Connect with us

More

കണ്ണൂരിലെ സിപി.എം അക്രമങ്ങള്‍ക്കെതിരെയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

Published

on

ഷജീര്‍ ഇഖ്ബാല്‍

പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും സിപിഎം പോറ്റിവളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്!
യാതൊരു പ്രകോപനവുമില്ലാതെ എംഎസ്എഫ്‌യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് തുടര്‍ച്ചയാവുന്നു!
എംഎസ്എഫ് നിയോജക മണ്ഡലം ജനഃസെക്രട്ടറിക്കു നേരെ ഇന്നലെ രണ്ടാമത്തെ വധശ്രമമാണ് നടന്നത്. ആദ്യത്തേതില്‍ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടുവെങ്കില്‍; ഇന്നലെ നടന്ന അക്രമത്തില്‍ റഹീസ് രാമന്തളിക്കും പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ഷമ്മാസിനും സാരമായ പരിക്കുകളുണ്ട്!

നിയോജക മണ്ഡലം പ്രസിഡന്റിനു നേരെ കഴിഞ്ഞ മാസം മാതമംഗലത്ത് വെച്ച് സമാനമായ അക്രമമുണ്ടായി.
ഖേദകരമെന്ന് പറയട്ടെ… ആദ്യ രണ്ട് സംഭവങ്ങളിലും പരാതിപ്പെട്ടിട്ടും കേസെടുക്കാനോ, അനുബന്ധ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല. മറിച്ച്; അക്രമിക്കപ്പെട്ട മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. തുടര്‍ന്ന് കോടതി മുഖാന്തിരമാണ് കേസ് ഫയല്‍ ചെയ്യേണ്ടി വന്നത്.!
പയ്യന്നൂരിലെ പല സിപിഎം പാര്‍ട്ടി ഓഫീസുകളും രാത്രി കാലങ്ങളില്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുകയാണ്. കള്ളും കഞ്ചാവും ഉള്ളില്‍ കയറുമ്പോള്‍ കൈത്തരിപ്പ് തീര്‍ക്കാന്‍ മനഃപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്ന സംഭവങ്ങളും നടമാടുകയാണ്.! കഞ്ചാവ് കേസിലോ, പെണ്ണ് കേസിലോ പെട്ട് മറ്റു പാര്‍ട്ടികളും പൊതുസമൂഹവും അകറ്റിനിര്‍ത്തുന്നവരെ പോലും ഏറ്റെടുക്കുന്ന സങ്കേതമായി സിപിഎം മാറി. പയ്യന്നൂരിലെ ആള്‍ബലം കൊണ്ട് ഭൂരിപക്ഷമുള്ള പാര്‍ട്ടിയായിട്ടും; ഇത്തരം ‘എടുക്കാ ചരക്കുകളെ’ പേറുന്നത് എന്തിനെന്ന് സിപിഎം നേതൃത്വം പുനര്‍വിചിന്തനം നടത്തണം!
പയ്യന്നൂര്‍ കോളേജുള്‍പ്പെടെ പയ്യന്നൂരിലെയും പരിസരങ്ങളിലെയും കോളേജുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെയും, sfi-യില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെയും ക്രിമിനല്‍ സംഘമായി ഉപയോഗപ്പെടുത്തുകയാണ് നിലവില്‍ എസ്.എഫ്.ഐ.യുടെ സംഘടനാ രീതി!
സ്വാതന്ത്ര്യവും ജനാധിപത്യവും കൊടിയിലും മുദ്രാവാക്യങ്ങളിലും മാത്രം നിലകൊള്ളേണ്ടതാണെന്ന് എസ്എഫ്‌ഐ തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ കേസുള്ളവന് പാര്‍ട്ടിയില്‍ വീരപരിവേഷമാണ് നല്‍കപ്പെടുന്നത്. ക്രിമിനല്‍ പശ്ചാത്തലം നേതൃത്വത്തിലേക്കുള്ള യോഗ്യതാ മാനദണ്ഡമായി കണക്കാക്കുമാറ് സംഘടനയെ ക്രിമിനല്‍ വത്കരിച്ചിരിക്കുന്നു; എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയുമൊക്കെ!
‘കാപ്പ’ ചുമത്തി ജയിലിലായി പുറത്തിറങ്ങിയാല്‍ പ്രൗഢമായ സ്വീകരണവും, കൊലപാതക കേസുകളില്‍ ജയിലിലായാല്‍ നാടുനീളെ അഭിവാദ്യ ഫ്‌ലക്‌സ് ബോര്‍ഡുകളും നിറയും! ”പക; ഞങ്ങള്‍ക്ക് പുരോഗമന ആശയമാണ്” എന്ന് ബോര്‍ഡിലെഴുതി വെച്ച് കലാപാഹ്വാനം നടത്തുന്ന ഒരേയൊരു സംഘടന സിപിഎമ്മാണ്.!
പയ്യന്നൂരില്‍ ജനപ്രതിനികള്‍ പോലും തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണ്. തായിനേരിയിലെ വനിതാ കൗണ്‍സിലര്‍ ‘എം.കെ.ഷമീമ’യ്ക്കു നേരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ; നൂറിലധികം വരുന്ന ക്രിമിനലുകള്‍ വീട് വളയുകയും അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമുണ്ടായി. മുമ്പ്, തദ്ദേശ,തെരഞ്ഞെടുപ്പ് സമയത്ത് ‘നായ്‌ക്കൊരുണ’ പൊടി വിതറി തുടങ്ങിയ അക്രമങ്ങള്‍ പലരൂപത്തിലായി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ആ അക്രമങ്ങളെ അതിജയിച്ച് മുന്നേറിയ ”അവരുടെ’ ആര്‍ജ്ജവം ഇന്നും തുടരുന്നു.!

സിപിഎമ്മിന്റെ കണ്ണുരുട്ടലില്‍ സര്‍വ്വതും അടിയറവു വെക്കുന്ന പയ്യന്നൂരിലെ സകല ‘ആണ്‍വേഷധാരികള്‍ക്കും’ മാതൃകയാണ് ധീരയായ എം.കെ.ഷമീമ.! ആരുടെയും അഹന്തയ്ക്കു മുന്നില്‍ അസ്തിത്വം പണയം വെക്കേണ്ടവരല്ല നമ്മള്‍ എന്ന നിലയിലേക്ക് പയ്യന്നൂരിന്റെ പൊതുബോധം മാറണം!
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സമമാണ് കണ്ണൂരില്‍ പലയിടങ്ങളിലും സിപിഎമ്മിന്റെ അക്രമങ്ങള്‍! ഈ സമീകരണം, സംഘ്പരിവാറിനെ നിസ്സാരവത്കരിക്കാനല്ല; സിപിഎം ഭീകരത തുറന്നു കാട്ടാനാണ്!
കാരണം… ഞങ്ങള്‍ ‘അനുഭവിക്കുന്ന’ ഫാഷിസ്റ്റുകള്‍ സിപിഎമ്മാണ്.! ഞങ്ങള്‍ നേരിടുന്ന ‘തീവ്രവാദികള്‍’ സിപിഎമ്മാണ്!
ഇതേ ശൈലിയും, സമീപനവും തുടരുകയാണെങ്കില്‍ ”ആള്‍ബലം കൂടുതലുള്ളതിന്റെ അഹന്ത” ഇനി അധികകാലം സിപിഎമ്മിനുണ്ടാവില്ല!
പാര്‍ട്ടി സംവിധാനങ്ങളെ ക്രിമിനല്‍ വത്കരിച്ചതിന്റെ പരിണിതി സിപിഎം തന്നെ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഇരുവിഭാഗം ഗുണ്ടാ സംഘങ്ങള്‍ പരസ്പരം വീടുകയറി അക്രമിക്കുന്ന സംഭവങ്ങള്‍ പയ്യന്നൂരില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു!
ബംഗാളും ത്രിപുരയുമൊന്നും ചരിത്രം മാത്രമല്ല; പാഠം കൂടിയായി സിപിഎമ്മിന് ബോധ്യപ്പെടണം.! ആ പട്ടികയിലേക്ക് കേരളത്തെ കൂടി എണ്ണേണ്ടി വരുമ്പോള്‍ അതില്‍ ആദ്യം എഴുതേണ്ടി വരുന്ന പേര് ഇന്ന് സിപിഎം ശക്തിദുര്‍ഗമെന്ന് കൊട്ടിഘോഷിക്കുന്ന കണ്ണൂരായിരിക്കും!
ബംഗാളില്‍ ഇന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത ഇടങ്ങളിലേറെയും പഴയ സിപിഎം ശക്തികേന്ദ്രങ്ങളത്രേ..!!
ഒന്നുകൂടി….
അക്രമിക്കാനും തിരിച്ചടിക്കാനും ‘ഞങ്ങള്‍’ ക്രിമിനലുകളെയും, ക്വട്ടേഷന്‍ സംഘങ്ങളെയും പോറ്റിവളര്‍ത്താറില്ല! ആയുധപരിശീലനവും നിര്‍മ്മാണവും ഞങ്ങളുടെ പാര്‍ട്ടി ക്ലാസ്സുകളിലില്ല!
ലീഗുകാര്‍ ബോംബ് കൊണ്ടും ആയുധം കൊണ്ടും മറുപടി പറയുമായിരുന്നെങ്കില്‍; ‘ഇരിട്ടിയിലെ ലീഗാഫീസിനടുത്ത കെട്ടിടത്തില്‍’ കൊണ്ടുവെച്ച ‘വ്യാജബോംബല്ല’; ഒറിജിനിലുകള്‍ പയ്യന്നൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ഉണ്ടാവുമായിരുന്നു.!
ഞങ്ങള്‍ നിരായുധരാണ്.!
എങ്കിലും, ഞങ്ങള്‍ നിര്‍ഭയരാണ്..!!
ചോരചിന്തുന്ന രാഷ്ട്രീയത്തോട് അണുമണിതൂക്കം ഞങ്ങള്‍ക്ക് താദാത്മ്യമില്ല!
പക്ഷേ, കൂടെപ്പിറപ്പുകളുടെ ചോര ചിന്തുന്നത് അവസാന ശ്വാസം വരെ കണ്ടു നില്‍ക്കാന്‍ ഞങ്ങള്‍ ഭീരുക്കളുമല്ല!
പടച്ച റബ്ബിനെയല്ലാതെ പടപ്പിനെ പേടിച്ചുകൊണ്ട് ഈ ദുന്‍യാവില്‍ ജീവിച്ചു തീര്‍ക്കാന്‍ ഞങ്ങളൊരുക്കമല്ല!
അടിച്ചാലും പിന്നെയുമടിച്ചാലും തിരിച്ചടിച്ചാലും ഇല്ലെങ്കിലും ഈ മണ്ണില്‍ ഞങ്ങള്‍ ജീവിക്കും;
‘മുസ്ലിം ലീഗുകാരനായി’ തന്നെ.!!
കലാപ കലുഷമായ പയ്യന്നൂരിന്റെ മണ്ണിലേക്ക് ഓടിയെത്തിയ വി.പി.മഹ്മൂദ് ഹാജി സാഹിബിന്റെ ചരിത്രം ഞങ്ങള്‍ക്ക് ധൈര്യം നല്‍കും!
പ്രസ്ഥാനത്തിനു വേണ്ടി തന്റെ ശബ്ദം പോലും ത്യജിച്ച ഒ.കെ.മുഹമ്മദ് കുഞ്ഞി സാഹിബിന്റെ ആ്ത്മസമര്‍പ്പണം ഞങ്ങളില്‍ വീര്യം പകരും!
കണ്ണൂരില്‍ നിന്നും വണ്ടി കയറിയ ബി.പോക്കര്‍ സാഹിബിന്റെ പ്രതിബദ്ധത ഞങ്ങള്‍ക്ക് പാഠമാവും!
ഷുകൂറുമാരുടെ ധീര രക്തസാക്ഷിത്വം ഞങ്ങള്‍ ഹൃത്തടത്തില്‍ കരുതിവെക്കും!
ഇബ്രാഹിം നബി(അ)യുടെ ആത്മധൈര്യം ആര്‍ജ്ജിച്ചെടുക്കാന്‍ ഞങ്ങളെ പഠിപ്പിച്ച സി.എച്ചിന്റെ വാക്കുകള്‍ ഞങ്ങളെ മുന്നില്‍ നയിക്കും!
സീതി സാഹിബിന്റെ സ്വപ്നങ്ങള്‍ ‘ഞങ്ങള്‍ ഞങ്ങളുടേതാക്കും’!

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ

വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

Published

on

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.

വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.

Continue Reading

More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

Published

on

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

Continue Reading

Trending