Connect with us

Cricket

ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ നമ്പര്‍ വണ്‍; ഐസിസി റാങ്കിങില്‍ ഇന്ത്യന്‍ വീരഗാഥ

മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

Published

on

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ മറികടന്നാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 796 റേറ്റിംഗ് പോയന്‍റുകൾ സ്വന്തമാക്കിയ ഗില്‍, ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമായി. മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

ഗില്ലിന്‍റെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പ്രകടിപ്പിച്ച മികച്ച ഫോമാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഗില്‍ രണ്ട് അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 259 റൺസ് നേടുകയും 86.33 ശരാശരി നിലനിര്‍ത്തുകയും ചെയ്തു. അതേസമയം, ത്രിരാഷ്ട്ര പരമ്പരയിൽ മോശം പ്രകടനം കാഴ്ചവെച്ച ബാബര്‍ അസം 773 റേറ്റിംഗ് പോയന്‍റുമായി രണ്ടാമതായി.

വിരാട് കോലി ആറാം സ്ഥാനത്തും ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുമാണ്. ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക, എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയർന്നതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിന്‍റെ ഡാരിൽ മിച്ചൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി അഞ്ചാമത്തെ സ്ഥാനത്തേക്ക് എത്തി.

2021ലാണ് ബാബര്‍ അസം ആദ്യമായി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. 1258 ദിവസത്തേക്ക് ആ സ്ഥാനം ഉറപ്പാക്കിയ ബാബര്‍, 2023 ഏകദിന ലോകകപ്പിന് ശേഷം വീണ്ടും ഒന്നാമതായി. എന്നാൽ, 2024 ടി20 ലോകകപ്പിന് ടീമുകൾ കൂടുതൽ പ്രാധാന്യം നൽകിയതോടെ ഏകദിന റാങ്കിംഗിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ ബാബർ തന്നെ ഒന്നാമതായി തുടരുകയായിരുന്നു.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി, മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവിലൂടെ ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ശക്തി കൂട്ടുമെന്ന് കണക്കാക്കാം.

Cricket

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം

ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

Published

on

ആദ്യ മത്സരങ്ങളിൽ തോൽവി രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം. ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിനുമുന്നിലും പൊരുതി വീണു.

സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല.

ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

Continue Reading

Cricket

ആവേശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റ് ജയം

അശുതോഷ് ശര്‍മയാണ് ഡല്‍ഹിക്ക് ആശ്വാസ ജയം സമ്മാനിച്ചത്

Published

on

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റ് ജയം. മത്സരത്തിന്റെ അവസാന ഓവര്‍ ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ ക്യാപിറ്റല്‍സ് മറികടന്നു. അശുതോഷ് ശര്‍മയാണ് ഡല്‍ഹിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. ഇംപാക്ട് പ്ലെയറായിറങ്ങിയ താരം പുറത്താകാതെനിന്നു. സ്‌കോര്‍: ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് – 20 ഓവറില്‍ എട്ടിന് 208, ക്യാപിറ്റല്‍സ് – 19.3 ഓവറില്‍ ഒമ്പതിന് 211.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം തികയും മുമ്പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഷാര്‍ദുല്‍ ഠാക്കൂറിന്റെ ആദ്യ ഓവറില്‍ അഭിഷേക് പൊരല്‍ (പൂജ്യം), ജേക്ക് ഫ്രേസര്‍ മക്ഗര്‍ക് (ഒന്ന്) എന്നിവര്‍ വീണിരുന്നു. രണ്ടാം ഓവറില്‍ സമാര്‍ റിസ്വിയും (നാല്) പുറത്തായി. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും ഫാഫ് ഡൂപ്ലെസിസും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

18 പന്തില്‍ 29 റണ്‍സുമായി സ്‌കോര്‍ 65ല്‍ നില്‍ക്കേ ഡൂപ്ലെസിസ് മടങ്ങി. തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് (22 പന്തില്‍ 34) 13-ാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡായി. വിപ്രജ് നിഗം (15 പന്തില്‍ 39) ഒരുഘട്ടത്തില്‍ ക്യാപിറ്റല്‍സിന് ജയപ്രതീക്ഷയുയര്‍ത്തി. എന്നാല്‍ നാലോവറില്‍ 42 റണ്‍സ് വേണമെന്ന നിലയിലെത്തിയപ്പോള്‍ വിപ്രജ് വീണു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും (രണ്ട്) മടങ്ങി. തുടര്‍ന്ന് കുല്‍ദീപ് യാദവിനെയും (അഞ്ച്) മോഹിത് ശര്‍മയെയും (ഒന്ന്*) കൂട്ടുപിടിച്ച് അശുതോഷ് ക്യാപിറ്റല്‍സിനെ വിജയതീരമണച്ചു.

Continue Reading

Cricket

കന്നി ഐപിഎല്‍ മത്സരത്തില്‍ താരമായി മുംബൈയുടെ മലയാളി പയ്യന്‍ വിഘ്‌നേഷ്

മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റാണ് മലപ്പുറത്തുക്കാരനായ താരം നേടിയത്

Published

on

മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു

Continue Reading

Trending