Connect with us

crime

ഓണ്‍ലൈന്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; കേസെടുക്കാതെ പൊലീസ്

പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു

Published

on

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആ‌ൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയിൽ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂർ പൊലീസ് എഫ്ഐ‌ആ‌ർ രജിസ്റ്റർ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു.

’25-ാം തീയതി രാത്രി നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.55 ആയപ്പോഴായിരുന്നു ഫോൺകോള്‍ വരുന്നത്. ആദ്യത്തെ ഫോൺകോള്‍ അസിഡിറ്റി എന്ന് പറഞ്ഞാണ് വന്നത്. ഓഡിയോ, വീഡിയോ ഇല്ലാത്തതുകൊണ്ട് കട്ടായി. രണ്ടാമത് വീണ്ടുംവിളിച്ചു. വയറുവേദന എന്ന് പറഞ്ഞായിരുന്നു ആ കോള്‍ വന്നത്. ഓഡിയോ, വീഡിയോ ഉണ്ടായിരുന്നു. ആ യുവാവിനെ കാണാന്‍ സാധിച്ചിരുന്നു. രാഹുല്‍ കുമാര്‍ എന്ന വ്യാജ പേരിലാണ് വിളിച്ചത്. ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്ഡ്രസ് വച്ചിരുന്നത്. 25 വയസായിരുന്നു. ആദ്യം മുതലേ സംസാരിക്കുന്നുണ്ടായിരുന്നില്ല. ചാറ്റ് മെസ്സേജില്‍ ഐ കാണ്ട് സീ എന്ന മെസ്സേജ് മാത്രമാണ് അയച്ചുകൊണ്ടിരുന്നത്. ഐ കാന്‍ സീയു എന്ന് ഞാന്‍ തിരിച്ചു പറയുന്നുണ്ട്. പ്ലീസ് ടെല്‍മി യുവര്‍ കംപ്ലെയിന്റ് എന്ന് പറഞ്ഞു. അപ്പോഴും ഐ കാണ്ട് സീയു എന്ന മെസ്സേജാണ് വരുന്നത്. ഇത് പറഞ്ഞു കഴിഞ്ഞ ഉടനെ തന്നെ ക്യാമറ താഴ്ത്തി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. അടുത്ത ദിവസം രാവിലെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറിന് പരാതി കൊടുത്തു. എസ്എംഡിയെയും ഡിപിഎമ്മിനെയും അറിയിച്ചിട്ടുണ്ടായിരുന്നു. ഡിപിഎം വഴി തമ്പാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അഡ്രസ് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ല. പരാതിയിൽ എഫ്ഐആർ ഇടുന്നതിന് വൈകിയിരുന്നു. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് എഫ്‌ഐആര്‍ ഇടുന്നത്. 12-ാം തീയതി കഴിഞ്ഞപ്പോഴാണ് അറിയുന്നത് സംഭവം നടന്നത് എന്റെ വീട്ടില്‍വെച്ചായതുകൊണ്ട് വീടിന് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലാണ് പരാതി കൈമാറേണ്ടതെന്ന കാര്യം. തമ്പാനൂരില്‍ നിന്ന് കഴക്കൂട്ടത്തേക്ക് കേസ് കൈമാറിയിരുന്നു. 13-ാം തീയതി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. കേസ് കിട്ടിയിട്ടുണ്ട്. മൊഴിയെടുക്കാന്‍ വനിതാ പൊലീസ് വീട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. 14-ാം തീയതി മൊഴിയെടുക്കാന്‍ പൊലീസ് വന്നു. പക്ഷേ പൊലീസ് എത്തുന്നതിന് മുന്‍പേ പ്രതിയുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. 2022ല്‍ സമാനമായ കേസുണ്ടായതായി പ്രതിയുടെ പിതാവ് പറഞ്ഞു. ഒരു പെണ്‍കുട്ടി റോഡിലൂടെ നടന്നുവരുമ്പോള്‍ പാന്റ് താഴ്ത്തി കാണിച്ചുവെന്നുള്ള പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല നടന്നുകൊണ്ടിരിക്കുകയാണെന്നും പിതാവ് പറഞ്ഞു’, ഡോക്ടർ പറഞ്ഞു.

crime

സഹപാഠികളുടെ ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

Published

on

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു.നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അഞ്ച് വിദ്യാർത്ഥികളാണ് ഷഹബാസിന്റെ മരണത്തിൽ കസ്റ്റഡിയിലായിരിക്കുന്നത്. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.

മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത്. വട്ടം ചേർന്നായിരുന്നു ഷഹബാസിനെ അവർ കൈവശമുണ്ടായിരുന്ന നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുപയോഗിച്ച് മർദ്ദിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

അതേസമയം, വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി.ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ഇവർക്ക് ഈ വർഷത്തെ SSLC പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും.മുതിർന്നവർ ഈ സംഘർഷത്തിൽ പങ്കാളികളായിട്ടുണ്ട് എന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം.

Continue Reading

crime

തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് കാരണം ബിസിനസ് തകർച്ചയും കടബാധ്യതയെന്നും പ്രതിയുടെ മൊഴി

കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 5 പേരെ അരുംകൊല നടത്തിയ പ്രതി അഫാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.

പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Continue Reading

crime

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

Published

on

മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.

മുസമ്മലിന് മാനസിക പ്രശ്നങ്ങൾ ഉളളതിനാൽ സമാന സംഭവങ്ങൾ ഇതിന് മുൻപും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് തുടർ നടപടികൾ തുടരുകയാണ്.

Continue Reading

Trending