More
പെരുന്നാള്‍ സന്തോഷത്തിലേക്ക് അവള്‍ വന്നു; ജീവിതം തന്നതിന് നന്ദിപൂര്‍വ്വം

അശ്‌റഫ് തൂണേരി
ദോഹ: ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകന്‍ അബ്്ദുസ്സലാമിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ദിന സന്ദര്‍ശകയായി ശ്രീലങ്കക്കാരിയായ യുവതിയെത്തിയത് അത്യാഹ്ലാദത്തോടെ. മരുഭൂമിയില്‍ ജീവിതം കൈവിട്ടുപോയപ്പോള്‍ ഏകആശ്രയമായ കുടുംബത്തണലിലേക്കാണവളെത്തിയത്. ആ കുടുംബത്തിന് നന്ദി പറയാനെന്നോണം.
ആറുമാസം മുമ്പാണ് ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും അമ്മയും ദോഹയിലെത്തിയത്. ഒരു തൊഴില്‍ ചെയ്ത് ജീവിതം കരപറ്റുകയായിരുന്നു ലക്ഷ്യം. അമ്മയും അച്ഛനും സഹോദരനുമടങ്ങുന്നതായിരുന്നു കുടുംബം. സിങ്കപ്പൂരില്‍ സ്വര്‍ണ്ണവ്യാപാരമായിരുന്നു ഇവര്‍ക്ക്. ജ്വല്ലറികളില്‍ സ്വര്‍ണ്ണമെത്തിക്കുന്ന വ്യാപാരം തരക്കേടില്ലാതെ മുന്നോട്ടുപോവുന്നതിനിടയിലാണ് അച്ഛന്‍ മരണപ്പെടുന്നത്. പിന്നെ ആശ്രയം സഹോദരനായിരുന്നു. പക്ഷെ കുടുംബത്തെ നോക്കാന്‍ തയ്യാറാവാതെ അച്ഛന്റെ സമ്പാദ്യമായി ബാക്കിയുണ്ടായിരുന്ന സ്വര്‍ണ്ണക്കട്ടകളുമായി ഇയാള്‍ സ്ഥലം വിട്ടു; തന്റെ നോര്‍വ്വെക്കാരി കാമുകിയുമൊത്ത്.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് തൊഴില്‍ തേടി ഉപജീവനം കണ്ടെത്തുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. നാട്ടില്‍ കാര്യമായ ജോലി കിട്ടിയില്ല. നാട്ടുകാരനായ ഒരു െ്രെഡവര്‍ സംഘടിപ്പിച്ചുകൊടുത്ത ബിസിനസ്സ് വിസയില്‍ ഖത്തറിലെത്തി.
അമ്മയെ തനിച്ചാക്കാനാവാത്തതിനാല്‍ കൂടെക്കൂട്ടി. ഖത്തറിലെത്തിയതിന്റെ പിറ്റേ ദിനത്തില്‍ തന്നെ മറ്റൊരാഘാതമായി അമ്മ ഹൃദയ സ്തംഭനം മൂലം മരിച്ചു. ഉറ്റവരില്‍ ബാക്കിയായ അമ്മയും മരണത്തിന് കീഴടങ്ങിയതോടെ 21 കാരിയായ ആ യുവതി തികച്ചും നിരാശ്രയായി. അമ്മയുടെ മൃതദേഹം മറവു ചെയ്യാന്‍ പോലും ആരുമില്ലാത്ത സാഹചര്യം വന്നു.

അബ്്ദുസ്സലാം
നാട്ടുകാരുള്‍പ്പെടെ ആരും സഹായത്തിനെത്താതിരുന്ന ആ സന്ദര്‍ഭത്തിലാണ് ഹമദ് മോര്‍ച്ചറിയില്‍ നിന്ന് ഈ വിവരമറിഞ്ഞ സന്നദ്ധപ്രവര്‍ത്തകന്‍ അബ്്ദുസ്സലാം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായെത്തിയത്. ദുഖാനിലായിരുന്നു മറവ് ചെയ്തത്. മറവു ചെയ്യാനായി കുഴിയെടുത്ത സ്ഥലത്തിരുന്ന് പൊട്ടിക്കരയുന്ന യുവതി ഇനി എങ്ങോട്ടുപോവണമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയായിരുന്നു. ഒരാളും ആശ്രയമില്ലാതിരുന്ന ആ യുവതിയെ മദീനഖലീഫയിലെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു അബ്്ദുസ്സലാം. സലാമിന്റെ ഭാര്യ ഖമറുന്നിസ ആശ്രയമായി ഒപ്പം നിന്നു. പിന്നീട് സലാമിന്റേയും കുടുംബത്തിന്റേയും പിന്തുണയോടെ ടി സി സി എന്നൊരു കമ്പനിയില്‍ ജോലിയും തരപ്പെട്ടു.
ഇപ്പോള്‍ ഖത്തര്‍ എയര്‍വെയിസില്‍ ജീവനക്കാരനായ ശ്രീലങ്കന്‍ സ്വദേശിയുമായി വിവാഹമുറപ്പിച്ചിരിക്കുകയാണ്. ആരോരുമില്ലാതെ മറ്റൊരു രാജ്യത്ത് ഒറ്റപ്പെടുമായിരുന്ന തന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കുടുംബത്തോട് എന്നും കടപ്പെട്ടവളെപ്പോലെയാണ് അവള്‍ പെരുന്നാളിനെത്തിയത്.
പേരും ഊരുമറിയാത്തവരുടെ ദു:ഖത്തിലും ദുരിതത്തിലും താങ്ങാവുന്ന സലാമിനും കുടുംബത്തിനുമാവട്ടെ മറ്റൊരു അഭിമാന നിമിഷവും.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Cricket3 days ago
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍