Connect with us

Football

സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി

ബംഗളുരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി.

Published

on

ആരാധകരെ ത്രസിപ്പിക്കുന്ന നീക്കങ്ങളിലും പന്ത് കൈവശം വെക്കുന്നതിലും മുന്നിട്ട് നിന്നിട്ടും പ്രതിരോധത്തില്‍ വരുത്തിയ മൂന്ന് പിഴവുകളില്‍ ബംഗളുരു മൂന്ന് തവണ സ്‌കോര്‍ ചെയ്തപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ നാണംകെട്ട തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളുരു കേരളത്തിന്റെ കൊമ്പൊടിച്ചത്.

ബംഗളുരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി. ഹോര്‍ഹ പെരേര ഡിയാസിന്റെ വകയായിരുന്നു ബംഗളുരുവിന്റെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ ആദ്യപകുതിയുടെ അവസാനനിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജീസസ് ജിമെനെസിന്റെ വകയായിരുന്നു.

എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം പ്രീതം കോട്ടാലിന് സംഭവിച്ച പിഴവ് ബംഗളൂരു ഗോളാക്കി മാറ്റുകയായിരുന്നു. ഓടിയടുത്ത പെരേര ഡയസ് പന്ത് കാൽപ്പിടിയിലാക്കുകയും നേരെ വലയിലേക്കു വീഴ്ത്തുകയും ചെയ്തു.

അതുവരെ നിലക്കാത്ത ആവേശാരവങ്ങളുയർന്ന ഗാലറി കുറച്ചു നേരത്തെക്ക് നിശബ്ദമായി. പിന്നീട് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്ന മഞ്ഞപ്പട തിരിച്ചടിക്കാനുള്ള നീക്കങ്ങൾ തുടർച്ചയായി നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ജീസസ് ജിമിനസിന്റെ ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് മടങ്ങിയതുൾപ്പടെ നിരവധി ഗോൾ അവസരങ്ങൾ തലനാരിഴക്ക് നഷ്ടമായി.

കളി മാറിയത് 45ാം മിനിറ്റിലാണ്. പന്തുമായി ബംഗളുരുവിെൻറ ഗോൾവല ലക്ഷ്യമാക്കി കുതിച്ച ക്വാമെ പെപ്രയെ ബോക്സിൽ വെച്ച് രാഹുൽ ബെക്കെ ഫൗൾ ചെയ്തപ്പോൾ റഫറി ശിക്ഷ വിധിച്ചത് മഞ്ഞക്കാർഡിനൊപ്പം പെനാൽറ്റിയും. ബംഗളുരുവിെൻറ ഗോൾവലയുടെ കാവൽക്കാരൻ ഗുര്‍പ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി ജീസസ് ജെമിനിസ് പെനാൽറ്റി കിക്കെടുത്തപ്പോൾ ഗോളിനൊപ്പം പെയ്തിറങ്ങിയത് ആശ്വാസത്തിെൻറ മഞ്ഞക്കടലിരമ്പം.

രണ്ടാം പകുതിയിലും ഇരു ടീമുകളും അങ്ങേയറ്റം ചടുലമായ നീക്കങ്ങളാണ് നടത്തിയത്. 50ാം മിനിറ്റിൽ ബംഗളുരുവിെൻറ നിഖിൽ പൂജാരിക്ക് റഫറി വക മഞ്ഞക്കാർഡ്. മിനിറ്റുകൾക്കകം പരിക്കിനെ തുടർന്ന് പുറത്തിറങ്ങിയ പൂജാരിക്കു പകരം എൽ. ഫനായിയെ ഇറക്കി. 63ാം മിനിറ്റിൽ പെരേര ഡയസിനു പകരം എഡ്ഗാർ മെൻഡസും ഇറങ്ങി. 74ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ ഗോൾവല കുലുങ്ങിയപ്പോൾ മഞ്ഞപ്പടയുടെ തല വീണ്ടും താഴ്ന്നു. ഇൻജുറി ടൈമിലാണ് ബംഗളൂരുവിനായി മെൻഡസ് മൂന്നാം ഗോൾ സ്കോർ ചെയ്തത്.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ലിവറിന് തോല്‍വി, ബാഴ്‌സക്ക് സമനില; ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായി

ബയേണിനും സിറ്റിക്കും റയലിനും ജയം

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. പി.എസ്.വി ഐന്തോവനാണ് ലിവര്‍പൂളിനെ 3-2ന് അട്ടിമറിച്ചത്. തോറ്റെങ്കിലും 21 പോയിന്റോടെ ലിവര്‍പൂളാണ് പോയിന്റ് ടേബിളില്‍ മുന്നില്‍.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയെ അറ്റ്‌ലാന്റ 2-2ന് സമനിലയില്‍ പിരിഞ്ഞു. രണ്ട് തവണയും ഗോള്‍ നേടി മുന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. ലാമിന്‍ യമാല്‍, റൊണാള്‍ഡ് അരോഹോ എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. എഡേഴ്‌സണ്‍, മരിയോ പസലിച് എന്നിവര്‍ അന്റ്‌ലാന്റക്കായി ഗോള്‍ നേടി. പോയിന്റ് പട്ടികയില്‍ രണ്ടാമതായാണ് ബാഴ്‌സ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയത്.

മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് 3-1ന് സ്ലോവന്‍ ബ്രാറ്റിസ്ലാവയെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ക്ലബ് ബ്രൂജെയെ തകര്‍ത്തു. റയല്‍ മഡ്രിഡ് 3-0ന് ബ്രെസ്റ്റിനെയും പി.എസ്.ജി 41ന് സ്റ്റുട്ട്ഗാര്‍ട്ടിനെയും ആഴ്‌സണല്‍ 2-1ന് ജിറോണയെയും ഇന്റര്‍മിലാന്‍ 3-0ന് മൊണാക്കോയെയും തോല്‍പ്പിച്ചു. യുവന്റസ് ബെനഫിക്കയോട് 2-0ന് തോല്‍വി വഴങ്ങി. എ.സി മിലാനെ ഡിനാമോ സാഗ്രെബ് 2-1ന് തോല്‍പ്പിച്ചു.

Continue Reading

Football

സന്തോഷ് ട്രോഫി: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കേരളം, എതിരാളികള്‍ ബിഹാര്‍

രാവിലെ 9.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബിഹാറാണ് എതിരാളികൾ.

Published

on

ദുർബലരായ എതിരാളികൾക്കുമേൽ വിജയവും രഞ്ജി ട്രോഫി ക്വാർട്ടർ ബർത്തും തേടി കേരളം ഇന്ന് ഇറങ്ങുന്നു. രാവിലെ 9.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബിഹാറാണ് എതിരാളികൾ.

കഴിഞ്ഞ കളിയിൽ ബോണസ് പോയന്റോടെ മധ്യപ്രദേശിനെതിരെ സമനില നേടിയത് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയിരുന്നു. സി.കെ. നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഏദന്‍ അപ്പിള്‍ടോം, വരുണ്‍ നായനാർ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എലീറ്റ് ഗ്രൂപ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാമത്. പഞ്ചാബിനെതിരെ ഇന്നിങ്‌സ് ജയം നേടി 19 പോയന്റുമായി മൂന്നാമതുള്ള നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകക്കും സാധ്യതയുണ്ട്.

ജയിച്ചാൽ 27 പോയന്റോടെ കേരളത്തിന് ക്വാർട്ടർ ഉറപ്പാക്കാം. സമനിലയിൽ കുരുങ്ങിയാൽ കാര്യങ്ങൾ കൈവിട്ടേക്കും. ഹരിയാനക്കെതിരെ കർണാടക ബോണസ് പോയന്റോടെ ജയം പിടിക്കുന്ന പക്ഷം പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ മാറ്റം വന്നേക്കും. കെ.എൽ. രാഹുൽ തിരിച്ചെത്തിയ ടീം അത്ഭുതങ്ങൾ കാട്ടുമെന്ന പ്രതീക്ഷയിലാണ് കർണാടക. മൊത്തത്തിൽ സാധ്യതകളും പ്രതീക്ഷകളും മുന്നിൽവെച്ചാണ് ടീമുകൾ അങ്കം കുറിക്കുന്നത്.

Continue Reading

Football

അല്‍ ഹിലാലിനോട് സലാം പറഞ്ഞ് നെയ്മര്‍; മുന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി ഇനി പന്തുതട്ടും

2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്‌.

Published

on

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സഊദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാല്‍ വിട്ടു. താരവുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കിയെന്നും നെയ്മര്‍ പഴയ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങും. 2023ലാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്ക് താരം എത്തിയത്‌.

കരാര്‍ റദ്ദാക്കാന്‍ ക്ലബ്ബും നെയ്മറും തമ്മില്‍ ധാരണയായെന്നും താരത്തിന്റെ ഭാവി കരിയറിന് ആശംസകള്‍ നേരുന്നുവെന്നും അല്‍ ഹിലാല്‍ ഒഫീഷ്യല്‍ പേജിലൂടെ അറിയിച്ചു. നേരത്തെ ക്ലബ്ബ് വിടാന്‍ താരം സന്നദ്ധതയറിയിച്ച് ക്ലബ്ബിനെ സമീപിച്ചിരുന്നു. 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറിലാണ് താരം അല്‍ ഹിലാലിലെത്തിയത്.

എന്നാല്‍ പരിക്കു മൂലം 18 മാസങ്ങള്‍ക്കിടയില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ അല്‍ ഹിലാലിനായി കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും ഉള്‍പ്പെടുന്നു. പരിക്കില്‍ നിന്ന് മോചിതനാകാന്‍ സമയം ആവശ്യമുള്ളതിനാലാണ് നിലവിലെ ചാംപ്യന്മാരായ അല്‍ ഹിലാല്‍ നെയ്മറിനെ ഒഴിവാക്കുന്നത്.

2003ല്‍ 11ാം വയസില്‍ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കം. 2009ല്‍ 17ാം വയസില്‍ സാന്റോസിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളില്‍ നിന്നായി 136 ഗോളുകളാണ് സാന്റോസിനായി നെയ്മര്‍ നേടിയത്. ഇതോടെ 2011ല്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.

2013ലെ കോണ്‍ഫെഡറേഷന്‍ കപ്പ്, 2016ലെ റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ പ്രധാന നേട്ടങ്ങള്‍. 124 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകളും താരം നേടി. ദേശീയ ടീമിലേയും സാന്റോസിനും ഒപ്പമുള്ള തകര്‍പ്പന്‍ പ്രകടനം 2013ല്‍ നെയ്മറിനെ ബാഴ്‌സലോണയിലെത്തിച്ചു.

ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നെയ്മറും കൂടിയെത്തിയതോടെ ക്ലബ്ബിന്റെ സുവര്‍ണകാലമെന്നാണ് അതിന്റെ ആരാധകര്‍ വാഴ്ത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി 186 മത്സരങ്ങളില്‍ നിന്നായി 105 ഗോളുകളാണ് നെയ്മര്‍ നേടിയത്. 2015ലെ ബാഴ്‌സയ്‌ക്കൊപ്പം ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി.

2017ലാണ് നെയ്മറിനെ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജി സ്വന്തമാക്കിയത്. 173 മത്സരങ്ങള്‍ ഫ്രഞ്ച് ക്ലബിനായി കളിച്ചിട്ടുണ്ട്. 2020 മുതല്‍ നെയ്മറിനെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. 2026 ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending