Connect with us

india

രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം.

Published

on

പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്‌ക്‌വാദ്. സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം. എന്നാൽ, എം.എൽ.എയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരി​ന്‍റെ ഘടകകക്ഷിയാണ് ബി.ജെ.പി.

‘അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പറഞ്ഞു. ഇത് കോൺഗ്രസി​ന്‍റെ യഥാർഥ മുഖം തുറന്നുകാട്ടി’യെന്ന് പറഞ്ഞാണ് ഗെയ്‌ക്‌വാദ് വിചിത്രമായ പ്രതിഫലം പ്രഖ്യാപിച്ചത്. ഡോ. ബാബാ സാഹെബ് അംബേദ്കറെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുയതെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു. ‘രാഹുൽ ഗാന്ധിയുടെ അഭിപ്രായം ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്.

മറാത്തകൾ, ധംഗർമാർ, ഒ.ബി.സികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. എന്നാൽ, അതി​​ന്‍റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഗാന്ധി സംസാരിക്കുന്നത്. രാഹുൽ ഗാന്ധി ഭരണഘടനാ പുസ്തകം കാണിക്കുകയും ബി.ജെ.പി അത് മാറ്റുമെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ 400വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.

ചൊവ്വാഴ്ച വാഷിങ്ടൺ ഡി.സിയിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുമായും ഫാക്കൽറ്റി അംഗങ്ങളുമായും സംവദിക്കുമ്പോഴാണ് സംവരണത്തെക്കുറിച്ച് കോൺഗ്രസ് എം.പി അഭിപ്രായമറിയിച്ചത്. ‘ഇന്ത്യ ഇപ്പോൾ ഒരു ഉചിതമായ സ്ഥലമല്ലെന്നും ഇന്ത്യയെ യോഗ്യമായ രാജ്യമാക്കുമ്പോൾ കോൺഗ്രസ് പാർട്ടി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നുമായിരുന്നു’ രാഹുലി​ന്‍റെ വാക്കുകൾ. ഭരണഘടനയെ സംരക്ഷിക്കാൻ ഇൻഡ്യാ സഖ്യം ആഗ്രഹിക്കുന്നുവെന്നും ജാതി സെൻസസ് നടത്തണമെന്നതിൽ അതിലെ മിക്ക സഖ്യകക്ഷികളും യോജിക്കുന്നതായും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. എന്നാൽ, രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ‘ദേശവിരുദ്ധ’ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാക്കൾ സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തി​ന്‍റെ വാക്കുകൾ ആളിക്കത്തിച്ചു. പരാമർശം കോൺഗ്രസി​ന്‍റെ സംവരണ വിരുദ്ധ മുഖമാണ് കാണിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

ഇതേത്തുടർന്ന്, ത​ന്‍റെ മുൻ പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകിയിരുന്നു. താൻ സംവരണത്തിന് എതിരല്ലെന്നും അധികാരത്തിൽ വന്നാൽ ത​ന്‍റെ പാർട്ടി സംവരണം 50 ശതമാനത്തിനപ്പുറ​ത്തേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ത​ന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും യു.എസിലെ നാഷണൽ പ്രസ് ക്ലബ്ബിൽ അദ്ദേഹം പറഞ്ഞു.

ഗെയ്‌ക്‌വാദി​ന്‍റെ അഭിപ്രായങ്ങളെ താൻൻ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നായിരുന്നു ബി.ജെ.പി അധ്യക്ഷ​ന്‍റെ പ്രതികരണം. എന്നിരുന്നാലും, പുരോഗതിയെ ബാധിക്കുമെന്ന് പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർത്തത് മറക്കാനാവില്ല. സംവരണം നൽകുന്നത് വിഡ്ഢികളെ പിന്തുണക്കുകയാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

സഞ്ജയ് ഗെയ്‌ക്‌വാദ് സമൂഹത്തിലും രാഷ്ട്രീയത്തിലും തുടരാൻ അർഹനല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗെയ്‌ക്‌വാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് നമുക്ക് നോക്കാമെന്നുമായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെയുടെ വിവാദ പ്രസ്താവനയോടുള്ള പ്രതികരണം. ഇത്തരക്കാരെയും അഭിപ്രായങ്ങളെയും അപലപിക്കുന്നുവെന്നും ഇങ്ങനെയുള്ളവർ സംസ്ഥാന​ന്‍റെ രാഷ്ട്രീയം നശിപ്പിച്ചതായും കോൺഗ്രസ് എം.എൽ.സി ഭായ് ജഗ്‌താപ് പറഞ്ഞു.

വിദർഭ മേഖലയിലെ ബുൽധാന നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായ ഗെയ്‌ക്‌വാദിന് വിവാദങ്ങൾ പുതിയതല്ല. കഴിഞ്ഞ മാസം ഇയാളുടെ കാർ കഴുകുന്ന പോലീസുകാര​ന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളലിൽ വൈറലായിരുന്നു. വാഹനത്തിനുള്ളിൽ ഛർദിച്ചതിനെത്തുടർന്ന് പോലീസുകാരൻ സ്വമേധയാ വാഹനം വൃത്തിയാക്കുകയായിരുന്നുവെന്നായിരുന്നു ഗെയ്‌ക്‌വാദി​ന്‍റെ പിന്നീടുള്ള വിശദീകരണം. 1987ൽ താൻ കടുവയെ വേട്ടയാടിയെന്നും അതി​ന്‍റെ പല്ല് കഴുത്തിൽ കെട്ടിയിട്ടുണ്ടെന്നും ഗെയ്‌ക്‌വാദ് ഫെബ്രുവരിയിൽ അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, സംസ്ഥാന വനംവകുപ്പ് കടുവയുടെ പല്ല് ഫോറൻസിക് പരിശോധനക്ക് അയച്ച് തിരിച്ചറിയുകയും തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു അദ്ദേഹത്തെ ‘നമ്പർ വൺ തീവ്രവാദി’യെന്ന് വിളിച്ചിരുന്നു. ‘ബോംബ് നിർമാണ’ത്തെ പിന്തുണക്കുന്നുണ്ടെങ്കിൽ അയാൾ ‘നമ്പർ വൺ തീവ്രവാദി’ ആണെന്നായിരു​ന്നു വാക്കുകൾ. ഇന്ത്യയിൽ ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും കഡ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവദിക്കുന്നതിനുള്ള പോരാട്ടമാണെന്നായിരുന്നു രാഹുലി​ന്‍റെ വാക്കുകൾ. ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവയെക്കാൾ താഴ്ന്നവരായി ആർ.എസ്.എസ് പരിഗണിക്കുന്നതായും വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആരോപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം

ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

Published

on

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

ഐ.എ.എഫ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസാണ് അക്രമത്തിന് ഇരയായത്. ഭാര്യയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭാര്യ സ്‌ക്വാഡ്രണ്‍ ലീഡര്‍ മധുമിത ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു. അതേസമയം ശിലാദിത്യ സമൂഹമാധ്യമത്തിലൂടെയാണ് മര്‍ദന വിവരം പുറത്തുവിട്ടത്.

‘ഞങ്ങള്‍ ഡി.ആര്‍.ഡി.ഒ, സി.വി രാമന്‍ നഗര്‍ ഫേസ് ഒന്നിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ എന്റെ ഭാര്യ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്നില്‍നിന്ന് ഒരു ബൈക്ക് വന്ന് ഞങ്ങളുടെ കാര്‍ തടഞ്ഞു. ഡാഷ് ക്യാം ദൃശ്യങ്ങളും ഞാന്‍ പങ്കുവെക്കാം. ബൈക്ക് ഓടിച്ചിരുന്നവരില്‍ ഒരാള്‍ കന്നടയില്‍ എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്റെ കാറിലെ ഡി.ആര്‍.ഡി.ഒ സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ ‘നിങ്ങള്‍ ഡി.ആര്‍.ഡി.ഒ ആളുകളാണ്’ എന്ന് പറഞ്ഞു, തുടര്‍ന്ന് കന്നടയില്‍ കൂടുതല്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് അയാള്‍ എന്റെ ഭാര്യയെ അധിക്ഷേപിച്ചു. എനിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല’ -ആക്രമണം വിവരിച്ച് ബോസ് പറഞ്ഞു.

അതേസമയം പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും സഹായം വൈകിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

Published

on

പ്രവാസികള്‍ക്ക് ഇടക്കാല ആശ്വാസം. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

ജൂണ്‍ 15ന് ആരംഭിച്ച സര്‍വീസ് സെപ്തംബര്‍ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈന്‍ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്‌റൈന്‍ റൂട്ടിലും ഒരോ സര്‍വീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സര്‍വീസ് ഏറെ ആശ്വാസമാകും.

നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സര്‍വിസ് ഏപ്രില്‍ ആറ് മുതല്‍ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമ്മര്‍ സര്‍വീസുകള്‍ നിലവില്‍ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗള്‍ഫ് എയര്‍ നിര്‍ത്തിയത് മലബാറിന് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുന്ന കരിപ്പൂര്‍ എയര്‍പോട്ടിലെ ദുരവസ്ഥ പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മലബാറിലെ പ്രവാസികള്‍ ഇനി ആവശ്യമെങ്കില്‍ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി വരും. തിരുവനന്തരപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യക്കുള്ളത്.

 

Continue Reading

india

‘ഞങ്ങളെ പുറത്ത് നിന്ന് കാണൂ, നിങ്ങള്‍ എങ്ങനെ ജീവനോടെ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഞങ്ങള്‍ കാണട്ടെ’: ഡല്‍ഹി കോടതി മുറിക്കുള്ളില്‍ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതി

ആറ് വര്‍ഷം പഴക്കമുള്ള ചെക്ക് ബൗണ്‍സ് കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഡല്‍ഹിയിലെ കോടതി മുറിക്കുള്ളില്‍ കുറ്റവാളിയും അഭിഭാഷകനും വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

Published

on

ആറ് വര്‍ഷം പഴക്കമുള്ള ചെക്ക് ബൗണ്‍സ് കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഡല്‍ഹിയിലെ കോടതി മുറിക്കുള്ളില്‍ കുറ്റവാളിയും അഭിഭാഷകനും വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

‘തു ഹായ് ക്യാ ചീസ് ………. കി തു ബഹര്‍ മില്‍ ദേഖ്‌തേ ഹൈ കൈസെ സിന്ദാ ഘര്‍ ജാതി ഹേ (നിങ്ങള്‍ ആരാണ്? ഞങ്ങളെ പുറത്ത് നിന്ന് കാണൂ, നിങ്ങള്‍ എങ്ങനെ ജീവനോടെ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഞങ്ങള്‍ കാണട്ടെ)’, ഏപ്രില്‍ 2 ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (NI ആക്ട്) ശിവാംഗി മംഗള കോടതിയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കുറ്റവാളി ജഡ്ജിയോട് പറഞ്ഞു.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ സെക്ഷന്‍ 138 (ചെക്കിന്റെ മാനക്കേട്) പ്രകാരമാണ് അവര്‍ പ്രതിയെ ശിക്ഷിച്ചത്. ശിക്ഷാവിധി പാസാക്കിയതിന് ശേഷം അയാള്‍ തന്റെ കൈയില്‍ ഒരു വസ്തു പിടിച്ചിരുന്നുവെന്നും അത് തനിക്ക് നേരെ എറിയാന്‍ ശ്രമിച്ചതായും ജഡ്ജി മംഗള തന്റെ ഉത്തരവില്‍ പറഞ്ഞു.

തനിക്കനുകൂലമല്ലാത്ത വിധി കേട്ട ശേഷം, ജഡ്ജിയുടെ അമ്മയ്ക്കെതിരെ അനൗദ്യോഗിക ഹിന്ദി ഭാഷയില്‍ കമന്ററി ഉപയോഗിച്ച് അയാള്‍ ജഡ്ജിയെ കടന്നാക്രമിച്ചതായും ഉത്തരവില്‍ പറയുന്നു.

‘പിന്നീട് അവര്‍ രണ്ടുപേരും (കുറ്റവാളിയും അഭിഭാഷകനും) ജോലിയില്‍ നിന്ന് രാജിവയ്ക്കാന്‍ എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു, പ്രതികളെ വെറുതെ വിടാന്‍ ഇരുവരും വീണ്ടും ഉപദ്രവിച്ചു, അല്ലാത്തപക്ഷം എനിക്കെതിരെ പരാതി നല്‍കുകയും എന്റെ രാജി നിര്‍ബന്ധിതമായി ക്രമീകരിക്കുകയും ചെയ്യും,’ ജഡ്ജി പറഞ്ഞു.

ഭീഷണിക്കും പീഡനത്തിനും ദേശീയ വനിതാ കമ്മീഷനു മുമ്പാകെ കുറ്റവാളിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജഡ്ജി ഉത്തരവില്‍ പറഞ്ഞു. പെരുമാറ്റത്തിന്റെ വിശദീകരണം രേഖാമൂലം നല്‍കാനും മോശം പെരുമാറ്റത്തിന് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചതിന് എന്തുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യരുതെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകനായ അതുല്‍ കുമാറിന് ഷോകോസ് നോട്ടീസ് അയക്കാനും അവര്‍ ഉത്തരവിട്ടു.

മൂന്ന് ദിവസത്തിന് ശേഷം, ഏപ്രില്‍ 5 ന്, ചെക്ക് കേസില്‍ പ്രതിക്ക് 22 മാസത്തെ ലളിതമായ തടവ് ശിക്ഷയും 6.65 ലക്ഷം രൂപ പിഴയടക്കാന്‍ ജഡ്ജിയും വിധിച്ചു. ജോലിയില്ലാത്ത മൂന്ന് ആണ്‍മക്കളുള്ള 63 വയസ്സുള്ള വിരമിച്ച സര്‍ക്കാര്‍ അദ്ധ്യാപകനാണ് തന്റെ കക്ഷിയെന്ന് ചൂണ്ടിക്കാട്ടി കുറ്റവാളിയുടെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടു.

ഏപ്രില്‍ 5 ലെ ജഡ്ജിയുടെ ഉത്തരവില്‍, ഏപ്രില്‍ 2 ലെ ഉത്തരവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതിനായി ദ്വാരകയിലെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിക്കും അവര്‍ വിഷയം റഫര്‍ ചെയ്തു.

 

Continue Reading

Trending