Connect with us

Football

സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി

ബംഗളുരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി.

Published

on

ആരാധകരെ ത്രസിപ്പിക്കുന്ന നീക്കങ്ങളിലും പന്ത് കൈവശം വെക്കുന്നതിലും മുന്നിട്ട് നിന്നിട്ടും പ്രതിരോധത്തില്‍ വരുത്തിയ മൂന്ന് പിഴവുകളില്‍ ബംഗളുരു മൂന്ന് തവണ സ്‌കോര്‍ ചെയ്തപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ നാണംകെട്ട തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളുരു കേരളത്തിന്റെ കൊമ്പൊടിച്ചത്.

ബംഗളുരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി. ഹോര്‍ഹ പെരേര ഡിയാസിന്റെ വകയായിരുന്നു ബംഗളുരുവിന്റെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ ആദ്യപകുതിയുടെ അവസാനനിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജീസസ് ജിമെനെസിന്റെ വകയായിരുന്നു.

എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം പ്രീതം കോട്ടാലിന് സംഭവിച്ച പിഴവ് ബംഗളൂരു ഗോളാക്കി മാറ്റുകയായിരുന്നു. ഓടിയടുത്ത പെരേര ഡയസ് പന്ത് കാൽപ്പിടിയിലാക്കുകയും നേരെ വലയിലേക്കു വീഴ്ത്തുകയും ചെയ്തു.

അതുവരെ നിലക്കാത്ത ആവേശാരവങ്ങളുയർന്ന ഗാലറി കുറച്ചു നേരത്തെക്ക് നിശബ്ദമായി. പിന്നീട് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്ന മഞ്ഞപ്പട തിരിച്ചടിക്കാനുള്ള നീക്കങ്ങൾ തുടർച്ചയായി നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ജീസസ് ജിമിനസിന്റെ ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് മടങ്ങിയതുൾപ്പടെ നിരവധി ഗോൾ അവസരങ്ങൾ തലനാരിഴക്ക് നഷ്ടമായി.

കളി മാറിയത് 45ാം മിനിറ്റിലാണ്. പന്തുമായി ബംഗളുരുവിെൻറ ഗോൾവല ലക്ഷ്യമാക്കി കുതിച്ച ക്വാമെ പെപ്രയെ ബോക്സിൽ വെച്ച് രാഹുൽ ബെക്കെ ഫൗൾ ചെയ്തപ്പോൾ റഫറി ശിക്ഷ വിധിച്ചത് മഞ്ഞക്കാർഡിനൊപ്പം പെനാൽറ്റിയും. ബംഗളുരുവിെൻറ ഗോൾവലയുടെ കാവൽക്കാരൻ ഗുര്‍പ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി ജീസസ് ജെമിനിസ് പെനാൽറ്റി കിക്കെടുത്തപ്പോൾ ഗോളിനൊപ്പം പെയ്തിറങ്ങിയത് ആശ്വാസത്തിെൻറ മഞ്ഞക്കടലിരമ്പം.

രണ്ടാം പകുതിയിലും ഇരു ടീമുകളും അങ്ങേയറ്റം ചടുലമായ നീക്കങ്ങളാണ് നടത്തിയത്. 50ാം മിനിറ്റിൽ ബംഗളുരുവിെൻറ നിഖിൽ പൂജാരിക്ക് റഫറി വക മഞ്ഞക്കാർഡ്. മിനിറ്റുകൾക്കകം പരിക്കിനെ തുടർന്ന് പുറത്തിറങ്ങിയ പൂജാരിക്കു പകരം എൽ. ഫനായിയെ ഇറക്കി. 63ാം മിനിറ്റിൽ പെരേര ഡയസിനു പകരം എഡ്ഗാർ മെൻഡസും ഇറങ്ങി. 74ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ ഗോൾവല കുലുങ്ങിയപ്പോൾ മഞ്ഞപ്പടയുടെ തല വീണ്ടും താഴ്ന്നു. ഇൻജുറി ടൈമിലാണ് ബംഗളൂരുവിനായി മെൻഡസ് മൂന്നാം ഗോൾ സ്കോർ ചെയ്തത്.

Football

തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

Published

on

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിത ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്.

അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് തലയുയര്‍ത്തി മടങ്ങുന്നത്.

ആദ്യ പകുതിയില്‍ ആവേശമുയര്‍ത്തുന്ന പ്രകടനങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഇടവേളക്കു ശേഷമാണ് കളിയുടെ ഗതി മാറിയത്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്.

 

 

Continue Reading

Football

വിരമിക്കൽ തീരുമാനം തിരുത്തി; സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

Published

on

ആരാധകരെ ആവേശത്തിലാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി തിരിച്ചെത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിക്കും. ഈ മാസം 25നു ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇതിഹാസം തന്റെ രണ്ടാം വരവില്‍ കളിക്കാനിറങ്ങും.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് 40കാരനായ താരം വിരമിച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, അലി ദേയി എന്നിവര്‍ കഴിഞ്ഞാണ് ഛേത്രിയാണ് 94 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്. ഐസ്എല്ലില്‍ ബംഗളൂരുവിനായി നിലവില്‍ ഛേത്രി കളിക്കുന്നുണ്ട്. ഈ സീസണില്‍ 12 ഗോളുകളും ഛേത്രി ടീമിനായി അടിച്ചിട്ടുണ്ട്.

Continue Reading

Football

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സക്കും ലിവറിനും ബയേണിനും വിജയം

22ാം മിനിറ്റില്‍ പതിനേഴുകാരന്‍ പൗ കുബാര്‍സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്സ ജയം പിടിച്ചത്.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കും ലിവര്‍പൂളിനും ബയേണ്‍ മ്യൂണിക്കിനും ജയം. ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ബെന്‍ഫിക്കയെ തോല്‍പിച്ചു. ലിസ്ബനിലെ ബെനഫിക തട്ടകത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ ആവേശ പോരാട്ടത്തില്‍ 61ാം മിനിറ്റില്‍ റഫീഞ്ഞയാണ് കറ്റാലന്‍ ക്ലബിനായി വലകുലുക്കിയത്. 22ാം മിനിറ്റില്‍ പതിനേഴുകാരന്‍ പൗ കുബാര്‍സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്സ ജയം പിടിച്ചത്. ഗോള്‍കീപ്പര്‍ ഷെസ്നിയുടെ മികച്ച സേവുകളും ടീമിന് രക്ഷയായി.

മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിനോട് തോറ്റ് പി.എസ്.ജി. പകരക്കാരനായി ഇറങ്ങിയ ഹാവി എലിയറ്റ് 87ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ചെമ്പട ആദ്യപാദത്തില്‍ മുന്നേറിയത്.(1-0). 27 ഷോട്ടുകളാണ് പി.എസ്.ജി ഉതിര്‍ത്തത്. ലക്ഷ്യത്തിലേക്ക് 10 തവണയാണ് നിറയൊഴിച്ചത്. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി നിന്ന ബ്രസീലയന്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറിന്റെ അത്യുഗ്രന്‍ സേവുകള്‍ ലിവര്‍പൂളിന്റെ വിജയക്കൊടി പാറിച്ചു. മറുഭാഗത്ത് ലക്ഷ്യത്തിലേക്ക് ഒറ്റതവണ മാത്രം ഷോട്ടുതിര്‍ത്ത ലിവര്‍പൂള്‍ അത് ഗോളാക്കുകയും ചെയ്തു.

ജര്‍മന്‍ ക്ലബുകളുടെ ബലാബലത്തില്‍ ബയേര്‍ ലെവര്‍കൂസനെ വീഴ്ത്തി ബയേണ്‍ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. ബയേണിനായി ഹാരി കെയിന്‍(9,75) ഇരട്ട ഗോള്‍ നേടി. ജമാല്‍ മുസിയാല(54)യാണ് മറ്റൊരു ഗോള്‍ സ്‌കോറര്‍. 62ാം മിനിറ്റില്‍ ലെവര്‍കൂസന്‍ താരം നോര്‍ഡി കുകെയിലക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്തുപേരായാണ് ലെവര്‍കൂസന്‍ കളിച്ചത്. അതേസമയം ഇന്റര്‍മിലാന്‍ രണ്ട് ഗോളുകള്‍ക്ക് ഫെയനൂര്‍ദിനെ തകര്‍ത്തു. ഇറ്റാലിയന്‍ ക്ലബ്ബിനായി മാര്‍ക്കോസ് തുറാമും അര്‍ജന്റീനക്കാരനായ ലൗത്താറോ മാര്‍ട്ടിനെസും വലകുലുക്കി.

Continue Reading

Trending