Connect with us

kerala

‘ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല, ഭാവി പരിപാടി തീരുമാനിക്കാന്‍ സമയം നല്‍കി’; സർവകക്ഷി യോഗത്തില്‍ വിദേശകാര്യമന്ത്രി

ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Published

on

കലാപത്തെ തുടർന്ന് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് എസ്. ജയ്ശങ്കർ സർവകക്ഷി യോഗത്തെ അറിയിച്ചു. ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ സ്വീകരിച്ച നടപടികളും ചർച്ചയായി. ബംഗ്ലാദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് വിഷയത്തിൽ നൽകുന്ന പിന്തുണയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും വിദേശകാര്യമന്ത്രി നന്ദിയറിയിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

kerala

മുസ്‌ലിം ലീഗിന് മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട: മുഖ്യമന്ത്രിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

‘മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല’

Published

on

മുസ്‌ലിം ലീഗിന്റെ മതേതരത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ആരെയാണ് ഉദ്ദേശിച്ചതെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന് അറിയാം.

വഖഫ് പ്രശ്നം ദേശീയ പ്രശ്നമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. തീര്‍ത്തും സമാധാനപരമായ സമരത്തിനാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുക. വെറുപ്പിന്റെ പ്രചാരകര്‍ ആരായാലും ഞങ്ങള്‍ അതിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

‘ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കും?’ സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍

നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍

Published

on

നിയമസഭ പാസാക്കിയ ബില്ലുകളിന്മേല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ മാത്രം എങ്ങനെ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമനിര്‍മ്മാണ സഭ എന്തിനാണെന്നും കോടതികള്‍ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെതിരെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Continue Reading

kerala

ചരിത്രം കുറിച്ച് സ്വര്‍ണവില; 70,000 കടന്നു

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ചരിത്രത്തിലാദ്യമായി പവന് 70,000 രൂപ കടന്നു. ഇന്ന് 200 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 70,160 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി.

കഴിഞ്ഞ മൂന്നു ദിവസം സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധന ഉണ്ടായതോടെ സ്വര്‍ണം വാങ്ങിക്കാനുള്ളവരില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവന്‍ വില ഇന്നലെ 1480 രൂപ കൂടി ഉയര്‍ന്നു.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയുടെ മേല്‍ അമേരിക്ക ചുമത്തിയ താരിഫ് വര്‍ധനവ്, അന്താരാഷട്ര നിയമങ്ങളുടെയും സാമ്പത്തിക വ്യാപാര നിയമങ്ങളുടെ ലംഘനവും ഏകപക്ഷീയവുമാണെന്ന് ചൈനീസ് സാമ്പത്തിക മന്ത്രാലയം പ്രതികരിച്ചിരുന്നു. അമേരിക്ക ഇനിയും പ്രകോപനപരമായ നടപടികള്‍ തുടര്‍ന്നാല്‍ പ്രതിരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തിരുന്നു.

 

 

 

Continue Reading

Trending