Connect with us

kerala

ടിപി കൊല്ലപ്പെട്ടത് അറിഞ്ഞില്ല, ജലീലിന്റെ മാര്‍ക്ക് ദാനം അറിഞ്ഞില്ല, സ്വപ്‌ന സന്ദര്‍ശിച്ചത് അറിഞ്ഞില്ല- ഒന്നും അറിയാത്ത മുഖ്യമന്ത്രി!

ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Published

on

തിരുവനന്തപുരം: വിവാദങ്ങളുണ്ടാകുമ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരന്‍. മന്ത്രി ജയരാജന്റെ ബന്ധു നിയമന വിവാദം മുതല്‍ സംസ്ഥാന ഖജനാവിന്റെ പൊതുകടം വരെയുള്ള 30 കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ, ഒരു പാവം മുഖ്യമന്ത്രി എന്നാണ് രാജശേഖരന്‍ പരിഹസിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ;

1) മന്ത്രി ജയരാജൻ്റെ ബന്ധു നീയമന വിവാദം അറിഞ്ഞില്ല
2) മന്ത്രി ശശീന്ദ്രൻ്റെ ഫോൺ വിളി വിവാദം അറിഞ്ഞില്ല.
3 ) മന്ത്രി ജലീലിൻ്റെ മാർക്ക് ദാനം അറിഞ്ഞില്ല; ജലീൽ ബന്ധുവിന് ജോലി കൊടുത്തതും അറിഞ്ഞില്ല.
4) ബ്രൂവറി, ഡി സ്റ്റലറി തുടങ്ങാൻ പോയത് അറിഞ്ഞില്ല.
5) പമ്പയിലെ മണൽകടത്ത് അറിഞ്ഞില്ല.
6) ഫെയർ കോഡ് (ബെവ് കോ ആപ്പ്) അഴിമതി അറിഞ്ഞില്ല
7 )മനുഷ്യനിർമിത പ്രളയം അറിഞ്ഞില്ല
8 ) കെ.എസ്. ഇ .ബി ട്രാൻസ്‌ ഗ്രിഡ് അഴിമതി അറിഞ്ഞില്ല.
9 ) കെ. ഫോൺ അഴിമതി അറിഞ്ഞില്ല.
10) ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് അറിഞ്ഞില്ല
11 ) ഡി വൈ എഫ് .ഐ നേതാവ് റഹീമിൻ്റെ ഭാര്യക്ക് ജോലി കിട്ടിയത് അറിഞ്ഞില്ല.
12 ) പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സെക്രട്ടേറിയേറ്റിൽ ഓഫിസ് തുറന്നത് അറിഞ്ഞില്ല.
13 ) ഇ- ബസ് കൺസൾട്ടൻസിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വന്നത് അറിഞ്ഞില്ല.
14) സർക്കാർ ജീവനക്കാരുടെ സാലറി കട്ട് പോലും അറിഞ്ഞില്ല, അത് തോമസ് ഐസക്ക് ചെയ്തതാണ്.
15) വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ല
16) കുന്നത്ത് നാട് ഭൂമി വിവാദത്തിൽ ഏക്കറുകണക്കിന് ഭുമി പതിച്ചു നൽകാൻ തീരുമാനിച്ചതും അറിഞ്ഞില്ല.
17 ) കിഫ് ബി യിൽ ഓഡിറ്റിലാത്തത് അറിഞ്ഞില്ല, അവിടുത്തെ പിൻവാതിൽ നീയമനങ്ങളും അഴിമതികളും അറിഞ്ഞില്ല
18) മാധ്യമ സുഹൃത്തുക്കളെ സൈബർ സഖാക്കൾ ആക്ഷേപിച്ചതറിഞ്ഞില്ല.
19)ശിവശങ്കരനും സ്വപ്നയും കൂടി തന്നെ സന്ദർശിച്ചത് അറിയില്ല
20) സ്വപ്നക്ക് രണ്ട് ലക്ഷത്തിന് മുകളിൽ ശമ്പളം ഉള്ള ജോലി തൻ്റെ വകുപ്പിന് കീഴിൽ കൊടുത്തതും അറിഞ്ഞില്ല.
21 ) പ്രളയ ഫണ്ട് സമാഹരിക്കാൻ വിദേശ സന്ദർശനം നടത്തിയപ്പോൾ സ്വപ്നയും ശിവശങ്കറും അനുഗമിച്ചതും അറിഞ്ഞില്ല.
22)ലൈഫ്മിഷനും റെഡ് ക്രസൻ്റും ആയി തൻ്റെ ഓഫിസിൽ, തൻ്റെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാറും അറിഞ്ഞില്ല.
23) ആരോഗ്യ ഡേറ്റ പോലും കച്ചവടം ചെയ്യാൻ വേണ്ടി സ്പ്രിംഗ് ളറിനെ കൊണ്ട് വന്നതും അറിഞ്ഞില്ല.
24) 2017ൽ ഫോറിൻ കോൺട്രിബ്യൂഷൻ വയലേഷൻ ഉണ്ടായാൽ സി ബി.ഐ ക്ക് അന്വേഷിക്കാം എന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അനുമതി കൊടുത്തതും അറിഞ്ഞില്ല
25) പ്രളയ ഫണ്ട് സഖാക്കൾ അടിച്ചുമാറ്റിയതും അറിഞ്ഞില്ല
26) എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് എന്ന രീതിയിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചതും അറിഞ്ഞില്ല
27)സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് തീപിടിച്ചതറിഞ്ഞില്ല.
28) തീ പിടുത്തം ഷോർട്ട് സർക്യൂട്ടല്ലന്ന ഫോറൻസിക് റിപ്പോർട്ടും അറിഞ്ഞില്ല, ഫോറൻസിക്കിൻ്റെ തലപ്പത്ത് മാറ്റം വരുത്താൻ പോകുന്നതും അറിഞ്ഞില്ല
29 ) കൃപേഷ്, ശരത് ലാൽ വധക്കേസ് അറിഞ്ഞില്ല, പ്രതികളെ സഹായിക്കാൻ വക്കീലൻമാരെ ഏർപ്പെടുത്തിയതും സി.ബി.ഐ അന്വേഷണത്തെ തടഞ്ഞതും അറിഞ്ഞില്ല.
30) ധൂർത്ത് കാരണം സംസ്ഥാനത്തിൻ്റെ മൊത്തം കടം 3 ലക്ഷം കോടിയായതും ജനിക്കാൻ പോകുന്ന കുട്ടിക്ക് 72000 രൂപ ആളോഹരി കടം ആക്കിയതും എൻ്റെ ഭരണത്തിൽ ആണന്ന് ഞാൻ അറിഞ്ഞില്ല
https://www.facebook.com/959807624139062/photos/a.1207170029402819/3381824941937306/

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും

താരം നല്‍കിയ മൊഴി കമ്മീഷണറുടെ സാന്നിധ്യത്തില്‍ വിശദമായി പരിശോധിക്കും.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസില്‍ അന്വേഷണ സംഘം എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. താരം നല്‍കിയ മൊഴി കമ്മീഷണറുടെ സാന്നിധ്യത്തില്‍ വിശദമായി പരിശോധിക്കും.

ഇന്ന് വീണ്ടും ചൊദ്യംചെയ്യലിന് ഹാജരാകേണ്ടിയിരുന്ന ഷൈനിനോട് പൊലീസ് അറിയിക്കുന്ന മുറയ്ക്ക് മറ്റൊരു ദിവസം ഹാജരായാല്‍ മതിയെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഷൈനിന്റെ ഫോണ്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ചോദ്യം ചെയ്യലിനുള്ള പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.

കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെയും ഇടപാടുകളുടേയും തെളിവടക്കം ശേഖരിച്ച ശേഷമായിരുന്നു കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഷൈനിനെ പൊലീസ് വിളിച്ചുവരുത്തിയത്. മറുപടിയില്‍ വൈരുധ്യമുണ്ടാവുമ്പോഴും പൊലീസ് വാദങ്ങള്‍ നിഷേധിക്കുമ്പോഴും കൈയിലുള്ള തെളിവുകള്‍ നിരത്തി അന്വേഷണ സംഘം ഷൈനിനെ പ്രതിരോധത്തിലാക്കിയിരുന്നു.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Continue Reading

kerala

കോതമംഗലത്ത് ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

നാലായിരത്തോളം ആളുകളാണ് മത്സരം കാണാനെത്തിയത്.

Published

on

കോതമംഗലത്ത് ഫുട്ബോള്‍ മത്സരത്തിനിടെ താല്‍കാലിക ഗ്യാലറി തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാലായിരത്തോളം ആളുകളാണ് മത്സരം കാണാനെത്തിയത്.

Continue Reading

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

Trending