Connect with us

india

ഷൊർണൂർ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

മരണപ്പെട്ട ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

Published

on

ഷൊർണൂരിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മരണപ്പെട്ട ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. മരിച്ച നാലുപേരുടെയും കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം നൽകാനാണ് സ്റ്റാലിന്‍റെ ഉത്തരവ്.

മരണപ്പെട്ട നാല് പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്. ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഷൊർണൂർ പാലത്തിൽ വെച്ചാണ് ശുചീകരണ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ചത്.

തമിഴ്നാട് സ്വദേശികളായ ലക്ഷ്മൺ, വള്ളി, റാണി, ലക്ഷ്മൺ എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം സംഭവ ദിവസവും ട്രെയിനിടിച്ച് പുഴയിൽ വീണ ലക്ഷ്മണന്‍റെ മൃതദേഹം ഞായറാഴ്ച നടത്തിയ തിരച്ചിലിലുമാണ് കണ്ടെത്തിയത്.

അഞ്ചു മാസം മുമ്പാണ് ഇവർ ചെന്നൈയിൽനിന്ന് കുടുംബസമേതം ജോലിക്കായി പാലക്കാട് ഡിവിഷന്റെ കീഴിലെ സ്വകാര്യ ഏജൻസിയുടെ ജോലിക്കാരായി എത്തിയത്. കുറച്ചുപേർ ഒറ്റപ്പാലത്തും കുറച്ചുപേർ ഷൊർണൂരുമായിരുന്നു ജോലി ചെയ്തിരുന്നത്. 70 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ വന്നതെന്നാണ് വിവരം.

അതേസമയം, അപകടത്തിൽ കരാറുകാരനെതിരെ കേസെടുത്തു. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസ്‌. ഇയാള്‍ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ജനാധിപത്യത്തെ സംരക്ഷിക്കാനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ’; ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.

‘പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. വനിതകൾക്ക് 30000 രൂപയുടെ വാർഷിക സഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയുമടക്കം വമ്പൻ വാഗ്ദാനങ്ങളാണ് ആർ.ജെ.ഡിയുടെ യുവനേതാവ് വോട്ടർമാർക്ക് മുന്നിൽവെക്കുന്നത്. വൈശാലി ജില്ലയിലെ രഘോപൂരിൽ നിന്ന് 2015 മുതലാണ് തേജസ്വി ജയിച്ചു വരുന്നത്. ജെ.ഡി.യു മുൻ എം.എൽ.എ കൂടിയായ സതീഷ് കുമാർ യാദവാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.

Continue Reading

india

മുംബൈ മോണോറെയില്‍ പരീക്ഷണയോട്ടത്തില്‍ അപകടം; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്

ബുധനാഴ്ച രാവിലെയുണ്ടായ ഈ അപകടത്തില്‍ മോണോറെയില്‍ കോച്ചുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.

Published

on

മുംബൈ: പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയില്‍ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയുണ്ടായ ഈ അപകടത്തില്‍ മോണോറെയില്‍ കോച്ചുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.

ചെറിയ അപകടമാണിതെന്നു മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കിയെങ്കിലും, മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റതായും കമ്പനി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മോണോറെയില്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പരീക്ഷണയോട്ടത്തിനിടെ ട്രെയിനിന്റെ ആദ്യ കോച്ചാണ് തൂണിലിടിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ബാക്കി കോച്ചുകള്‍ മാറ്റിയാണ് ട്രാക്ക് ശുദ്ധീകരിച്ചത്. ട്രാക്ക് ക്രോസോവര്‍ പോയിന്റിലാണ് അപകടം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

എന്‍ജിനീയര്‍, ട്രെയിന്‍ ക്യാപ്റ്റന്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പരീക്ഷണയോട്ടത്തില്‍ ഉണ്ടായിരുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിവായി നടക്കുന്ന സിഗ്‌നലിങ് പരിശോധനയ്ക്കിടെയാണ് സംഭവം നടന്നതെന്ന് കരാറുകാര്‍ പറഞ്ഞു.

അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി മുംബൈ മെട്രോപൊളിറ്റന്‍ റീജണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

റെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന്‍ മരിച്ചു

കേരള എക്സ്പ്രസ് (12626) ട്രെയിനിലായിരുന്നു സംഭവം.

Published

on

വൈദ്യസഹായം ലഭിക്കാതെ യാത്രക്കാരന്‍ മരിച്ചെന്നാരോപിച്ച് കേരള എക്സ്പ്രസ് ട്രെയിനില്‍ വിവാദം. തമിഴ്നാട് സ്വദേശി സന്ദീപാണ് മരിച്ചത്. ട്രെയിനില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹയാത്രികര്‍ അടിയന്തര വൈദ്യസഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഒന്നര മണിക്കൂറിലേറെ സമയം സഹായം ലഭിക്കാതിരുന്നതായാണ് പരാതി.

കേരള എക്സ്പ്രസ് (12626) ട്രെയിനിലായിരുന്നു സംഭവം. വിജയവാഡ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ഡോക്ടര്‍ എത്തിയത്, എന്നാല്‍ അതിനകം സന്ദീപ് മരിച്ചു. സഹായം ലഭിക്കാന്‍ റെയില്‍വേ അധികൃതരോട് പലവട്ടം അപേക്ഷിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നു സഹയാത്രികര്‍ പറഞ്ഞു.

 

 

Continue Reading

Trending