Connect with us

india

‘ലൗ ജിഹാദ്’ വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധം; ഇക്കണക്കിന് പോയാല്‍ ഭരണമാറ്റമുണ്ടാകും: വിമര്‍ശനവുമായി ശിവസേന നേതാവ്

രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുംബൈ: ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജ്യസഭാ അംഗവും ഉദ്ദവ് താക്കറെ വിഭാഗം നേതാവുമായ സഞ്ജയ് റാവത്ത് രംഗത്ത്. ലൗ ജിഹാദ് ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതച്ച് വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധമാണെന്നാണ് റാവത്തിന്റെ പുതിയ പരാമര്‍ശം. ശിവസേന മുഖപത്രം ‘സാംന’യില്‍ എഴുതുതുന്ന കോളത്തിലാണ് റാവത്തിന്റെ അഭിപ്രായപ്രകടനം.

‘രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചു. ഇനി അതു പറഞ്ഞ് വോട്ട് പിടിക്കാനാകില്ല. നരേന്ദ്ര മോദിയും അമിത് ഷായും ഇനി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകള്‍ വിതയ്ക്കരുതെന്നും അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുവിനെ ഉണര്‍ത്തുക എന്നത് ബി.ജെ.പി അജണ്ടയാണ്. എന്നാല്‍ അതിന് സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കരുത്. ഇപ്പോഴത്തെ ഭരണാധികാരികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശങ്ങളും അസ്തിത്വവും അംഗീകരിക്കാത്തവരാണെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂര്‍; തിരിച്ചടിയില്‍ മസ്ഊദ് അസ്ഹറിന്റെ വീട് തകര്‍ന്നു; സഹോദരിയടക്കം 14 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുടുംബാംഗങ്ങളും നാലുപേര്‍ അടുത്ത അനുയായികളുമാണ്

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സായുധസൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ വീട് തകര്‍ന്നതായും കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുടുംബാംഗങ്ങളും നാലുപേര്‍ അടുത്ത അനുയായികളുമാണ്. ഇക്കാര്യം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ല. സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ല. അവര്‍ ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ഇന്ന് നടക്കും’- മസൂദ് അസര്‍ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിലാണ് മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. അസറിന്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ കരസേന തകര്‍ത്തിരുന്നു. നാല് ജയ്‌ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ അടച്ചു; 165 ലധികം വിമാനങ്ങള്‍ റദ്ദാക്കി

അമൃത്സര്‍, ശ്രീനഗര്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം മെയ് 10 ന് പുലര്‍ച്ചെ വരെ അടച്ചിടും

Published

on

ഇന്ത്യന്‍ സേന നടപ്പിലാക്കിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളില്‍ നിന്നുള്ള 165 ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ ഇന്ന് അറിയിച്ചു. അമൃത്സര്‍, ശ്രീനഗര്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം മെയ് 10 ന് പുലര്‍ച്ചെ വരെ അടച്ചിടും.

”വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം കാരണം, ഒന്നിലധികം വിമാനത്താവളങ്ങളില്‍ നിന്നുള്ള 165-ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ (അമൃത്സര്‍,ബിക്കാനീര്‍,ചണ്ഡീഗഢ്, ധര്‍മ്മശാല, ഗ്വാളിയോര്‍, ജമ്മു, ജോധ്പൂര്‍, കിഷന്‍ഗഡ്, ലേ,രാജ്‌കോട്ട്”, ശ്രീനഗര്‍) എന്നിവയിലേക്കുള്ള വിമാന സര്‍വീസുകള്‍ 2025 മെയ് 10, IST പ്രകാരം രാവിലെ 5:29 വരെ റദ്ദാക്കിയിരിക്കുന്നു,” ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിമാന ടിക്കറ്റുകള്‍ മുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് അടുത്ത ലഭ്യമായ വിമാനത്തില്‍ ബുക്കിംഗ് പുനഃക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവന്‍ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

വടക്കും പടിഞ്ഞാറും മേഖലയിലെ ലേ, തോയിസ്, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട്, ചണ്ഡിഗഡ്, ജോധ്പൂര്‍, ജയ്സാല്‍മേര്‍, ജാംനഗര്‍, ഭട്ടിന്‍ഡ, ഭുജ്, ധരംശാല, ഷിംല, രാജ്‌കോട്ട്, പോര്‍ബന്തര്‍ തുടങ്ങിയ 16 വിമാനത്താവളങ്ങള്‍ അടച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ വെബ്‌സൈറ്റ് നിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Continue Reading

india

രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍

Published

on

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക് ഡ്രിൽ ആരംഭിച്ചു. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി.

4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തുന്നത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും.

സിവിൽ ഡിഫൻസ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണം

കമ്മ്യൂണിറ്റി തല ഇടപെടലുകൾ

1. റസിഡൻസ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദേശങ്ങൾ എത്തിക്കുക.

3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്‍റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.

4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.

5. സ്കൂളുകളിലും ബേസ്മെന്‍റുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാർഹികതല ഇടപെടലുകൾ

7. മോക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.

10. സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.

12. വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.

14. സൈറൺ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൺ മുന്നറിയിപ്പും ചെറിയ സൈറൺ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.

16. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടിത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

Continue Reading

Trending