kerala
വിദ്യയുടെയും ആര്‍ഷോയുടെയും നാണം മറയ്ക്കാന്‍ സി.പി.എമ്മിന്റെ വിദ്യ: കെ.എസ്.യു നേതാവിനെതിരെ സര്‍ട്ടിഫിക്കറ്റുണ്ടാക്കി
ആലപ്പുഴ സി.പി.എമ്മിലെ ഗ്രൂപ്പിസം തടയാന്‍ ചിലര്‍ക്കെതിരെ നടപടിയെടുത്തതും കണ്ണില്‍ പൊടിയിടാനാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

കെ.പി ജലീല്‍
വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ എസ്.എഫ്.ഐയും സര്‍ക്കാരും സി.പി.എമ്മും പൊതുജനസമക്ഷം നാണംകെട്ടുനില്ക്കെ , ആരോപണം ഉന്നയിച്ച കെ.എസ്.യുവിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാന്‍ എസ്.എഫ്.ഐ കണ്ടെത്തിയ വിദ്യ പുറത്തായി. കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുകൊണ്ടാണ് സി.പി.എം നാണം മറയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കെ.എസ്.യു നേതാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കെ, കെ.എസ്.യുവിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് സി.പി.എം സഖാക്കള്‍. ഏതോ പിടിവള്ളി കിട്ടിയ തരത്തിലാണ് സൈബര്‍ സഖാക്കള്‍ കെ.എസ്.യു നേതാവിന്റെ സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിക്കുന്നത്. ഇതൊരു കാപ്സ്യൂളാണെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ ഇതില്‍ വിശ്വസിച്ചിട്ടുമില്ല.
എസ്.എഫ്.ഐ നേതാവായിരുന്ന കെ.വിദ്യയാണ് മഹാരാജാസ് കോളജിന്രെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി കോളജില്‍ ജോലിക്ക് കയറിയതെങ്കില്‍ ബിരുദം പാസാകാതെ കായംകുളം എം.എസ്.എം കോളജില്‍ ശുപാര്‍ശ ചെയ്ത് പിജി സീറ്റില്‍ പഠിക്കുകയാണ് നിഖില്‍ എന്ന എസ്.എഫ്.ഐ ഏരിയാസെക്രട്ടറി ചെയ്തത്. ഇയാളെയും വിദ്യയെയും ഇനിയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുമ്പോള്‍ കെ.എസ്.യു നേതാവിനെ വ്യാജസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിന് മുതിരുകയാണ് പൊലീസ്. സിന്‍ഡിക്കേറ്റ് അംഗമായ ബാബുജാനാണ് ശുപാര്‍ശ നടത്തിയതെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാതെ നിഖിലിനെ സംഘടനയില്‍നിന്ന് പുറത്താക്കി തടിരക്ഷപ്പെടുത്തിയിരിക്കുകയാണ് സി.പി.എമ്മും എസ്.എഫ്.ഐയും. നിഖില്‍ തോമസ് എവിടെയാണെന്ന് പൊലീസിന് അറിയില്ലത്രെ. പൊലീസ് പാര്‍ട്ടിക്കാരെ മറികടന്ന് അറസ്റ്റ് നടത്തുന്നില്ലെന്നതാണ് വാസ്തവം.
കെ.പി.സിസി. അധ്യക്ഷന്‍ സുധാകരനെതിരെയും പൊലീസ് നിരപരാധിത്വം വെളിപ്പെടുത്തിയിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പോക്സോ കേസിലെ പ്രതിയാക്കി ചിത്രീകരിക്കുകയായിരുന്നു. തനിക്ക് പറ്റിയ തെറ്റിന് മറ്റുള്ളവരുടെ മേല്‍ പഴിചാരി രക്ഷപ്പെടുന്ന രീതി മുമ്പ് ടി.പി കേസിലും മുസ്ലിം തീവ്രവാദികളില്‍ പഴിചാരി രക്ഷപ്പെടാന്‍ പിണറായി വിജയന് നടത്തിയ നീക്കത്തിലുണ്ടായിരുന്നു. പൊലീസ് പക്ഷേ സത്യസന്ധമായി അന്വേഷണം നടത്തി അത് പൊളിച്ചടുക്കുകയായിരുന്നു. കെ.എസ്.യു നേതാവിനെതിരായ നീക്കത്തിലും പിണറായിയുടെ അതേ അടവാണ് സി.പി.എം പ്രയോഗിച്ചിരിക്കുന്നത്. അതിനിടെ ആലപ്പുഴ സി.പി.എമ്മിലെ ഗ്രൂപ്പിസം തടയാന്‍ ചിലര്‍ക്കെതിരെ നടപടിയെടുത്തതും കണ്ണില്‍ പൊടിയിടാനാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര് ആര് ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.
kerala
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന് ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
News12 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
GULF1 day ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്