Connect with us

gulf

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഇൻആശ് സൗജന്യ ഉംറ പദ്ധതി യാത്രയയപ്പ് മഹാസംഗമം നടത്തി

Published

on

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻആശ് 2024, ആദരവ്, ലീഡേഴ്സ് മിറ്റ്, പഠന ക്ലാസ്, സൗജന്യ ഉംറക്ക് തിരഞ്ഞെടുത്തവർക്കുള്ള യാത്രയയപ്പ് മഹാസംഗമം ഷാർജ കെഎംസിസി ഹാളിൽ വെച്ച് നടന്നു. ചെങ്കള പഞ്ചായത്ത് പാർട്ടിക്ക് എന്നും അഭിമാനവും കരുത്തുമാണ്, അതിന്റെ പോഷക ഘടകമായ പഞ്ചായത്ത് കെഎംസിസിയുടെ ഇത്രയും മനോഹരമായി, സൗജന്യ ഉംറ പദ്ധതി എല്ലാം ഉണ്ടായിട്ടും അതിന് ഭാഗ്യം ലഭിക്കാതെ പോയവരും, നമുക്കിടയിൽ തന്നെയുണ്ട്. പഞ്ചായത്ത് കെഎംസിസിക്ക് കീഴിൽ ഭാഗ്യം ലഭിച്ചവർക്കിടയിലാണ് നാമുള്ളത് അവിടെയാണ് പഞ്ചായത്ത് കെഎംസിസി നിമിത്തമാകുന്നത്, ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയ നിങ്ങളെ അഭിനന്ദിച്ചുകൊണ്ട്, നിങ്ങളുമായി സംവദിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ ചാരിതാർത്ഥ്യവുമുണ്ട്, എന്നും സംഗമത്തിൽ സംസാരിച്ചുകൊണ്ട് എംഎൽഎ NA നെല്ലിക്കുന്ന് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തെ കെഎംസിസിയുടെ ഓരോ പ്രവർത്തനവും എണ്ണിയെണ്ണി പറഞ്ഞു വളരെ വികാരഭാരിതനായാണ് നിസ്സാർ തളങ്കര സംസാരിച്ചത്, അക്കാലത്ത് യുഎഇ യുടെ പലഭാഗത്തുനിന്നും ഇത്രയേറെ ലീഡേഴ്സ് ഷിപ്പ് വന്നു എന്നും അദ്ദേഹം അത്ഭുതത്തോടെയും, ഞങ്ങൾക്ക് പോലും ധൈര്യവും ആത്മവിശ്വാസവും നൽകിയത് അവരാണെന്നും കൂട്ടിച്ചേർത്തു.

കെഎംസിസിയുടെ ഏറ്റവും ചെറിയ ഘടകമായ പഞ്ചായത്ത് കമ്മിറ്റി ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കാര്യം ചെയ്യുന്നതും (സൗജന്യ ഉംറ പദ്ധതി) ഇങ്ങനെയൊരു മഹാസംഗമം നടത്തുന്നതും, മുന്നോട്ടുവന്ന കമ്മിറ്റിയെ മുക്തഘണ്ടം അഭിനന്ദിച്ചു കൊണ്ട് നിസാർ തളങ്കര സംസാരിച്ചു. പ്രസിഡന്റ് എം എസ് ഷെരീഫ് പൈക്ക അധ്യക്ഷ വഹിച്ച സംഗമം യുഎഇ കെഎംസിസി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. കാസർകോടിന്റെ ജനകീയ എംഎൽഎ NA നെല്ലിക്കുന്ന് മുഖ്യാതിഥിയായി സംബന്ധിച്ചു, എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സി എ ഷാഫി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ്, ഹാഷിം നൂഞ്ഞേരി, ജില്ലാ പ്രസിഡന്റ്, ഷാഫി തച്ചങ്ങാട്, ജനറൽ സെക്രട്ടറി, ഹംസ മുക്കൂട്, ട്രഷറർ സുബൈർ പള്ളിക്കാൽ, വൈസ് പ്രസിഡന്റ്മാരായ, ഷെരീഫ് പൈക്ക, സെക്രട്ടറി മുഹമ്മദ് മണിയനോടി, മണ്ഡലം പ്രസിഡന്റ് മഹമൂദ് എറിയാൻ, ട്രഷറർ ജലീൽ കടവത്ത്, സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻ, ഹക്കീം കരുവാടി, ക്ഷണിതാക്കളായ, അസൈനാർ തെക്കിൽ, ഇഖ്ബാൽ പട്ടാമ്പി, ശരീഫ് ആലംപാടി തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിൽ മികവ് തെളിയിച്ച നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാർജ, എം എസ് ഷെരീഫ് പൈക്ക, ജമാൽ ഖാസി ആലംപാടി, ഹാരിസ് ബേവിഞ്ച, കരീം ചെങ്കള, ഫാറൂഖ് വെള്ളൂറടുക്ക, ഇസ്മാഈൽ ബേവിഞ്ച, ഫൈസൽ ന്യൂ ബേവിഞ്ച, റൗഫ് കാസി ആലംപാടി, എന്നിവർക്ക് നേതാക്കൾ ആദരവ് നൽകി. പഞ്ചായത്ത് ഭാരവാഹികളായ, സമീർ തൈവളപ്പ്, നൗഫൽ എതിർത്തോട്, കാദർ അർക്ക, റസാഖ് റഹ്മാനിയ നഗർ, സാബിത്ത് പിബി സംബന്ധിച്ചു, റാസ റൗഫ് ഖാസിയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ പൊവ്വൽ പ്രാർത്ഥന നടത്തി, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

Trending