Connect with us

kerala

പാര്‍ട്ടിക്കാരെങ്കില്‍ പ്രതികള്‍ക്കു വേണ്ടി നിയമസഹായം നല്‍കില്ല, പിരിവെടുക്കില്ല: യൂത്ത് കോണ്‍ഗ്രസ്

ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. നേതാക്കള്‍ കൂടി ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചിട്ട് അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടില്‍ ഏല്‍പ്പിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ചില പ്രസ്ഥാനങ്ങളുടെ ശീലം കോണ്‍ഗ്രസിനില്ല.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസുകാരാണ് എങ്കില്‍ അവര്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ് എന്നും സി.പി.എമ്മിന്റെ ശൈലി തങ്ങള്‍ക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യ്ക്തമാക്കി.

‘ ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. നേതാക്കള്‍ കൂടി ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചിട്ട് അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടില്‍ ഏല്‍പ്പിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ചില പ്രസ്ഥാനങ്ങളുടെ ശീലം കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഇതൊരു രാഷ്ട്രീയ ആരോപണമായി കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാനോ ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്താതിരിക്കാനോ തെളിവുകള്‍ ഇല്ലാതാക്കാനോ പ്രതികള്‍ക്കു വേണ്ടി പണപ്പിരിവു നടത്താനോ അവര്‍ക്കു വേണ്ടി വക്കീലിനെ ഏര്‍പ്പാടു ചെയ്യാനോ അതിനു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കാനോ ഒന്നിനും ഞങ്ങളില്ല. ആരാണോ കൊന്നത് അവരെ പൊലീസ് കണ്ടെത്തട്ടെ. അതില്‍ പൊലീസ് ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ ഞങ്ങള്‍ തയ്യാറാണ്’ – ഷാഫി പറഞ്ഞു.

രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടത് ഹീനമാണ്. ഹീനമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. അതിനെ ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. കൊലപാതക രാഷ്ട്രീയത്തെ നഖശിഖാന്തം അന്നും ഇന്നും എതിര്‍ത്തിട്ടുണ്ട്്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ച് പ്രാദേശിക നേതൃത്വം അറിഞ്ഞുള്ളതല്ല ഇതൊന്നും. ഗുണ്ടാ കുടിപ്പകയാണന്നും വിവരങ്ങളുണ്ട്. പൊലീസ് അന്വേഷിച്ച് സത്യം തെളിയിക്കട്ടെ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങികൊടുക്കണം’- ഷാഫി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജങ്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുമ്പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്പി പിബി അശോകന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം

നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം. അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Continue Reading

kerala

എസ്.ഡി.പി.ഐ നേതാവിന് അനധികൃത സഹായം; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി: എസ് ഡി പി ഐ നേതാവിന് അനധികൃത സഹായം ചെയ്ത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്കാണ് അനധികൃത സഹായം നല്‍കിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് കാന്റീന്‍ ഐഡി കാര്‍ഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെയാണ് അനധികൃത സഹായം നല്‍കിയത്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 179 പേരെ അറസ്റ്റ് ചെയ്തു; 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 179 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.103 ഗ്രാം), കഞ്ചാവ് (4.5 ഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 5ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending