Connect with us

kerala

കുസാറ്റിലെ എസ്.എഫ്.ഐ അക്രമം: പ്രതികളെ പിടികൂടാതെ പൊലീസ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അക്രമം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധം.

Published

on

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അക്രമം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധം. കഴിഞ്ഞ ചൊവ്വാഴ്ച കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ങിലാണ് അക്രമം അരങ്ങേറിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന യുവജനോല്‍സവത്തിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതി മുമ്പാകെ ഹാജരായ ഏഴ് കെ.എസ്.യു പ്രവര്‍ത്തകരെ 15 ഓളം വരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തടയാന്‍ ചെന്ന അധ്യാപകരെ ഭീഷണിപ്പെടുത്തുകയും, രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുസാറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യാപകരുടെ മുന്നിലിട്ട് ആക്രമിച്ചത്.

പരിക്കേറ്റ കുസാറ്റ് ജിവനക്കാരുടെ പരാതിയില്‍ , സിജിമോളുടെയും ഗോപാലകൃഷ്ണന്റയും മെഴികള്‍ കുസാറ്റിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ മികച്ച സര്‍വകലാശലാകളിലൊന്നായ കുസാറ്റിലെ പ്രവേശ സമയത്തുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ യുണിവേഴ്‌സിറ്റിയുടെ മികവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇപ്പോഴുയര്‍ന്നിട്ടുണ്ട്. കുസാറ്റില്‍ കുറെ നാളുകളായി പ്രവേശ സമയത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കുസാറ്റിലെക്ക് ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നു. കുസാറ്റിലെ പ്രവേശന കാലമായ ജൂണ്‍-ജൂലൈമാസങ്ങളിലാണ് പലപ്പോഴും ഒരു സംഘം വിദ്യര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കുന്നത്. കുസാറ്റില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ഉള്‍പ്പെടെ പല ഡിപ്പാര്‍ട്ട്‌മെന്റും, അതിനോടനുബന്ധിച്ച ഹോസ്റ്റലുകളും രാഷ്ട്രീയക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കുസാറ്റിലുണ്ടാക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയില്ലാത്തും രാഷ്ട്രീയ പിന്തുണയും പലപ്പോഴും അക്രമികള്‍ക്ക് തുണയാകുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്; 5 പ്രതികൾക്കും ജാമ്യം

Published

on

കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ വിദ്യാർഥികളായ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ല സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. സാമൂവൽ ജോൺസൺ, എസ്.എൻ. ജീവ, റിജിൽ ജിത്ത്, കെ.പി. രാഹുൽ രാജ്, എൻ.വി. വിവേക് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് പൊലീസ് കേസ് എടുത്തത്.

ക്രൂരമായ രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിക്കാതിരുന്നത്. എന്നാൽ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ അവസാനിച്ചതിനെ പശ്ചാത്തലത്തിലാണ് പ്രതികളായവർക്ക് ജാമ്യം നൽകിയിരിക്കുന്നത്. കുറ്റപത്രം വായിച്ചതിന് ശേഷം വിചാരണനടപടികളിലേക്ക് ഇനി കോടതി കടക്കും.

പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർഥികളില്‍ നിന്നാണ്. റാഗിങ്ങിനെക്കുറിച്ച്‌ പുറത്തുപറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Continue Reading

kerala

മലപ്പുറത്തെ വീട്ടുപ്രസവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തില്‍ മരിച്ച യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍.

Published

on

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തില്‍ മരിച്ച യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും ബാക്കി മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്.

അതേസമയം കുടുംബം വളാഞ്ചേരിയിലും കുറച്ച് കാലം താമസിച്ചിരുന്നെന്നും ഇവിടെ വെച്ചും പ്രസവം നടന്നിരുന്നെന്നും എസ്പി പറയുന്നു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടില്‍വെച്ചാണ് അസ്മ മരിച്ചത്. അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസ് പെരുമ്പാവൂര്‍ പൊലീസ് മലപ്പുറം പൊലീസിന് കൈമാറിയിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്മ മരിക്കുന്നത്. അതുവരെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മൂന്ന് മണിക്കൂറോളം വീട്ടില്‍ കിടന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഇയാള്‍ തയാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

യുവതി മരിച്ചതിനു പിന്നാലെ മൃതദേഹം ആരും അറിയാതെ ഇയാള്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയും ഭാര്യക്ക് ശ്വാസംമുട്ടലാണെന്ന് ആംബുലന്‍സ് ഡ്രൈവറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ അസ്മയുടെ ബന്ധുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

 

Continue Reading

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില.

Published

on

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒറ്റയടിക്ക് പവന് 2160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.

അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ് 66,000നു താഴെയിറങ്ങിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന ഇന്ന് റോക്കറ്റ് കുതിപ്പിലേക്ക് എത്തിയത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇക്കഴിഞ്ഞ വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില താഴേക്ക് പതിക്കുന്നതാണ് കണ്ടത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

 

Continue Reading

Trending