്കൗണ്ട് ഇനി ലഭിക്കില്ല.

 

Continue Reading

kerala

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതിക്ക് വധശിക്ഷ

2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്.

Published

on

അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കന്യാകുമാരി സ്വദേശി രാജേന്ദ്രന് പരമാവധി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്. വിനീതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.

പ്രതിയ്ക്കും പ്രോസിക്യൂഷനും പറയാനുള്ളത് കേട്ടശേഷമാണ് വിധി പറഞ്ഞത്. 70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചു.

പശ്ചാത്താപം ഉണ്ടോയെന്ന ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തതുകൊണ്ടു പശ്ചാത്താപമില്ലെന്നും ഉയര്‍ന്ന കോടതിയില്‍ നിരപരാധിയാണെന്നു തെളിയുമെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ പ്രതിയുടെ വാദങ്ങളെ പൂര്‍ണമായും ഖണ്ഡിച്ചു. പ്രതി കൊടും കുറ്റവാളിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ വാദിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്

പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Published

on

മോഡലിംഗിന്റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. ഒന്നരമാസം മുമ്പ് കോവളത്തെ റിസോര്‍ട്ടില്‍വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു. ഇതുവഴി കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്.

നേരത്തെ, എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും മുകേഷ് പ്രതിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തതിനായിരുന്നു കേസ്. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമായിരുന്നു കേസുകള്‍.

Continue Reading

Trending