Connect with us

kerala

സ്വാമി പറഞ്ഞു; ഇതെന്റെ ബാധ്യതയാണ്

Published

on

ഷഹബാസ് വെള്ളില

 

നഗ്നപാദനായി, തൂവെള്ള വസ്ത്രവും അതുപോലെ നിറവും തിളക്കവുമുള്ള താടിയും മുഖവുമുള്ള ആ സന്യാസി പതിവുതെറ്റാതെ ഇടക്കിടക്ക് ജയിലില്‍ വരും. ഒന്നര മാസത്തിനുള്ളില്‍ ഒരിക്കല്‍ എന്നതാണ് ഓര്‍മ. മധുര ജയിലിലും പിന്നീട് കിടന്ന ലക്‌നൗ ജില്ലാ ജയിലിലും നിരവധി തവണ അദ്ദേഹം വന്നു. കൈയില്‍ സമ്മാനങ്ങളുണ്ടാകും. പുതപ്പും പഴങ്ങളും പുസ്തകങ്ങളുമെല്ലാം ഉണ്ടാകും. യു.എ.പി.എ ചുമത്തി യു.പി പൊലീസ് തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനെ കാണാന്‍ കൊടും തണുപ്പിലും ചൂടിലും പ്രായം ഒരുപാടായ ഈ സന്യാസി എന്തിനാണ് വരുന്നതെന്ന ചോദ്യങ്ങളോട് ആദ്യമൊന്നും അയാളും പ്രതികരിച്ചില്ല. നിറഞ്ഞ പുഞ്ചിരിയായിരുന്നത്രെ മറുപടി.

പലവട്ടം ചോദിച്ചപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ സന്യാസി മറുപടി നല്‍കി ‘ഈ ഇരുണ്ട കാലത്ത് എന്റെ കടമയും ബാധ്യതയും ഇതാകുന്നു’. പിന്നീട് ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. ഭരണകൂട ഭീകരതക്ക് ഇരായായി നീണ്ട 28 മാസത്തെ ജയില്‍ വാസത്തിനും, 6 മാസക്കാലത്തെ വിട്ട് തടങ്കലിന് സമാപനമായ ഡല്‍ഹി വാസത്തിനും ശേഷം വേങ്ങരയിലെ വീട്ടില്‍ തിരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വാക്കുകളാണ്. ജയില്‍ ഓര്‍മ്മകളില്‍ ഏറെ പ്രിയപ്പെട്ട ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം. മലയാളി മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് സന്യാസി തന്നെ കാണാന്‍ വരുന്നതെന്നും പിന്നീട് നിത്യ സന്ദര്‍ശകാനായെന്നും അദ്ദേഹം പറയുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം മുഖമുദ്രയാക്കി രാജ്യം വിഭജിച്ച് ഭരിക്കുന്നവര്‍ തോറ്റുപോകുന്നത് ഇത്തരത്തില്‍ നന്മയും സ്‌നേഹവും മാനവികതയും ഉയര്‍ത്തിപിടിക്കുന്ന ആനേകായിരം പേരുടെ മുന്നിലാണെന്നും സിദ്ദീഖ് കാപ്പന്‍ സാക്ഷ്യപ്പെടുത്തുന്നു. ജയില്‍ മോചിതനായതിന് ശേഷം ഡല്‍ഹിയിലെ വീട്ടിലേക്കും സ്വാമി നാരായണന്‍ ദാസ് വന്നിരുന്നു. മലയാള പത്രങ്ങളും ഭക്ഷണ സാധനങ്ങളുമായിരുന്നു സമ്മാനം. ആരും കാണാതെ എവിടെയെങ്കിലും പണം വെച്ച് പോകുന്നതും പതിവായിരുന്നു. രണ്ടായിരവും മൂവായിരിവുമെല്ലാം ഉണ്ടാകും.

ദൈവദൂതനെ പോലെ തന്നെയാണ് അദ്ദേഹത്തെ കാണുന്നതെന്നും സിദ്ദീഖ് കാപ്പന്‍ പറയുന്നു. മുസ്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറളി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എന്നിവരും ശശി തരൂര്‍ എം.പിയും വലിയ സഹായം ചെയ്തു. സിറ്റിങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന കബില്‍ സിബല്‍ ഒരു രൂപ പോലും വര്‍മ ജാമ്യം നിന്നു. കെ.എ ഷാജിയെന്ന മലയാളി മാധ്യമപ്രവര്‍ത്തകനാണ് അതിനായി ശ്രമിച്ചത്. ഡല്‍ഹിയിലേയും പത്രപ്രവര്‍ത്തക യൂണിയനും സുഹൃത്തുക്കളും കുടുംബവും വലിയ പിന്തുണയും ബലവുമായിരുന്നു. സിദ്ദീഖ് പറഞ്ഞു. 28 മാസത്തെ നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് സിദ്ദീഖ് കാപ്പന്‍ വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിലെത്തുന്നത്. ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഹത്രാസിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നതിനിടെ 2020 ഒക്ടോബര്‍ 5നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 02 ലഖ്‌നൗ ജയിലില്‍ നിന്ന് മോചിതനായിരുന്നുവെങ്കിലും 6 ആഴ്ച കാലാവധി നിശ്ചയിച്ച് എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ ജയിലില്‍ നേരില്‍ ചെന്ന് ഒപ്പ് വെക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിനിടെയാണ് ഇത് പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെത്തിയത്. ഇനി തിങ്കളാഴ്ചകളില്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പിടണം.

നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു

തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ചപ്പോഴും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ബി.ജെ.പി നേതാവിന്റെ മകനായിരുന്നു സര്‍ക്കാര്‍ വക്കീല്‍. എന്നാല്‍ ഇവര്‍ ഉയര്‍ത്തിയ ദുര്‍ബല വാദങ്ങളും കള്ള സാക്ഷികളും തെളിവുകളും കോടതി തള്ളി. ഒരുവേള ജഡ്ജിയും പ്രോസിക്യൂട്ടറും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ സമരത്തില്‍ വിതരണം ചെയ്ത ലഘുലേഖ കോപ്പിയെടുത്ത് ഹത്രസ്സില്‍ വിതരണം ചെയ്തതാണ് വരെ പറഞ്ഞു. ഇതെല്ലാം കോടതിയില്‍ പൊളിഞ്ഞു.

പാക്കിസ്ഥാനില്‍ പോയില്ലേ, സാക്കിര്‍ നായിക്കിനേ കണ്ടിട്ടില്ലേ

പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കണ്ടിട്ടില്ലേയെന്നും എന്നാണ് പാക്കിസ്ഥാനില്‍ പോയതെന്നടക്കമുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. മുഖത്തടിക്കലും അപമാനിക്കലും സഹിച്ചു. ബീഫ് കഴിക്കാറില്ലേ എന്ന് ചോദിച്ചു. തീവ്രവാദിയാക്കി മുദ്രകുത്തി അതിനനുസരിച്ചുള്ള പെരുമാറ്റവും ചോദ്യം ചെയ്യലുമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

എസ്.ഡി.എം മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ കൊടി വെച്ച കാറിലായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഏറെ മാനസികവും ശാരീരികവുമായ പീഡനമാണ് നേരിട്ടത്. അയ്യായിരം പേജുള്ള ചാര്‍ജ്ജ് ഷീറ്റില്‍ നിറയെ കള്ളങ്ങളായിരുന്നു. കോടതിക്ക് എല്ലാം ബോധ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സത്യം ബോധിപ്പിക്കാനായി എന്നതാണ് ജാമ്യം ലഭിക്കാന്‍ പ്രധാനപ്പെട്ട കാരണം.

അവര്‍ നിരത്തിയ തെളിവുകും സാക്ഷികളും കള്ളമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യു.എ.പി.എ കേസില്‍ ജാമ്യം ലഭിക്കുന്നുവെന്നത് തന്നെ കോടതി മുമ്പാകെ സത്യം തെളിയിക്കാനായി എന്നതുകൊണ്ടാണ്. അനേകം കള്ള തെളിവുകയും സാക്ഷികളും നിരത്തപ്പെട്ടു. എന്നാല്‍ ഒന്നിനും വിശ്വാസ്യതയുണ്ടായിരുന്നില്ല. കേസ് വീണ്ടും ലക്‌നൗ സെക്ഷന്‍ കോടതി വെള്ളിയാഴ്ച്ച പരിഗണിക്കുന്നുണ്ട്. വക്കീല്‍ ഹാജരാകും.

 

kerala

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു

മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

Published

on

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ഇയാളുടെ കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ വാങ്ങാനെത്തിയ തൃശൂര്‍ മേലാറ്റൂര്‍ സ്വദേശികളായ മൂന്ന് പേരും ഇതില്‍ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം കരുളായില്‍ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് പിടിയിലായ കബീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം വനം വകുപ്പ് ആരംഭിച്ചു.

 

 

Continue Reading

kerala

‘ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുന്നത്’ ; കെ.സുധാകരന്‍

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് ധൃതിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

Published

on

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് ധൃതിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആശമാരുടെ നിരാഹര സമരത്തിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു. ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത് അതുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആശാ വര്‍ക്കര്‍മാരോടുള്ള നിരന്തരമായ ഈ അവഗണനയിലൂടെ മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടിയെന്നും കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണെന്നും അവരുടേത് അതിജീവന പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

പഞ്ചാരവാക്കുകള്‍ കൊണ്ട് ആശമാരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് മുഖ്യമന്ത്രി നവകേരളം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്കുപ്പുറത്തെന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

 

 

Continue Reading

kerala

അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

സംഭവത്തില്‍ നേരത്തെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു.

Published

on

കോഴിക്കോട് ബാലുശേരിയില്‍ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയെ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി.

ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ശേഷം ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ വിട്ടു നല്‍കുകയും ചെയ്തു. അതേസമയം കോടതി ആവശ്യപ്പെടുന്ന സമയത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നല്‍കിയത്.

സംഭവത്തില്‍ നേരത്തെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനും വനം വകുപ്പിനും നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

 

 

Continue Reading

Trending