Connect with us

Culture

‘ഈ യൂണിഫോമേ, ടെസ്‌റ്റെഴുതിപ്പാസായതാ’ ഫോണില്‍ ഭീഷണിപ്പെടുത്തി സംസാരിച്ച സി.പി.എം ഏരിയാ സെക്രട്ടറിക്ക് എസ്.ഐയുടെ കിടിലന്‍ മറുപടി

Published

on

കൊച്ചി: ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി സംസാരിച്ച സി.പി.എം നേതാവിന് കിടിലന്‍ മറുപടി നല്‍കി കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍. എസ്.എഫ്.ഐ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കളമശ്ശേരി ഏരിയാ സെക്രട്ടറി സകീര്‍ ഹുസൈനാണ് എസ്.ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

ഫോണില്‍ മാന്യമായി സംസാരിച്ച എസ്.ഐയോട് കളമശ്ശേരിയുടെ രാഷ്ട്രീയം അറിഞ്ഞിട്ട് നിന്നാ മതിയെന്ന് സി.പി.എം നേതാവ് സകീര്‍ ഹുസൈന്‍ ഭീഷണി മുഴക്കി. ഇവിടെ ഇരുന്നോളാന്ന് ആര്‍ക്കും വാക്കൊന്നും കൊടുത്തിട്ടില്ലെന്ന് എസ്.ഐയും. ടെസ്റ്റ് എഴുതി പാസായിട്ടാണ് വന്നിരിക്കുന്നതെന്നും ചുമ്മാതല്ലെന്നും കൂടി പറഞ്ഞു.

സംഭാഷണത്തിന്റെ പൂര്‍ണരൂപം വായിക്കാം:

സക്കീര്‍ ഹുസൈന്‍ (സിപിഎം): ഞാന്‍ സക്കീര്‍ ഹുസൈനാ, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി.

അമൃത് രംഗന്‍ (എസ്‌ഐ): നമസ്‌കാരം, പറയൂ, പറയൂ.

സക്കീര്‍ ഹുസൈന്‍ (സിപിഎം): നമ്മുടെ യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐയുടെ ജില്ലാ നേതാവിനെ വണ്ടിയിലേക്ക് പിടിച്ചുന്തിക്കയറ്റി, അവനെ തെറി പറഞ്ഞു, എന്ന് പറഞ്ഞൊരു സംഭവമുണ്ടായി.

അമൃത് രംഗന്‍ (എസ്‌ഐ): ഇവടെ അടി നടന്നിട്ടേ, ഒരു പയ്യന്റെ തല പൊട്ടി ചോര വന്നോണ്ടിരിക്കാണ്. അവിടെ പോയ പയ്യന്‍മാരെ, അവരില്‍ ഒരാളെ തിരിച്ച് ഇവടെ അമ്‌നിറ്റിയില്‍ കൊണ്ടാക്കിയിട്ടുണ്ട്. അത്രേ ഉണ്ടായിട്ടുള്ളൂ. കേട്ടോ. ഇവടെ ഇപ്പഴും പ്രശ്‌നം നടക്കുവാണ്. ഞാന്‍ അതിന്റെ എടേല്‍ നില്‍ക്കുവേം ആണ്. വേറെ ഒന്നൂല്ല. അങ്ങനാണേ അമ്‌നിറ്റിയില്‍ കൊണ്ടാക്കണ്ട കാര്യമുണ്ടോ?

സക്കീര്‍ ഹുസൈന്‍ (സിപിഎം): അവന്‍ പറഞ്ഞല്ലോ എസ്എഫ്‌ഐയുടെ ജില്ലാ ഭാരവാഹിയാണെന്ന്. എന്നിട്ട് വളരെ മോശമായിട്ട് അവനോട് പെരുമാറുവാണോ?

അമൃത് രംഗന്‍ (എസ്‌ഐ): നിങ്ങളിങ്ങനെയൊക്കെ ചിന്തിക്കുവാണെങ്കില്‍ നമ്മളെന്താ പറയാ.. അങ്ങനെയായിരിക്കും സാഹചര്യം, അങ്ങനെ നടന്നിരിക്കും എന്നൊക്കെ ചിന്തിച്ചാല്‍ എനിക്കൊന്നും പറയാനില്ല. ഇവടെ ഇത്രേം കുട്ടികള് നിക്കുവാണ്. അവിടേക്ക് അവന്‍ ഓടി വരുവാണ്. അവിടന്ന് അവനെ മാറ്റി നിര്‍ത്തുവാണ് ചെയ്തത്. ഒരാളെയെങ്കി ഒരാളെ മാറ്റി നിര്‍ത്തുവാണ് ചെയ്തത്. അവനെ അങ്ങനെ ഇറക്കി നിര്‍ത്തണ്ട കാര്യമുണ്ടോ? അമ്‌നിറ്റിയിലേക്ക് ഓടിക്കേറി വന്ന പിള്ളാരെയാണ് ഓടിച്ചത്. നിങ്ങള് അവരുടെ സൈഡില്‍ നിന്ന് മാത്രം സംസാരിക്കുവാണെങ്കില്‍ നമ്മളിങ്ങനെ സംസാരിച്ചിട്ട് കാര്യവില്ല.

സക്കീര്‍ ഹുസൈന്‍ (സിപിഎം): ഏതാ?

അമൃത് രംഗന്‍ (എസ്‌ഐ): അല്ല, അദ്ദേഹം പറയുന്നത് മാത്രം കേട്ടിട്ടാണ് നിങ്ങള് എന്നോട് സംസാരിക്കുന്നതെങ്കി എനിക്കൊന്നും പറയാനില്ല. നിങ്ങള് തന്നെ ഒന്നാലോചിച്ച് നോക്കിയേ. ഇങ്ങോട്ട് വരുന്നു. ആ പയ്യനെ തിരിച്ച് അവിടെ ആക്കിക്കൊടുക്കുന്നു. അവിടെയിരിക്കുന്ന ബാക്കിയുള്ള പിള്ളേരെ ഓടിക്കുന്നു. ഞങ്ങള് ഞങ്ങളുടെ പണിയെടുക്കുവല്ലേ. ഇവര് തമ്മില് കൂട്ടത്തോടെ അടിച്ചാ എന്ത് ചെയ്യും? ഈ കുട്ടികള് തമ്മിലടിച്ച് ചോര കാണാന്‍ പറ്റാത്തതുകൊണ്ടല്ലേ ഞങ്ങളൊക്കെ എടപെടണേ? അല്ലേല്‍ ഇവരടിച്ച് ചാകണത് കണ്ടോണ്ടിരിക്കാന്‍ പറ്റുവോ എനിക്ക്?

സക്കീര്‍ ഹുസൈന്‍ (സിപിഎം): അവിടെ അടിയുണ്ടാകുമെന്നും, എസ്എഫ്‌ഐയുടെ ആഹ്‌ളാദപ്രകടനമുണ്ടാകുമെന്നും അതോടൊപ്പം തന്നെ മറ്റവര് പ്രകടനം നടത്തുമെന്നൊക്കെ മുന്‍കൂട്ടി പറഞ്ഞിരുന്നതല്ലേ അവര്?

അമൃത് രംഗന്‍ (എസ്‌ഐ): അതെ. എസ്എഫ്‌ഐയുടെ പ്രകടനം മാന്യമായിട്ട് കഴിഞ്ഞു. അതില് ഞാനുണ്ടായിരുന്നു. അത് കഴിഞ്ഞ് ഇവരുടെ പ്രകടനം വന്നു. ഇവര് തിരിച്ചുപോന്നു. ഫ്രണ്ടില് മൂന്നോ നാലോ പിള്ളേരുണ്ടായിരുന്നതില് ആര് ആരെ അടിച്ചു എന്ന് ഞങ്ങള്‍ക്കിത് വരെ മനസ്സിലായിട്ടില്ല. ഈ പറയുന്ന സഹാറ ഹോസ്റ്റലിലെ പയ്യന്റെ തലയില്‍ നിന്നാണ് ചോര കണ്ടുകൊണ്ടിരിക്കുന്നത്. എനിക്കിവനെ ആശുപത്രിക്കൊണ്ടുപോണ്ടേ? ഇവര് പറയുന്നത് എസ്എഫ്‌ഐക്കാര്‍ ഇവരെ അടിച്ചെന്നാണ്. എസ്എഫ്‌ഐക്കാര് പറയുന്നത് അവരെ എസ്എഫ്‌ഐക്കാരെ അടിച്ചെന്നാണ്. ഇത് നാളെയല്ലേ ഇതറിയാന്‍ പറ്റൂ.

സക്കീര്‍ ഹുസൈന്‍ (സിപിഎം): ലീഡര്‍ഷിപ്പിലുള്ള ഒരാള് ഞാന്‍ ഇന്നയാളാന്ന് പറഞ്ഞാല്‍ അയാളോട് മാന്യമായി പെരുമാറാതെ ഇത്തരം സമീപനമെടുക്കണത് ശരിയാണോ?

അമൃത് രംഗന്‍ (എസ്‌ഐ): ഞാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ എല്‍എല്‍എം ബ്ലോക്ക് കഴിഞ്ഞ് കുറച്ചൂടി … (സക്കീര്‍ ഹുസൈന്‍ ഇടപെടുന്നു)

സക്കീര്‍ ഹുസൈന്‍ (സിപിഎം): അവരെപ്പിടിച്ച് വണ്ടിയിലേക്ക് കയറ്റിയല്ലേ നിങ്ങള്?

അമൃത് രംഗന്‍ (എസ്‌ഐ): ഞാന്‍ പറയട്ടെ .. ഞാന്‍ അവനെ വണ്ടിയിലേക്ക് കയറ്റിയപ്പോ അവന്‍ എസ്എഫ്‌ഐയുടെ ജില്ലാ എന്തോ ചുമതലയാന്ന് പറഞ്ഞു, അവനെ ഞാനവിടെ എറക്കീട്ടുണ്ട്. അവിടെ എറക്കി. എന്നിട്ട് .. (സക്കീര്‍ ഹുസൈന്‍ ഇടപെടുന്നു)

സക്കീര്‍ ഹുസൈന്‍ (സിപിഎം): ഞാനേയ് ഒരു കാര്യം പറയാം. നിങ്ങളിപ്പോ എസ്‌ഐയായി വന്ന ശേഷം ഞാനിത് വരെ നിങ്ങളെ വിളിച്ചിട്ടില്ല. ഞാനാദ്യായിട്ടാ വിളിക്കണേ. നിങ്ങളെ സംബന്ധിച്ച് വളരെ മോശം അഭിപ്രായം വിദ്യാര്‍ത്ഥികളുടെ എടേന്നും രാഷ്ട്രീയപ്രവര്‍ത്തകരുടെ എടേന്നും ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ കളമശ്ശേരിയിലെ ഒരു രാഷ്ട്രീയവും ഇടപാടും ഒക്കെ മനസ്സിലാക്കി ഇടപെടുന്നത് നന്നാവും.

അമൃത് രംഗന്‍ (എസ്‌ഐ): അല്ല, എനിക്കങ്ങനെയൊരു നിലപാടില്ല. ഞാന്‍ നേരെ വാ നേരെ പോ എന്ന് പറയുന്നയാളാ. ഒരു പാര്‍ട്ടിയോടും കൂറില്ല, ഞാനിവിടെ ഇരിക്കാന്ന് ആരോടും വാക്കും പറഞ്ഞിട്ടില്ല. കളമശ്ശേരി ആരുടെയാണെങ്കിലും എനിക്ക് പ്രശ്‌നമല്ല. എനിക്കെല്ലാ പിള്ളേരും ഒരുപോലാ. ഇവിടോരോരുത്തരുടെ നിലപാട് നോക്കി വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെനിക്ക്. ഞാന്‍ കളമശ്ശേരിയില്‍ വന്നിരിക്കണത് ആരുടേം കാല് പിടിച്ചിട്ടല്ല.

സക്കീര്‍ ഹുസൈന്‍ (സിപിഎം): ഒച്ചയെടുക്കരുത്. പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം.

അമൃത് രംഗന്‍ (എസ്‌ഐ): ഞാനിത്രേം നേരം മാന്യമായിട്ടല്ലേ പെരുമാറിയത്? ഇതില്‍ക്കൂടുതല്‍ എന്ത് മാന്യമായിട്ടാ പെരുമാറണ്ടത്? പിള്ളേര് തല്ലണത് എനിക്ക് കണ്ടോണ്ടിരിക്കാന്‍ പറ്റോ? നിങ്ങടെ ചുമതലയിലുള്ള ഒരു പയ്യനെ ഞാന്‍ അമ്‌നിറ്റി സെന്ററില്‍ കൊണ്ടാക്കി. ഞാനതില്‍ക്കൂടുതല്‍ എന്ത് ചെയ്യണം?

സക്കീര്‍ ഹുസൈന്‍ (സിപിഎം): നിങ്ങള് വികാരം കൊള്ളണ്ടാന്ന്. നിങ്ങളെന്തിനാ ഇങ്ങനെ വികാരം കൊള്ളണത്?

അമൃത് രംഗന്‍ (എസ്‌ഐ): ഞാനങ്ങനത്തെ ഒരാളല്ല. കാണൂല്ല, പിള്ളേര് തമ്മിത്തല്ലി ചാവണത് എനിക്ക് കണ്ടു നിക്കാന്‍ പറ്റൂല്ല.

സക്കീര്‍ ഹുസൈന്‍ (സിപിഎം): കളമശ്ശേരിയില്‍ നിങ്ങള് മാത്രല്ല എസ്‌ഐ ആയിട്ടിരുന്നിട്ടുള്ളത് കേട്ടോ?

അമൃത് രംഗന്‍ (എസ്‌ഐ): അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട് സുഹൃത്തേ. ഞാനിവിടെ ചത്ത് കെടന്നാലും പിള്ളേര് തമ്മില്‍ത്തല്ലാന്‍ ഞാന്‍ സമ്മതിക്കൂല്ല. ഈ യൂണിഫോം ഞാനിട്ടിട്ടുണ്ടേല്‍ ചാകാന്‍ റെഡിയായിട്ടാ വന്നേക്കണേ. നിങ്ങളെന്താ ചെയ്യുന്നേന്ന് വച്ചാ ചെയ്യ്. ഞാനേറ്റവും മാന്യമായിട്ടാ നിങ്ങളോട് സംസാരിച്ചത്. ഇവിടിരിക്കാന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. അങ്ങനെ ഇരിക്കുന്ന കൊറേ ആള്‍ക്കാരുണ്ട്. അവരാണിത് നശിപ്പിച്ചത്.

സക്കീര്‍ ഹുസൈന്‍ (സിപിഎം): താനെന്തിനാടോ ഇങ്ങനെ ചൂടാകണത്? താന്‍ മാന്യമായിട്ട് സംസാരിക്കണം. താന്‍ പലരോടും ഇത് മാതിരിയാണ് സംസാരിക്കണത്. മാന്യമായി സംസാരിക്ക്. താനങ്ങനെ മെക്കിട്ട് കേറി സംസാരിക്കല്ലേ. രാഷ്ട്രീയപ്രവര്‍ത്തകരോട് തനിക്ക് പുച്ഛമായിരിക്കാം.

അമൃത് രംഗന്‍ (എസ്‌ഐ): എനിക്കൊരു പുച്ഛവുമില്ല. മാന്യമായിട്ട് തന്നെയാണ് ഞാന്‍ സംസാരിക്കണത്.

സക്കീര്‍ ഹുസൈന്‍ (സിപിഎം): തന്നേക്കാള്‍ വലിയ ഉദ്യോഗസ്ഥന്‍മാരൊക്കെ എന്നോട് മാന്യമായിട്ടാണല്ലോ സംസാരിക്കണത്. പല ഉദ്യോഗസ്ഥരെയും ഞാന്‍ വിളിച്ച് സംസാരിക്കണതല്ലേ. തനിക്ക് മാത്രമെന്താണ് കൊമ്പുണ്ടോ?

അമൃത് രംഗന്‍ (എസ്‌ഐ): എനിക്ക് കൊമ്പൊന്നുവില്ല. നിങ്ങള്‍ക്ക് കൊമ്പുണ്ടേല്‍ എന്താന്ന് വച്ചാ ചെയ്യ്.

സക്കീര്‍ ഹുസൈന്‍ (സിപിഎം): തനിക്കെന്താടോ ഇത്ര വലിയ പ്രത്യേകത?

അമൃത് രംഗന്‍ (എസ്‌ഐ): അതെനിക്കറിയില്ല. പക്ഷേ ഈ യൂണിഫോമേ, ടെസ്‌റ്റെഴുതിപ്പാസ്സായതാ. നിങ്ങക്ക് ഇഷ്ടമുള്ളയാളെ കൊണ്ടിരുത്ത്. ഞാനിരിക്കൂല്ല നിങ്ങള് പറയുന്നിടത്ത്. അങ്ങനെയൊരാളല്ല ഞാന്‍. നിങ്ങള് പറയണ മാതിരി പണിയെടുക്കൂല്ല, കേട്ടോ. അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റൂല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending