Connect with us

Culture

അപാര ദീര്‍ഘവീക്ഷണം, മഹാനാണിദ്ദേഹം പാര്‍ട്ടി ഓഫീസ് പൂട്ടുമ്പോള്‍ ലൈറ്റും ഫാനും ഓഫാക്കാന്‍ പറഞ്ഞ എംഎം മണിയെ ട്രോളി ശാഫി പറമ്പില്‍

Published

on

ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി എംഎം മണി ചെയ്ത ഫെയ്‌സ്ബുക് പോസ്റ്റ് മന്ത്രിക്കു തന്നെ വിനയായി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യണം എന്നായിരുന്നു വൈദ്യുതി മന്ത്രി പരിഹസിച്ചിരുന്നത്. എന്നാല്‍ സി.പി.എം ഓഫീസില്‍ നിന്ന് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി യുവതി രംഗത്തു വന്നതോടെ ഈ ട്രോള്‍ മന്ത്രിയെ തന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. അപാര ദീര്‍ഘ വീക്ഷണം, മഹാനാണിദ്ദേഹം എന്ന അടിക്കുറിപ്പോടെ രണ്ട് കൈയും തലയില്‍ വച്ചിരിക്കുന്ന മന്ത്രി എംഎം മണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ശാഫി പറമ്പില്‍ മന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിനെ പിന്തുണച്ചും മണിയെ പരിഹസിച്ചുള്ള നിരവധി ട്രോള്‍ സാഹിത്യങ്ങളാണ് കമന്റ് ബോക്‌സില്‍ വന്നു നിറയുന്നത്.

നേരത്തെ സി.പി.എം ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചിരുന്നു.
ഫെബ്രുവരി 16 നാണ് മണ്ണൂരിലെ വീട്ടു പറമ്പില്‍ ചോരകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അയല്‍വാസികള്‍ കാണുന്നത്.
ഇതേ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സി.പി.എമ്മിന് വലിയ തരത്തിലുള്ള ക്ഷീണമാണ് ഇത് സൃഷ്ടിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവര്‍: രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്.

Published

on

രാജ്യത്തെ സര്‍വകലാശാലകളിലെ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴിലെ സര്‍വകലാശാലകളിലും വിസിമാര്‍ ആര്‍എസ്എസ് നാമനിര്‍ദേശത്തില്‍ നിന്ന് വരുന്ന കാലത്തേക്കാണ് നാം പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിലെ ആപത്ത് വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടത് വിദ്യാര്‍ത്ഥി സംഘടനകളാണ്. ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്. ഇത് തടയേണ്ടത് നമ്മുടെ ചുമതലയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Continue Reading

kerala

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാം: കെ. സുധാകരന്‍ എം.പി

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്.

Published

on

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കൻവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും.

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിള്‍ക്കണ്ണി മാത്രമാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്.

ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവര്‍ക്കര്‍മാരും 33,114 അങ്കന്‍വാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നരകിക്കുമ്പോള്‍ പിണറായി എമ്പ്രാനല്ലാതെ മറ്റാര്‍ക്കാണ് ആഘോഷം നടത്താന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ മടക്കിക്കൊടുത്താല്‍ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയില്‍ പാലം പണിയുന്ന പ്രഫ കെവി തോമസിനെ പറഞ്ഞുവിട്ടാല്‍ 11.31 ലക്ഷം രൂപയാണ് ലാഭം.

20 പിഎസ് സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാല്‍ 30 ലക്ഷം രൂപ വര്‍ക്കര്‍മാര്‍ക്ക് നല്കാം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും സുരക്ഷാഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാല്‍ തന്നെ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

വഖഫ് ബിൽ ഭരണഘടനക്ക് എതിരായ അതിക്രമം; സാമൂഹിക സൗഹാർദം തകർക്കാനുള്ള ബിജെപി തന്ത്രമെന്ന് ജയറാം രമേശ്

സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

Published

on

വഖഫ് ഭേദഗതി നിയമം ഭരണഘടനക്ക് മേലുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു കടന്നാക്രമണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യാജപ്രചാരണം നടത്തി മുൻവിധികൾ സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ബിജെപി പൈശാചികമായി ചിത്രീകരിക്കുകയാണ്. സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തിൽ സ്ഥിരമായി ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇതുവഴി മതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകൾ ദുർബലപ്പെടുത്തുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

പുതിയ വഖഫ് ബിൽ മുൻകാലങ്ങളിൽ നിയമത്തിലൂടെ വഖഫ് സ്വത്തിന്റെ പരിപാലനത്തിനായി സ്ഥാപിതമായ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും സമുദായത്തിന് സ്വന്തം മതപരമായ പാരമ്പര്യങ്ങളും കാര്യങ്ങളും നിയന്ത്രിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു.

ഉപയോഗത്തിലൂടെ വഖഫ് എന്ന ആശയം രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ രൂപവത്കരിച്ചതാണ്. ഇത് പൂർണമായും നിരാകരിക്കപ്പെട്ടു. വിശദമായ ചർച്ചയോ വസ്തുതാപരമായ പരിശോധനകളോ നടത്താതെ 428 പേജുള്ള ജെപിസി റിപ്പോർട്ട് അവതരിപ്പിച്ചതിലൂടെ പാർലമെന്ററി നടപടികൾ ലംഘിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

Continue Reading

Trending