Connect with us

GULF

ഷാര്‍ജ പൊലീസ് സ്ട്രാറ്റജിക്ക് തുടക്കം

Published

on

ഷാര്‍ജ: ഷാര്‍ജ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാര്‍റി അല്‍ ഷാംസി 2024-’27 വര്‍ഷത്തെ ഷാര്‍ജ പൊലീസ് കമാന്‍ഡിന്റെ പുതിയ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചു. ഷാര്‍ജ അല്‍ ബതായിഹ് ഡെസേര്‍ട് ക്‌ളബ്ബില്‍ മീഡിയ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച എട്ടാമത് വാര്‍ഷിക മീഡിയ ഫോറത്തിലാണ് ഇതിന് പ്രാരംഭമായത്. വിവിധ വകുപ്പ് മേധാവികള്‍, സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ- മാധ്യമ വകുപ്പുകളുടെ പ്രതിനിധികള്‍, തദ്ദേശ, അറബ്, വിദേശ, ഏഷ്യന്‍ മാധ്യമ പ്രതിനിധികള്‍ സംബന്ധിച്ചു.

ഷാര്‍ജ പൊലീസിന്റെ നേട്ടങ്ങള്‍ എടുത്തു കാട്ടുന്ന ദൃശ്യാവിഷ്‌കാരത്തിന് തൊട്ടുടനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖേന അലി, അമല്‍ എന്നീ രണ്ട് വെര്‍ച്വല്‍ പൊലീസ് ഓഫീസര്‍മാര്‍ 2023ലെ പൊലീസ് സേനയുടെ നേട്ടങ്ങള്‍ ഫോറത്തില്‍ അവതരിപ്പിച്ചു.
ഭാവിയില്‍ സുരക്ഷാ പ്രവര്‍ത്തന അജണ്ട രൂപവത്കരിക്കാന്‍ ലക്ഷ്യമിടുന്നതാണ് മേജര്‍ ജനറല്‍ അല്‍ ഷാംസി അവതരിപ്പിച്ച സ്ട്രാറ്റജി. സുരക്ഷ, നൂതന സാങ്കേതിക വിദ്യകള്‍, പൊതു ക്രമം എന്നിവ നിലനിര്‍ത്താനും സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്ന രീതിയില്‍ പൊലീസ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന സ്ട്രാറ്റജി, അതിന്റെ ആറ് തന്ത്രപരമായ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചു.

സമൂഹ സുരക്ഷ, ഗതാഗത സുരക്ഷ എന്നിവ വര്‍ധിപ്പിക്കലും; ദുരന്ത നിവാരണ നീക്കങ്ങള്‍, സാമൂഹിക പങ്കാളിത്തം, ഉപയോക്തൃ അനുഭവങ്ങള്‍ എന്നിവ മെച്ചപ്പെടുത്തലും; കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങളുമാണ് ആറ് ലക്ഷ്യങ്ങള്‍.

ഷാര്‍ജ പൊലീസിന്റെ സേവനങ്ങളില്‍ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാന്‍ സജീവമായ പദ്ധതികളുടെ പ്രാധാന്യം ഫോറത്തില്‍ അല്‍ ഷാംസി ഊന്നിപ്പറഞ്ഞു. സുസ്ഥിരത, ശാക്തീകരണം, സാമൂഹിക ഉത്തരവാദിത്തം പ്രോല്‍സാഹിപ്പിക്കല്‍ എന്നിവയിലൂടെ മികവ് കൈവരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിയാത്മക ആശയങ്ങളടങ്ങിയ സംരംഭങ്ങളില്‍ സമൂഹത്തെ ഉള്‍പ്പെടുത്തുകയും നൂതന സേവനങ്ങളിലേക്ക് അവയെ മാറ്റുകയും ചെയ്തുവെന്നിടത്താണ് ഷാര്‍ജ പൊലീസിന്റെ വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പൊതുസുരക്ഷ: ഷാര്‍ജ പൊലീസിന് 99.77% റേറ്റിംഗ് ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് നടത്തിയ പഠനത്തില്‍ എമിറേറ്റിലെ സുരക്ഷാ ജീവിതത്തിന്റെ മികച്ച സൂചകങ്ങള്‍ എഐ മുഖേന വെര്‍ച്വലായി അലി, അമല്‍ എന്നീ ഓഫീസര്‍മാര്‍ അവതരിപ്പിച്ചു. ഷാര്‍ജയിലെ പൊതുസുരക്ഷയുടെ കാര്യത്തില്‍ പൊലീസ് 99.7% റേറ്റിംഗ് നേടിയതായി പഠനത്തില്‍ പറയുന്നു. പൊലീസിലുള്ള സമൂഹത്തിന്റെ വിശ്വാസവും സുരക്ഷയും സ്ഥിരതയും 99.3% എന്ന നിലയിലാണുള്ളത്.

പകല്‍ സമയത്തെ സുരക്ഷ മികച്ചതെന്ന് അഭിപ്രായപ്പെട്ടവര്‍ 99.8% ആണ്. 99.7% പേര്‍ രാത്രി നേരത്തെ വീടുകളുടെ സുരക്ഷയെ കുറിച്ച് പ്രതികരിച്ചു. പൊതുയിടങ്ങളില്‍ രാത്രിയില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ ശതമാനം 99.3% ആണ്. രാത്രിയില്‍ വീടിന് പുറത്ത് ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ എണ്ണം 99.1% ആണ്. പൊലീസ് സ്റ്റേഷനുകളിലെ ജനങ്ങളുടെ ആത്മവിശ്വാസം 95% ആണ്. അതേസമയം, 97.8% പേര്‍ ഡിജിറ്റല്‍ പരിരക്ഷ നല്‍കുന്ന സുരക്ഷാ സേവനങ്ങളില്‍ ആത്മവിശ്വാസമുള്ളവരാണ്. സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തില്‍, ഈ ശതമാനം 97.5%ത്തില്‍ എത്തിയിരിക്കുന്നു. അതേസമയം, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കുമുള്ള ശ്രദ്ധ 97.4% ആണ്.
ദേശീയ അജണ്ടയും അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളും 2023ല്‍ നേട്ടങ്ങളുടെ ഒരു പരമ്പരക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത് നിരന്തര ശ്രമങ്ങളുടെ ഫലമായിരുന്നു. ഈ നേട്ടങ്ങളിലൊന്ന് 100,000 വ്യക്തികളില്‍ റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 16% കുറഞ്ഞ്, 100000 ജനസംഖ്യയില്‍ 1.86 മരണം എന്ന നിലയിലെത്തി.

എല്ലാ റോഡുകളിലും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കി. വര്‍ഷം മുഴുവനും സുരക്ഷാ പട്രോളിംഗുകള്‍ ഏര്‍പ്പെടുത്തിയതും ഒരു ഘടകമായിരുന്നു. 2023ല്‍ വകുപ്പ് 12 ട്രാഫിക് കാമ്പയിനുകള്‍ നടത്തി. ഇവയിലെ ഗുണഭോക്താക്കള്‍ 410,049 ആണ്.
2023ല്‍ എമര്‍ജെന്‍സികളിലെ പ്രതികരണ സമയത്തില്‍ 26% നേട്ടം കൂടുതല്‍ നേടി. ശരാശരി പ്രതികരണ സമയം 3.39 സെക്കന്‍ഡ് ആയിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ പുരോഗതിയാണ്. എമര്‍ജന്‍സി നമ്പറിലേക്ക് (999) 2,035,859 കോളുകളും അടിയന്തരമല്ലാത്ത നമ്പറിലേക്ക് (901) 421,370 കോളുകളും കൈകാര്യം ചെയ്യാന്‍ ഓപറേഷന്‍സ് റൂമിന് കഴിഞ്ഞു. ഇതുകൂടാതെ, ജനറല്‍ കമാന്‍ഡ് 2023ല്‍ നല്‍കിയ സേവനങ്ങള്‍ക്ക് ഉപഭോക്തൃ സന്തോഷ സൂചിക 94% കൈവരിച്ചു. ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗവും 97% നിരക്കോടെ ഗണ്യമായി മെച്ചപ്പെട്ടു.

ഡിജിറ്റല്‍ ചാനലുകള്‍ വഴി 1,109,673 ഇടപാടുകള്‍ പൂര്‍ത്തിയാക്കി. ഒരു ഇടപാടിന്റെ സമര്‍പ്പിക്കല്‍ സമയം ഒരു മിനിറ്റും ആറ് സെക്കന്‍ഡും ആയിരുന്നു. അത് ഒരു മിനിറ്റില്‍ താഴെയുള്ള കാത്തിരിപ്പ് നിരക്കിലേക്കെത്തിച്ചു. ഇക്കാര്യം ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗത്തിന് 96% സംതൃപ്തി നല്‍കി.

ലഹരി വിമുക്ത സമൂഹം നിലനിര്‍ത്തുന്നതില്‍ ഷാര്‍ജ പോലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം വിജയിച്ചു. ഷാര്‍ജയിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഒരു ഫീല്‍ഡ് സ്റ്റഡി കാണിക്കുന്നത് മയക്കുമരുന്നിനെ ചെറുക്കുന്നതില്‍ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ 98.2% ശതമാനത്തിലെത്തി എന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ കണ്ടുകെട്ടല്‍ നടപടികള്‍ 24.3% വര്‍ധിച്ചു. ഇത് എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് നല്ല സംഭാവന നല്‍കി. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ആകെ അളവ് 1,128,895 ഗ്രാമാണ്. അതേസമയം, പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ എണ്ണം 4,554,189 ഗുളികകള്‍ ആണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈറ്റില്‍ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; അഞ്ച് മരണം

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

കുവൈറ്റിലെ റഗ്ഗായിയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അഗ്നിശമന സേന വിഭാഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ പടര്‍ന്നതോടെ ചില താമസക്കാര്‍ ഫ്ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. അതേസമയം തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് വിവരം.

തീപിടിക്കാനുള്ള കാരണമെന്താണെന്ന് നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

Continue Reading

GULF

പോലീസ് ജിയു-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പ്:  അബുദാബി, ഷാര്‍ജ പൊലീസ് ജേതാക്കള്‍

Published

on

അബുദാബി: അബുദാബി പോലീസ് ജനറല്‍ കമാന്‍ഡുമായി സഹകരിച്ച് പോലീസ് സ്പോര്‍ട്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഏഴാമത് പോലീസ് ജിയു-ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് ടീം ഒന്നാം സ്ഥാനം നേടി. ദുബൈ പോലീസ് ടീം രണ്ടാം സ്ഥാനവും അബുദാബി പൊലീസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അബുദാബി ഫാത്തിമ ബിന്ത് മുബാറക് ലേഡീസ് സ്പോര്‍ട്സ് അക്കാദമിയില്‍ ആവേശകരമായ മത്സരമാണ് അരങ്ങേറിയത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തി ലെ വിവിധ മേഖലകളില്‍ നിന്നും യുഎഇ യിലുടനീളമുള്ള പൊലീസ് ജനറല്‍ ആസ്ഥാനങ്ങളില്‍ നിന്നുമു ള്ളവരുമാണ് മത്സരത്തില്‍ പങ്കാളികളായത്.
എലൈറ്റ് – പുരുഷ വിഭാഗത്തില്‍ ദുബൈ പൊലീസ് ടീം ഒന്നാം സ്ഥാനവും അബുദാബി പൊലീസ് ടീം രണ്ടാം സ്ഥാനവും ഫുജൈറ പൊലീസ് ടീം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ അബുദാ ബി പൊലീസ് ടീം ഒന്നാം സ്ഥാനവും ദുബൈ പൊലീസ് ടീം രണ്ടാം സ്ഥാനവും ആഭ്യന്തര മന്ത്രാലയ ടീം മൂന്നാം സ്ഥാനവും നേടി.
അബുദാബി പൊലീസിലെ ധനകാര്യ, സേവന മേഖല ഡയറക്ടര്‍ മേജര്‍ ജ നറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി, പൊലീസ് സ്പോര്‍ട്സ് ഫെഡറേഷന്‍ ഡയറക്ടറും ആഭ്യന്തര മ ന്ത്രാലയത്തിലെ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനുമായ ബ്രിഗേഡിയര്‍ ഡോ. ഒമര്‍ മുഹമ്മദ് അല്‍ ഖയാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വിജയികളായ ടീമുകളെ ആദരിച്ചു.
മത്സരത്തില്‍ പങ്കെടുത്തവരുടെ മികച്ച കായിക പ്രകടനത്തെയും ഉയര്‍ന്ന നിലവാരത്തിലുള്ള അച്ചടക്കത്തെയും മേജര്‍ ജനറല്‍ അല്‍ ഖൈലി പ്രശംസിച്ചു. യുഎഇയിലെ വിവിധ മേഖലകളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ സന്നദ്ധതയും ശാരീരിക ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരം ചാമ്പ്യന്‍ ഷിപ്പുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
Continue Reading

GULF

എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും

ദൂരം 5.7 കിലോമീറ്ററില്‍നിന്നും 1.5 ആയി കുറയും

Published

on

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ട് അല്‍ വര്‍ഖയിലേക്കും തിരിച്ചുമുള്ള പുതിയ റോഡ് ജൂണ്‍ ആദ്യത്തില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് ദുബൈ ആര്‍ടിഎ അ റിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള യാത്രാ സമയം 20 മിനുട്ടില്‍നിന്നും മൂന്നര മിനുട്ട് മാത്രമായി ചു രുങ്ങും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമു ണ്ടായിരിക്കും. യാത്രാ സമയം 80ശതമാനവും യാത്രാ ദൂരം 5.7 കിലോമീറ്ററില്‍നിന്ന് 1.5 കിലോമീറ്ററായി ചുരുങ്ങുകയും ചെയ്യും.
താമസക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സേവനം നല്‍കുന്നതിനായി അ ല്‍വര്‍ഖ 1 സ്ട്രീറ്റ് 13 ലെ ഗതാഗത മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളും ആര്‍ടിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, താമസ ക്കാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആന്തരിക റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്. ദുബൈയുടെ നഗര, ജനസംഖ്യാ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ളില്‍ റോഡുകള്‍, ലൈറ്റിംഗ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത അടിസ്ഥാന സൗക ര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആര്‍ടിഎ നടപ്പാക്കുന്നത്.
അല്‍വര്‍ഖ വികസന പദ്ധതിക ളില്‍ അല്‍ വര്‍ഖ 3, 4 എന്നിവിടങ്ങളിലെ ഉള്‍റോഡുകളുടെ നവീ കരണവും നടപ്പാതകള്‍, പാര്‍ക്കിംഗുകള്‍ എന്നിവയുടെ നിര്‍മ്മാണം, 23 കിലോമീറ്ററില്‍ കൂടുതലുള്ള സൈക്ലിംഗ് ട്രാക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സമീപങ്ങളിലെ സൈക്കിള്‍ ട്രാക്കുകളുമായുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും സുസ്ഥിര ഗതാ ഗത മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അടുത്ത ഘട്ടത്തില്‍ അല്‍ വര്‍ഖ ഒന്നിലെ ഗതാഗതശേഷി വര്‍ദ്ധിപ്പിക്കുകയും നിലവിലുള്ള റൗണ്ട്എബൗട്ടുകളെ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റു കളുള്ള സിഗ്‌നലൈസ്ഡ് ജംഗ്ഷനുകളാക്കി മാറ്റുകയും ചെയ്യുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.
ഇതിലൂടെ ഗതാഗത പ്രവാഹം 30ശതമാനം വരെ മെച്ചപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാന ത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകും.നിരവധി ഉള്‍റോഡ് വികസനത്തിലൂടെ അല്‍ര്‍ഖ 4 ലെ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സിന് ചു റ്റുമുള്ള ഗതാഗതം സുഗമമാക്കല്‍, 150 അധിക പാര്‍ക്കിംഗ് നിര്‍മ്മാണം, പുതിയ പാര്‍ക്കിംഗുകള്‍ക്കായി സുരക്ഷിതമായ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ എന്നിവയും സമീപകാലത്ത് പൂര്‍ത്തിയാക്കിയിരുന്നു.
സ്‌കൂള്‍ മേഖലയിലെ തിരക്ക് കുറക്കുന്നതിനും ഏകദേശം 35 മുതല്‍ 50ശതമാനംവരെ സമയം കുറക്കുന്ന തിനും ഇതിലൂടെ സാധ്യമായിട്ടുണ്ട്. 136 റെസിഡന്‍ഷ്യല്‍ വില്ലകള്‍ ഉള്‍പ്പെടുന്ന അല്‍വര്‍ഖ നാലിലെ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതിക്ക് സഹായകമായ ആന്തരിക റോഡുകളും ആര്‍ടിഎ പൂര്‍ത്തിയാക്കി. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും താമസക്കാരുടെ മൊബിലിറ്റി മെച്ചപ്പെടുത്തു ന്നതിനും ലക്ഷ്യമിട്ടുള്ള നടപ്പാതകള്‍, വാഹന ആക്സസ് പോയിന്റുകള്‍, പൂര്‍ണ്ണമായും സംയോജിത ലൈറ്റിംഗ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിനോദത്തിനും  സൈക്ലിംഗ് പ്രോ ത്സാഹിപ്പിക്കുന്ന തിനുമായി 7.4 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കും നിര്‍മ്മിച്ചു.
Continue Reading

Trending