Connect with us

Culture

ശിഹാബ് തങ്ങളുടെ വിയോഗത്തിന് പത്താണ്ട്: ഓര്‍മകളെ തഴുകി കൊടപ്പനക്കലെ പൂമുറ്റം

Published

on

മലപ്പുറം: ആ പൂമരം മണ്ണോടുചേര്‍ന്നതല്ല, ജനസഹസ്രങ്ങള്‍ മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്‍പാര്‍ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്‌നേഹവസന്തത്തിന്റെ ഓര്‍മകള്‍ ചേര്‍ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്‍ ഇന്നലെ കൊടപ്പനക്കല്‍ മുറ്റത്തേക്ക് ഓടിയെത്തിയത് സാംസ്‌കാരിക കേരളത്തിന്റെ പരിഛേദം. തീരാവേദനയായി, നിലക്കാത്ത നഷ്ടമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഒരു പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു. ആ പാല്‍നിലാവുദിച്ചു നിന്ന തറവാട്ടുമുറ്റം ഇന്നലെ മിഴിനീരോര്‍മകള്‍ പുതുക്കുന്ന നിമിഷങ്ങളാണ് പകര്‍ന്നത്. നേതാവിനെ നഷ്ടപ്പെട്ട ജനത, ആത്മസൗഹൃദം നെഞ്ചിലൊതുക്കിയ സഹചാരികള്‍, പ്രിയ ജ്യേഷ്ഠന്റെ സ്‌നേഹതലോടലുകള്‍ മതിവരാത്ത സഹോദരങ്ങള്‍, ആ സാന്നിധ്യം ഇന്നുമുണ്ടായിരുന്നെങ്കിലെന്നു കൊതിക്കുന്ന മക്കളും പേരമക്കളും എല്ലാവരും ആ പൂമുഖത്ത് ഒരിമിച്ചിരുന്നു. നടന്നുതീര്‍ത്ത വഴിയില്‍ ആ മന്ദസ്മിതവും ലാളിത്യവും മൗനത്തില്‍ പൊതിഞ്ഞ ശാസനയും നിലപാടുകളും ഓരോരുത്തരിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അതുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും അവര്‍ ഓര്‍ത്തെടുത്തു. ഗദ്ഗദത്താല്‍ പലരുടെയും സ്വരമിടറിയപ്പോള്‍ സദസ്സ് കണ്ണീര്‍ച്ചാലായി മാറുകയായിരുന്നു. കടലുണ്ടിയപ്പോഴും ശാന്തമായി ഒഴുകുകയായിരുന്നു തൊട്ടുചാരെയൊരു സ്‌നേഹസമുദ്രമുണ്ടായിരുന്നെന്ന ഗതകാലത്തെയോര്‍ത്ത്.
പ്രിയ തങ്ങള്‍ വിടചൊല്ലിയതില്‍ പിന്നെ ആദ്യമായാണ് ഓര്‍മപുതുക്കാന്‍ കൊടപ്പനക്കല്‍ മുറ്റത്ത് ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കേട്ടറിഞ്ഞവരെല്ലാം അവിടേക്കെത്തി. രാവിലെ മുതല്‍ തന്നെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദേശ പ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ചടങ്ങിന്റെ ഭാഗമായി.
പത്തുമണിയോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമായി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വാഗതഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാലോളി മുഹമ്മദ് കുട്ടി, ആര്യാടന്‍ മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, എം.എന്‍ നഫേല്‍ (ശ്രീലങ്ക), മുഹമ്മദ് റഈസ് ബിന്‍ നൂറുദ്ദീന്‍ (മലേഷ്യ), ചലചിത്ര സംവിധായകന്‍ ജയരാജ്, ഡോ.ആസാദ് മൂപ്പന്‍, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, നവാസ് പാലേരി, പി.എം.എ ഗഫൂര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു. ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, കെ.എസ് ഹംസ, സി.എച്ച് റഷീദ്, സി.എം.എ കരീം, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എന്‍ ശംസുദ്ദീന്‍, കെ.എന്‍.എ ഖാദര്‍, പി.അബ്ദുല്‍ ഹമീദ്, സി.മമ്മുട്ടി, അഡ്വ.എം ഉമ്മര്‍, പി.ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, അഡ്വ.യു.എ ലത്തീഫ്, അഡ്വ.എം.റഹ്മത്തുല്ല, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, എം.സി വടകര, കെ.മുഹമ്മദുണ്ണി ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാക്ക് മാസ്റ്റര്‍, അഷ്‌റഫ് കോക്കൂര്‍, സി. മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, എം.കെ ബാവ, ഇസ്മയില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, അഡ്വ.എന്‍ സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, പി.ഇസ്മയില്‍, ആഷിഖ് ചെലവൂര്‍, വി.അന്‍വര്‍സാദത്ത്, പി.ജി മുഹമ്മദ്, വി.വി മുഹമ്മദലി, ടി.പി അഷ്‌റഫലി, ഷെമീര്‍ ഇടിയാട്ടില്‍, എന്‍.എ കരീം, പി.വി അഹമ്മദ് സാജു, എ.കെ സൈനുദ്ദീന്‍ മാസ്റ്റര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എടപ്പാള്‍ ബാപ്പു, പി.വി മുഹമ്മദ് അരീക്കോട് പങ്കെടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഖിറാഅത്ത് നടത്തി. സയ്യിദ് യൂസുഫ് തങ്ങള്‍ നന്ദിയും പറഞ്ഞു.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending