Connect with us

Culture

കിത്താബ് തുറക്കുന്ന എസ്.എഫ്.ഐക്കാരോട് ചില ചോദ്യങ്ങള്‍

Published

on

ശുഐബുല്‍ ഹൈത്തമി

എസ് എഫ് ഐ നേതാവിന്റെ കുറിപ്പ് കണ്ടപ്പോൾ ചോദിക്കാൻ തോന്നുകയാണ് .

രഹ്നാ മനോജിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളുമ്പോൾ പറഞ്ഞ ന്യായം നിങ്ങൾക്കറിയുമോ ?
ശബരിമലയിൽ പോയി അയ്യപ്പപ്രതിമയിൽ അശുദ്ധി പുരട്ടിയതിനല്ല അവർ അകത്തായത്.ഷാറോൺ റാണി എന്ന ചിത്രകാരി ശബരിമല വിഷയത്തിൽ വരച്ച അയ്യപ്പ ശാസ്താവ് പൊറുക്കാത്ത ( സംഘിവക്കീൽ പറഞ്ഞത് ) കാർട്ടൂൺ ഫേസ്ബുക്കിൽ ഷയറി എന്ന ന്യായത്തിലാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്. ആ കാർട്ടൂൺ വഴി രഹ്ന ഹിന്ദു വികാരത്തെ മുറിച്ചുകളഞ്ഞുവെന്നാണ് കേസിലെ പരാതി.
ഷാറോൺ റാണിക്ക് ആ കാർട്ടൂൺ പിൻവലിക്കേണ്ടി വന്നു. കിതാബുമായി ആലപ്പുഴക്ക് പോയവരുടെ ആവിശ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന നിങ്ങൾക്കെന്താ രഹ്നാ മനോജിനോട് ഇത്ര ചതുർത്ഥി ?
അവരുടെ ആവിശ്ക്കാര ദാഹം ഉത്തേജിപ്പിച്ചത് സുപ്രീംകോടതിയോട് പിണറായി വിജയന് പെട്ടെന്നുണ്ടായ അനുസരണ ബോധവുമാണ്! അതായത് പ്രദർശിപ്പിക്കില്ലെന്ന് ഒരാഴ്ച്ച മുമ്പേ തീരുമാനമായ കിതാബുമെടുത്ത് ക്യാമറക്കു മുമ്പിൽ സെന്റിയാവാനായി വടകരയിൽ നിന്നും തെക്കോട്ട് വണ്ടി കയറിയവരേക്കാൾ എസ് എഫ് ഐയുടെ കാവലും കരുതലും അർഹിക്കുന്നത് ലെഫ്റ്റ് ഫെമിനിസ്റ്റായ രഹ്ന തന്നെയാണ്.

പക്ഷെ എസ് എഫ് ഐക്കാരാ ,
നിങ്ങൾ രഹ്നയുടെ ആവിശ്ക്കാരം തിരിഞ്ഞ് നോക്കില്ലെന്ന് നിങ്ങൾക്കും നിങ്ങളെയറിയുന്നവർക്കും നന്നായറിയാം .അതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമത് , ഹിന്ദു പൊതുബോധത്തെ വെല്ലുവിളിച്ച രഹ്നയെ സപ്പോർട്ടാനുള്ള ത്രാണിയൊന്നും നിങ്ങൾക്കില്ല. രണ്ടാമത് ,ഇനിയും അവരുടെ പേരിൽ അനർഹമായി ബാക്കിയായ ‘ഫാത്വിമ ‘ എന്ന ഫോബിക് ഫാക്ടർ രഹ്നക്ക് വിക്ടിംഷിപ്പ് കൊടുക്കാതിരിക്കാൻ മാത്രമുള്ള ന്യായമാണ് എസ് എഫ് ഐ യുടെ പക്കൽ .

കിതാബ് പ്രദർശനം നടക്കാതിരിക്കണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന വിദ്യാർത്ഥി യൂണിയൻ എസ് എഫ് ഐ ആണ്. പ്രദർശനം മുടങ്ങിയാൽ നേരിട്ട് ലാഭം കൊയ്യാനാവുന്ന ഏക വിഭാഗം അവരാണ്. ഈ രാഷ്ട്രീയ ലാഭം ഉദ്ദേശ്യമില്ലായിരുന്നുവെങ്കിൽ കഴിഞ്ഞയാഴ്ച്ച സ്ക്കൂൾ അധികൃതർ അബദ്ധത്തിന് ക്ഷമാപണം നടത്തി ഇനി പ്രദർശനം ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോഴേ തന്നെ ഇടപെടണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഒരു പക്ഷേ ഈ കണ്ണീർ ഒപ്പിക്കേണ്ടിയോ ഉപ്പിക്കേണ്ടിയോ വരുമായിരുന്നില്ല .
മാത്രമല്ല , ഔദ്യോഗികമായും കലാത്മകമായും വിഷയത്തിൽ ഇടപെട്ട മുസ്ലിം സംഘടനകളെ തീവ്രവാദികൾ എന്ന് വിളിക്കാൻ ഒരവസരം കിട്ടുന്നത് മുതലെടുക്കാനാണ് അവരത് പ്രദർശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് അനുമാനിച്ചാലും തെറ്റാവില്ല. കാരണം മുസ്ലിം സംഘടനകൾ ലക്ഷങ്ങളണിനിരന്നിട്ടും തീരുമാനം മാറ്റാത്ത ഇസ്ലാമിക വിരുദ്ധ വിഷയങ്ങൾ സ്ത്രീയുമായി ബന്ധപ്പെട്ടത് തന്നെ ഇവിടെയുണ്ട്. പരാതിപ്പെട്ട ഉണ്ണി ആറിന് തീവ്രവാദക്കുപ്പായം നൽകാതെയാണിത് എന്നുകൂടി നോക്കണം .

കിതാബിലെ വെളിച്ചം കിനാവ് കാണുന്ന മുല്ലമാരുടെ പെൺമക്കളോട് നിങ്ങൾക്കുള്ള സ്നേഹം വഴിതെറ്റിപ്പോയിട്ടെങ്കിലും ഉള്ള്തൊട്ടിട്ടാണെങ്കിൽ വേറെ ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. കാലങ്ങളായി കലാമേളയുടെ ഒന്നാം വേദിയിൽ ക്ഷേത്രകലകളാണ്. മാപ്പിള സാംസ്ക്കാരിക സ്പർശിയായ കലാരൂപങ്ങൾ നടക്കുന്ന വേദിയിലേക്ക് അധികവും പ്രധാനവേദിയിൽ നിന്നും ഓട്ടോ കൂട്ടി പോവേണ്ടി വരും .എല്ലാ കാലവും നടന്ന് കുഴയുന്ന കാലുകളെ കുറിച്ചും വേണം ഒരു കിതാബ് . കലവറയിൽ വിളമ്പുന്ന ഭക്ഷണം ബ്രാഹ്മണിക്ക് മെന്യുവാണ് എന്നും .തന്റേടമുണ്ടെങ്കിൽ ഒരു ബീഫ് ഫെസ്റ്റ് അവിടെ നടത്താമോ ? മലപ്പുറം പത്തിരി ,വേണ്ട നിങ്ങളുടെ സ്വന്തം തലശേരി ബിരിയാണി വിളമ്പാമോ നിങ്ങൾക്ക് , നടക്കില്ല .ഒരു എം എൽ എ യെ വെച്ച് വിദ്യാഭ്യാസ മന്ത്രിയെ ഉണ്ടാക്കാം എന്ന് തെളിയിക്കാൻ ബിജെപി യുടെ ഉപകരണമായി പലപ്പോഴും മാറുന്ന വിദ്യാഭ്യാസ മന്ത്രിയുടെ അതേ ലൈനാണ് വിദ്യാർത്ഥി സംഘത്തിനും .
പ്രതിസ്ഥാനത്ത് മാപ്പിള മുസ്ലിംകൾ വരുമ്പോൾ മാത്രം ഉണരുന്നതാണ് കമ്മ്യൂണിസത്തിന്റെ ആവിശ്കാര ജാഗ്രതയെന്നത് ശരീഅത് വിവാദ കാലത്തും തസ്ലീമാനസ്റിൻ – സൽമാൻ റുഷ്ദി കാലത്തുമൊക്കെ വെളുക്കേ എല്ലാവരും കണ്ടതാണ്. അപ്പോൾ പിന്നെ പഴമക്കാരുടെ കിതാബിലെ ആ ചൊല്ലാണ് ശരി , മത്തൻ കുത്തിയാൽ കുമ്പളം പൊടിക്കില്ല.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending