Connect with us

More

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കും; 27 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു

ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ എന്നിവരുടെ പാസ്‌പോർട്ടുകളും റദ്ദാക്കും

Published

on

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചു. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി അലി റെസെ സിദ്ധിഖി പറഞ്ഞു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ എന്നിവരുടെ പാസ്‌പോർട്ടുകളും റദ്ദാക്കും.

എത്ര പാസ്‌പോർട്ടുകൾ റദ്ദാക്കുമെന്ന കണക്ക് തന്റെ പക്കൽ ഇല്ലെന്ന് അലി റെസെ സിദ്ധിഖി പറഞ്ഞു. അതേസമയം ബംഗ്ലാദേശിലെ സിൽഹട്ട് നഗരത്തിൽ പ്രകടനത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനക്കും 86 പേർക്കുമെതിരെ കേസെടുത്തു.
ഇതോടെ ഷെയ്ഖ് ഹസീനക്കെതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതിൽ 27 എണ്ണവും കൊലപാതക കേസുകളാണ്. ഹസീനയുടെ സഹോദരി ഷെയ്ഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മഹ്മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്മാൻ തുടങ്ങിയവരും കേസിൽ പ്രതികളാണ്.

GULF

ദമ്മാം സോൺ സാഹിത്യോത്സവ്: സംഘാടക സമിതി രൂപീകരിച്ചു

Published

on

ദമ്മാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ ആർ എസ്. സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങളുടെ ആധ്യക്ഷതയിൽ നടന്ന പ്രസ്തുത സംഗമം ഐ. സി. എഫ് ദമ്മാം സെൻട്രൽ പ്രതിനിധി മുഹമ്മദ്‌ കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ കലാലയം സെക്രട്ടറി ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.

ആർ എസ്. സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം സംഘാടക സമിതിയെ പ്രഖ്യാപിച്ചപ്പോൾ ഐ. സി. എഫ് ദമ്മാം സെൻട്രൽ സംഘടന സെക്രട്ടറി സലീം സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
ഐ.സി. എഫ് ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി നാസർ മസ്താൻമുക്ക്, ആർ. എസ്. സി നാഷനൽ സംഘടന സെക്രട്ടറി സാദിഖ് ജഫനി, സിദ്ധീഖ് ഇർഫാനി കുനിയിൽ, മാധ്യമ പ്രവർത്തകൻ ലുഖ്മാൻ വിളത്തൂർ ഐ. സി. എഫ് ദമ്മാം സെൻട്രൽ ദഅവ സെക്രട്ടറി അർഷാദ് കണ്ണൂർ, തുടങ്ങി കലാ സാംസ്കാരിക സാമൂഹിക മാധ്യമ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് സംഘാടക സമിതിയായി സലീം സഅദി താഴെക്കോട് ചെയർമാനും അബ്ദുല്ല വിളയിൽ ജനറൽ കൺവീനറുമായ എഴുപതംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
ആർ. എസ്. സി ദമ്മാം സോൺ വിസ്ഡം സെക്രട്ടറി റെംജു റഹ്മാൻ കായംകുളം സ്വാഗതവും, എക്സിക്യൂട്ടീവ് സെക്രട്ടറി ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.

Continue Reading

kerala

വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്: മന്ത്രി റിയാസ്

Published

on

വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.

കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

Continue Reading

india

ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമല്ല; ദിഗ്‌വിജയ് സിംഗ്

ആര്‍എസ്എസ് ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങലിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു

Published

on

ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഹിറ്റലര്‍ ജൂതന്മാരെ ലക്ഷ്യമിട്ടതുപോലെ ആര്‍എസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ജാമ്യമാണ് നിയമം, ജയിലാണ് ഒഴിവാക്കപ്പെട്ടത്’ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ഉദ്ധരിച്ചായിരുന്നു ദിഗ്‌വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങളില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നാല് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ് സിംഗ്.

ആര്‍എസ്എസ് ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങലിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ഉമര്‍ ഖാലിദിന്റെ പിതാവ് സയിദ് കീസം റസൂല്‍ ഇല്യാസും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉമറിനെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. ഉമറിനും ഗള്‍ഫിഷയ്ക്കും പുറമേ ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേയും യുഎപിഎയാണ് ചുമത്തിയിരിക്കുന്നത്.

തീവ്രവാദത്തിനെതിരെ രൂപീകരിച്ച നിയമം ഇന്ന് സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കോടതി വിചാരണകള്‍ക്ക് ശേഷം ഒരാള്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് ഉമറിന്റെ പിതാവ് ചോദിച്ചു. കേസിലെ സാക്ഷികളെ ഡല്‍ഹി പൊലീസ് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനേയും ഉമറിന്റെ പിതാവ് വിമര്‍ശിച്ചു.

 

 

Continue Reading

Trending