Connect with us

Video Stories

36-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേള അക്ഷരപ്പൂരം ഇന്ന് കൊടിയിറങ്ങും

Published

on

 

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍, ‘എന്റെ പുസ്തകത്തിനകത്ത് ഒരു ലോകം’ (എ വേള്‍ഡ് ഇന്‍സൈഡ് മൈ ബുക്) എന്ന പ്രമേയത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന 36-ാമത് രാജ്യാന്തര പുസ്തക മേള ഇന്ന് സമാപിക്കും.
60 രാജ്യങ്ങളില്‍ നിന്നുള്ള 1,650 പ്രസാധനാലയങ്ങളാണ് ഇത്തവണ പുസ്തക മേളയില്‍ പങ്കെടുത്തത്. 11 ദിവസത്തെ പുസ്തകോല്‍സവത്തില്‍ 15 ലക്ഷത്തിലധികം ശീര്‍ഷകങ്ങളിലുള്ള ഗ്രന്ഥങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞുവെന്നാണ് അനൗദ്യോഗിക വിവരം. പുസ്തക വില്‍പനയും മെച്ചപ്പെട്ട നിലയിലാണെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും.
14,625 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ നടന്നു വരുന്ന മേളയില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 393 അതിഥികള്‍ 2,600 പരിപാടികളില്‍ സംബന്ധിച്ചു കൊണ്ടിരിക്കുന്നു. 39 രാഷ്ട്രങ്ങളില്‍ നിന്നുള്ള 158 അതിഥികള്‍ പങ്കെടുത്ത 300 സാംസ്‌കാരിക പരിപാടികള്‍; 11 രാജ്യങ്ങളില്‍ നിന്നുള്ള 60 അതിഥികള്‍ സംബന്ധിച്ച 33 പരിപാടികള്‍ ഉള്‍പ്പെടുന്ന കള്‍ചറല്‍ കഫേ; 28 രാജ്യങ്ങളില്‍ നിന്നുള്ള 98 അതിഥികള്‍ സാന്നിധ്യമറിയിച്ച 267 പരിപാടികളുള്‍ക്കൊള്ളുന്ന ബൗദ്ധിക പ്രോഗ്രാം എന്നിവ ഇത്തവണ സംഘടിപ്പിച്ചു. കുട്ടികളുടേതായിരുന്നു ഇത്തവണത്തെ ഏറ്റവും ചെലവേറിയ പ്രേഗ്രാമുകളിലൊന്ന്. ബ്രിട്ടന്‍, കുവൈത്ത്, പോളണ്ട്, ജോര്‍ദാന്‍, ഓസ്‌ട്രേലിയ, മോള്‍ഡോവ, റഷ്യ, ഇന്ത്യ, ബഹ്‌റൈന്‍, ഐസ്‌ലാന്റ്, മംഗോളിയ, സിറിയ, ഇറ്റലി, യുക്രെയ്ന്‍ എന്നീ 20 രാജ്യങ്ങളില്‍ നിന്നുള്ള 44 അതിഥികളുള്‍ക്കൊള്ളുന്ന 1,632 ആക്ടിവിറ്റീസ് ഇതിലുള്‍പ്പെട്ടു.
ഇന്ത്യ, യുകെ, മൊറോക്കോ, സ്വീഡന്‍, തായ്‌ലാന്റ് എന്നീ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 12 അതിഥികള്‍ 72 പരിപാടികള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ സ്‌റ്റേഷനില്‍ 33 സാംസ്‌കാരിക-മാധ്യമ-സാമൂഹിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആക്ടിവിറ്റീസ് ആണ് നടന്നു വരുന്നത്. ഇക്കുറി ഒന്നാം നമ്പര്‍ ഹാളില്‍ ‘ഫ്യൂചര്‍ സോണ്‍’ എന്ന പവലിയന്‍ തയാറാക്കിയിരുന്നു. ഡിജിറ്റല്‍ പുസ്തകങ്ങളില്‍ വൈദഗ്ധ്യമുള്ള 10 മുന്‍നിര കമ്പനികള്‍ അവരുടെ അനുഭവങ്ങളെ കുറിച്ചും ഏറ്റവും പുതിയ പ്രസാധനങ്ങള്‍ സംബന്ധിച്ചും ഇവിടെ പ്രതികരിച്ചു.
ഈ വര്‍ഷം മേളയില്‍ ആദരിക്കപ്പെട്ട രാഷ്ട്രം ബ്രിട്ടനാണ്. ബ്രിട്ടീഷ് സംസ്‌കാരത്തെയും സാഹിത്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് ഒരുക്കി. ബൗദ്ധിക, കലാ മേഖലകളിലെ പ്രഗല്‍ഭര്‍ ഇവിടെ എത്തിച്ചേര്‍ന്നു. അറബ് സാംസ്‌കാരിക-സാഹിത്യ പ്രതിഭകളുടെ നീണ്ട നിര തന്നെ ഇക്കുറി മേളയില്‍ സാന്നിധ്യമറിയിക്കുകയുണ്ടായി.
ജ്ഞാനപീ0 ജേതാവ് എം.ടി വാസുദേവന്‍ നായര്‍, ഇന്ത്യന്‍ എഴുത്തുകാരനും നയതന്ത്ര വിദഗ്ധനുമായ വികാസ് സ്വരൂപ്, മാധ്യമ വ്യക്തിത്വങ്ങളായ രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, നടി ഹേമമാലിനി, ആശാ പരേഖ്, എം.കെ സ്റ്റാലിന്‍, ഖാലിദ് മുഹമ്മദ്, ആര്‍. മാധവന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയറാം രമേശ്, സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഡെറക് ഒബ്രയാന്‍, അമേരിക്കന്‍ ബാല സാഹിത്യകാരന്‍ പീറ്റര്‍ ലറാംഗിസ്, അമേരിക്കന്‍ എഴുത്തുകാരിയും നോവലിസ്റ്റുമായ വിക്‌ടോറിയ ക്രിസ്റ്റഫര്‍, ഫ്രഞ്ചില്‍ നിന്നും ജൂലിയന്‍ കൊളമ്യൂ, ഡോ. എം.കെ മുനീര്‍, സാറാ ജോസഫ്, സി. രാധാകൃഷ്ണന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഇന്നസെന്റ്, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, അശോക് സൂത, ദേവ്ദത്ത് പട്‌നായക്, പ്രീതി ഷേണായ്, അനൂജ ചൗഹാന്‍, എം.എ ബേബി, കവികളായ ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, ഹാസ്യ താരം ടിനി ടോം, ഇംഗ്‌ളീഷ് എുത്തുകാരന്‍ മനു ജോസഫ്, തമിഴ് എഴുത്തുകാരന്‍ എസ്. രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പുസ്തക മേളയില്‍ എത്തി. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ സമാപന ദിനമായ ഇന്ന് മേളയില്‍ സംബന്ധിക്കും.
നൂറോളം പുതിയ ഇന്ത്യന്‍ പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. ഇതില്‍ വലിയ അളവ് മലയാള പുസ്തകങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം 40ലധികം പുതിയ പുസ്തകങ്ങളാണുണ്ടായിരുന്നത്. 25 ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ഇവിടെ നിന്നും വാങ്ങാന്‍ അവസരമുണ്ടായിരുന്നു. ഓരോ വര്‍ഷവും പുതിയ രാജ്യങ്ങള്‍ മേളയിലേക്ക് കടന്നു വരാറുണ്ട്. ഈ വര്‍ഷം ദക്ഷിണ കൊറിയ, ബംഗ്‌ളാദേശ്, ഡെന്മാര്‍ക് എന്നിവയായിരുന്നു ആദ്യമായി മേളക്കെത്തിയത്.

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending