Connect with us

kerala

മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജില്‍ സിപിഎം നേതാവിന്റെ ലേഖനം; സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ മറുപടിയുമായി കാന്തപുരം യുവജന വിഭാഗം നേതാവ്

സ്വയം റദ്ദാവുന്ന കുഞ്ഞിക്കണ്ണന്‍മാര്‍ എന്ന ലേഖനത്തിലാണ് മുഹമ്മദലി കിനാലൂര്‍
കെ.ടി കുഞ്ഞിക്കണ്ണന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്.

Published

on

കോഴിക്കോട്: മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജ് ദിനപത്രത്തില്‍ സിപിഎം നേതാവ് എഴുതിയ ലേഖനത്തിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടനാ നേതാവ് രംഗത്ത്. സിപിഎം നേതാവും കേളു ഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടറുമായി കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തിന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിക്കണ്ണന്റെ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തുവന്നിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം:

സ്വയം റദ്ദാകുന്ന കുഞ്ഞിക്കണ്ണന്മാർ
മുന്നാക്കസംവരണത്തെ അനുകൂലിച്ചുകൊണ്ട് സിറാജ് പത്രത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ ഇന്നെഴുതിയ ലേഖനം ആശയപരമായി അങ്ങേയറ്റം ദുർബലവും രാഷ്ട്രീയമായി തീരെ മൂർച്ചയില്ലാത്തതുമാണ് എന്ന് പറയാതെ വയ്യ. നുണകൾ യഥേഷ്ടം വാരി വിതറിയിരിക്കുന്നു എന്നതും കാണാതിരുന്നു കൂടാ.
ഓരോന്നായി പരിശോധിക്കാം.
കുഞ്ഞിക്കണ്ണൻ എഴുതുന്നു:
“2019 ഫെബ്രുവരി ഒന്ന് മുതല് ഇന്ത്യയില് നിലവില് വന്ന ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.”
ഇനിയൊരു വാചകം ഇങ്ങനെ:
“നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ക്വാട്ടയെ ബാധിക്കാത്ത തരത്തില് മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരായവര്ക്ക് 10 ശതമാനം സംവരണമേര്പ്പെടുത്തണമെന്നത് സി പി ഐ എമ്മിന്റെ ദേശീയ നയമാണ്”.
ഇത് രണ്ടും ഒത്തുപോകുന്നതെങ്ങിനെയാണ്? ആദ്യത്തെ വാചകം ധ്വനിപ്പിക്കുന്നത് കേന്ദ്രനിയമം നടപ്പാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ്. രണ്ടാമത്തെ വാചകമാകട്ടെ, ഇത് സി പി എമ്മിന്റെ നിലപാടാണ് എന്നുറപ്പിക്കുന്നു. കുഞ്ഞിക്കണ്ണൻ എവിടെയെങ്കിലും ഒന്നുറച്ചുനിൽക്കണം. ചില പാർട്ടി ബുദ്ധിജീവികളെപ്പോലെ ആടിക്കളിക്കരുത്.
മുന്നാക്ക സംവരണം എന്നത് ആരുടെ ആവശ്യമാണ് എന്ന് കുഞ്ഞിക്കണ്ണൻ പറയുന്നില്ല. അത് രാജ്യവ്യാപകമായി ആർ എസ് എസും കേരളത്തിൽ എൻ എസ് എസും കാലങ്ങളായി ഉയർത്തുന്ന ആവശ്യമാണ്. അത് സിപിഎമ്മിന്റെ കൂടി ആവശ്യമാണെന്ന് കുഞ്ഞിക്കണ്ണനും പറയുന്നു. ആർ എസ് എസിന്റെ ഒരു ആവശ്യം/ മുദ്രാവാക്യം ഏറ്റെടുക്കുന്നതിൽ രാഷ്ട്രീയമായി ശരികേടുണ്ട് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം എന്ത് ആഭിമുഖ്യമാണ് സി പി എമ്മിന് സംഘ്പരിവാറിനോടുള്ളത്?
കുഞ്ഞിക്കണ്ണൻ തുടർന്ന് പറയുന്നതിങ്ങനെ:
“ഈ നിയമമനുസരിച്ച് നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ആനുകൂല്യം ഒരു തരത്തിലും ഹനിക്കപ്പെടുന്നില്ല. അത് അതേപടി തന്നെ തുടരുന്നുണ്ട്. ആരുടെയും സംവരണാവകാശത്തെ ഇല്ലാതാക്കാതെ 2019ലെ നിയമമനുസരിക്കുന്ന തരത്തില് 10 ശതമാനം സാമ്പത്തികമായി ദുര്ബലരായവര്ക്ക് നല്കണമെന്നത് എങ്ങനെയാണ് സംവരണത്തിന്റെ അട്ടിമറിയാകുക”.
ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നലെ എഴുതിയ സിറാജ് ലേഖനത്തിൽ ഉണ്ട്. എങ്കിലും പറയാം. സംവരണ സമുദായങ്ങൾക്കുള്ള അമ്പത് ശതമാനത്തിനു പുറത്തുള്ള അമ്പത് ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാർക്കുള്ള പത്ത് ശതമാനം കണ്ടെത്തുക എന്നാണ് ന്യായം. സംഭവിച്ചത് മറിച്ചാണ്. ആകെ സീറ്റുകളിൽ നിന്ന് 10 ശതമാനം മുന്നാക്കക്കാർക്ക് കൊടുത്തു. അത് മാത്രമോ പ്രബല സംവരണ സമുദായങ്ങളേക്കാൾ മുകളിൽ മുന്നാക്ക വിഭാഗത്തിന് (ജനസംഖ്യയിൽ ഇരുപത് ശതമാനം മാത്രമുള്ളവർക്ക്) അവസരങ്ങൾ ദാനം നൽകിയതിനെ കുറിച്ച് കുഞ്ഞിക്കണ്ണന് ഒന്നും പറയാനില്ലേ?
കുഞ്ഞിക്കണ്ണന്റെ അടുത്ത ന്യായം ഇങ്ങനെ:
“പാര്ലിമെന്റില് ഇങ്ങനെയൊരു ഭേദഗതി വന്നപ്പോള് സഭയില് സന്നിഹിതരായ 326 അംഗങ്ങളില് 323 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു. എന്ന് പറഞ്ഞാല് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് ഭേദഗതി നിയമം പാസ്സാക്കിയെടുത്തത്”.
ഭൂരിപക്ഷം ഒരുമിച്ചൊരു തീരുമാനമെടുത്താൽ എല്ലാവരും അതംഗീകരിച്ചോളണം എന്നാണോ കുഞ്ഞിക്കണ്ണന്റെ വാദം. അതുതന്നെയല്ലേ അമിത്ഷായും ഒരു പാർലിമെന്റ് ചർച്ചയിൽ പറഞ്ഞത്, ഞങ്ങൾ വിചാരിച്ചത് നടപ്പാക്കാനുള്ള ഭൂരിപക്ഷമാണ് ജനം ബി ജെ പിക്ക് നൽകിയത് എന്ന്. അതിന്റെ ഭാഷാന്തരമല്ലാതെ മറ്റെന്താണ് കുഞ്ഞിക്കണ്ണന്റെ ഈ എഴുത്ത്? ജനാധിപത്യം എന്നാൽ ഭൂരിപക്ഷ ഹിതം നടപ്പാക്കലാണ് എന്ന് കെ ടി ക്ക് വാദമുണ്ടോ?
“മണ്ഡലിന്റെ കാലത്ത് ബി ജെ പിയും കോണ്ഗ്രസും ഒരുപോലെ സവര്ണ ജാതി ധ്രുവീകരണമുണ്ടാക്കി വി പി സിംഗ് സര്ക്കാറിനെതിരെ തിരിച്ചുവിടാന് നോക്കിയ ചരിത്രമൊന്നും ആരും മറന്നു പോകരുത്” എന്ന് കെ ടി എഴുതുന്നുണ്ട്. മണ്ഡൽ ശിപാർശ നടപ്പാക്കാനുള്ള വി പി സിംഗ് സർക്കാരിന്റെ നീക്കത്തോട് സി പി എമ്മിന്റെ സമീപനം എന്തായിരുന്നു എന്ന് കുഞ്ഞിക്കണ്ണൻ അടുത്ത ലേഖനത്തിൽ വിശദീകരിക്കുമായിരിക്കും.
“…. ഈയൊരു സാഹചര്യത്തിലാണ് ജാതി ഭിന്നതകളുണ്ടാക്കി ജനങ്ങളുടെയും പണിയെടുക്കുന്ന വര്ഗങ്ങളുടെയും ഐക്യം തകര്ക്കാനുള്ള ഹിന്ദുത്വ ശക്തികളുടെയും ഭരണവര്ഗങ്ങളുടെയും നീക്കങ്ങളെ പുരോഗമന ജനാധിപത്യ ശക്തികള്ക്ക് പ്രതിരോധിക്കേണ്ടി വന്നത്”.
ആ ജാതി ഭിന്നത അവസാനിപ്പിക്കാനും ഹിന്ദുത്വ ശക്തികളെ പ്രതിരോധിക്കാനുമാണ് സി പി എം മുന്നാക്ക സംവരണം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത് എന്നാണല്ലോ ഇതിൽ നിന്ന് മനസിലാകുന്നത്. ആർഎസ്എസിനെ പ്രതിരോധിക്കാൻ ആർഎസ്എസിന്റെ മുദ്രാവാക്യം ഏറ്റെടുക്കുക, എന്തൊരു രാഷ്ട്രീയ പ്രബുദ്ധത. ഇക്കണക്കിനു പോയാൽ ആർ എസ് എസിനെ തോൽപിക്കാൻ പൗരത്വഭേദഗതി നിയമവും കെ ടിയുടെ പാർട്ടി ഏറ്റെടുക്കുമായിരിക്കും!
“സംവരണമടക്കമുള്ള ഭരണഘടനാപരമായ പരിരക്ഷാ വ്യവസ്ഥകളിലൂടെ മാത്രം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്ക്ക് പരിഹാരമുണ്ടാക്കാന് കഴിയില്ലെന്നതാണ് സി പി ഐ എം നിലപാട്.” ആയിക്കോട്ടെ. പക്ഷേ മുന്നാക്കക്കാരുടെ പ്രശ്നങ്ങൾക്ക് സംവരണം പരിഹാരമാകുമെന്ന് സി പി എം കരുതുന്നുണ്ടല്ലോ, അതുമതി. സംവരണമല്ല പരിഹാരം എന്ന ആശയം ആർ എസ് എസിന്റേതാണ് എന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറയാൻ മറന്നതാകും! സംവരണം എടുത്തുകളയാൻ സംഘ്പരിവാർ നേതാക്കൾ പലപ്പോഴായി ആവശ്യപ്പെട്ടത് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും!
“മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും സംവരണം ഏര്പ്പെടുത്തിയ സംസ്ഥാന സര്ക്കാര് തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം മറ്റു പലതുമാകാം”.
ഗെയിൽ സമരകാലത്തും സമാനമായിരുന്നു കുഞ്ഞിക്കണ്ണന്റെ വിശദീകരണം. അന്ന് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതത്വം കൂടിയുണ്ടായിരുന്നു വാചകത്തിൽ. സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം വ്യക്തമാണ്. സാമൂഹികനീതി അട്ടിമറിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത് ആർ എസ് എസ് ആയാലും സി പി എം ആയാലും…
“ഒരു കാര്യം സംശയരഹിതമായി പറയാനുള്ളത്, സംവരണം കൊണ്ട് ജാതിയോ ജാതീയതയോ ഇല്ലായ്മ ചെയ്യാന് സാധിക്കില്ലെന്നതാണ്”. കുഞ്ഞിക്കണ്ണൻ സംശയരഹിതമായി പറഞ്ഞ കാര്യത്തിലുള്ള എന്റെ സംശയമിതാണ്; ജാതിയെ ഇല്ലായ്മ ചെയ്യാനാണ് സംവരണം എന്നാരെങ്കിലും പറഞ്ഞോ? തുല്യനീതിക്കു വേണ്ടിയുള്ള ഒരു പരിശ്രമത്തെ ഇങ്ങനെ ജാതിയിലേക്ക് ചുരുക്കിക്കെട്ടുന്നത് അത്ര നിഷ്കളങ്കമാണോ? സംവരണം ഒരു സാമൂഹിക ധർമ്മവും നിർവ്വഹിക്കുന്നില്ല എന്നാണെങ്കിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ സി പി എം മുന്നിട്ടിറങ്ങിയത് എന്തിനാകാം?
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പട്ടിണി മാറ്റാനാണ് മുന്നാക്ക സംവരണം എന്നാണ് സി പി എമ്മിന്റെ ന്യായം. പട്ടിണി മാറ്റാനുള്ള ഉപാധിയാണ് സംവരണം എങ്കിൽ നൂറിൽ നൂറു സീറ്റും പിന്നാക്ക വിഭാഗങ്ങൾക്ക് നീക്കിവെക്കേണ്ടി വരില്ലേ? സർക്കാർ ജോലിയിൽ സംവരണം കിട്ടിയാൽ മാത്രം തീരുന്ന തരം പട്ടിണിയാണോ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർ അനുഭവിക്കുന്നത്? മുന്നാക്ക സംവരണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളെ കുറിച്ച് കുഞ്ഞിക്കണ്ണന്റെ ലേഖനത്തിൽ ഒരിടത്തും ഒരു വരി പോലും ഇല്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിറം പിടിപ്പിച്ച നുണകൾ എന്ന് മാത്രമേ ആ ലേഖനത്തെ വിലയിരുത്താനാകൂ.

kerala

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു

Published

on

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്ത് പൂഞ്ഞാര്‍ കാവുംകടവ് പാലത്തിനു അടുത്താണ് എക്‌സൈസ് 35 സെ.മീ വലിപ്പമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

കഞ്ചാവ് ഉപേക്ഷിച്ചപ്പോള്‍ അതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴുതുകൊണ്ട് പോയി. ഇനിയും പ്രദേശത്തെവിടെയെങ്കിലും കഞ്ചാവ് ചെടിയുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ഇന്നലെ രാത്രി പൂഞ്ഞാര്‍ പനച്ചിക്കപാറയിലാണ് 6 ഗ്രാം കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ഥി എക്‌സൈസിന്റെ പിടിയിലായത്. പരിശോധനയ്ക്കിടെ വിദ്യാര്‍ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തിരുന്നു.

Continue Reading

kerala

പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ, സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ 38°C വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് വികിരണമേറ്റ കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. വിളപ്പില്‍ശാല, കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, ഉദുമ എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് ആണ്. അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെയുള്ള പ്രദേശങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ഗൗരവകരമായ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ജാഗ്രതാനിര്‍ദേശം:

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

Continue Reading

kerala

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റർ പൂട്ടണം; നിർദേശം നൽകി ജില്ലാ വിദ്യാഭ്യാസ ഓഫീസർ

താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവിറക്കിയത്.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് നിര്‍ദേശം ലഭിച്ചത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഡി.ഇ.ഒയുടെ ഉത്തരവില്‍ പറയുന്നു. താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവിറക്കിയത്.

രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ അനധികൃതമായി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. മൊയ്‌നുദീന്‍ കത്ത് നല്‍കിയത്.

പഞ്ചായത്തി രാജ് ആക്ട് പ്രകാരം രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ, പഞ്ചായത്ത് പരിധിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ പൂട്ടുകയോ, അല്ലെങ്കില്‍ പിഴചുമത്തിയോ നിയമനടപടികള്‍ കൈക്കൊള്ളാന്‍ പഞ്ചായത്തിന് അധികാരമുണ്ടെന്ന് ഡിഇഒയുടെ കത്തില്‍ സൂചിപ്പിക്കുന്നു. നിയമവിരുദ്ധ സ്ഥാപനങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന അവലോകന സംവിധാനം ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശമാണ് പ്രധാനമായും ഡിഇഒ കത്തില്‍ ഉന്നയിക്കുന്നത്.

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അനിയന്ത്രിത മാര്‍ഗങ്ങള്‍ അവലംബിക്കുന്ന ഇത്തരം അനധികൃത ട്യൂഷന്‍ സെന്ററുകളിലാണ് പലപ്പോഴും വിദ്യാര്‍ഥിക്കിടയിലെ സംഘര്‍ഷങ്ങളിലേറെയും തുടങ്ങാറുള്ളതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങളും തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലെ പോര്‍വിളിക്കും ശേഷം മുഹമ്മദ് ഷഹബാസ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

Continue Reading

Trending